പത്തനംതിട്ട: വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമെത്തി 14 ദിവസം കഴിഞ്ഞാല്‍ ക്വാറന്റൈന് കാലാവധി കഴിയുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയവരിലും രോഗം.
പുറത്തുനിന്നെത്തിയവര്ക്കു രണ്ടാഴ്ചത്തെ ക്വാറന്റൈന് മതിയെന്ന ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തിനു കടുത്ത വെല്ലുവിളി ആയിരിക്കുകയാണ് ഇത്തരം കേസുകൾ.
കഴിഞ്ഞ എട്ടിനു റിയാദില്നിന്നെത്തി കൃത്യമായി വീട്ടില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ പത്തനംതിട്ട മലയാലപ്പുഴ വെട്ടൂര്‍ സ്വദേശിയായ 29കാരിക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഗര്‍ഭിണിയായ യുവതി വീട്ടിലെത്തി അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളും വീട്ടില്‍ത്തന്നെ കഴിഞ്ഞു. ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കിയ 22നു ശേഷം ഇവര്‍ പുറത്തിറങ്ങുകയും ചെയ്തു. ഗര്‍ഭാവസ്ഥയിലെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ വീണ്ടും സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസൊലേഷനിലാണ്.
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ വിദേശത്തുനിന്നെത്തിയവര്‍ക്ക് 28 ദിവസമായിരുന്നു ക്വാറന്റൈന്. ഇതു കഴിഞ്ഞവരിലും രോഗം സ്ഥിരീകരിച്ചത് ആ ഘട്ടത്തിലെ വെല്ലുവിളിയായിരുന്നു. ക്വാറന്റൈന് കാലാവധി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടവരില്‍ വരെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇത്തവണ വിദേശത്തുനിന്നെത്തുന്നവര്‍ ഏഴു ദിവസം സര്‍ക്കാര്‍വക ക്വാറന്റൈന് കേന്ദ്രത്തിലും പിന്നീടുള്ള ഏഴു ദിവസം വീട്ടില്‍ ക്വാറന്റൈനിലും കഴിയാനായിരുന്നു നിര്‍ദേശം.
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദേശിച്ചത്.
പുറത്തുനിന്നെത്തിയവര്ക്കു രണ്ടാഴ്ചത്തെ ക്വാറന്റൈന് മതിയെന്ന ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തിനു കടുത്ത വെല്ലുവിളി ആയിരിക്കുകയാണ് ഇത്തരം കേസുകൾ.
കഴിഞ്ഞ എട്ടിനു റിയാദില്നിന്നെത്തി കൃത്യമായി വീട്ടില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ പത്തനംതിട്ട മലയാലപ്പുഴ വെട്ടൂര്‍ സ്വദേശിയായ 29കാരിക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഗര്‍ഭിണിയായ യുവതി വീട്ടിലെത്തി അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളും വീട്ടില്‍ത്തന്നെ കഴിഞ്ഞു. ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കിയ 22നു ശേഷം ഇവര്‍ പുറത്തിറങ്ങുകയും ചെയ്തു. ഗര്‍ഭാവസ്ഥയിലെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ വീണ്ടും സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസൊലേഷനിലാണ്.
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ വിദേശത്തുനിന്നെത്തിയവര്‍ക്ക് 28 ദിവസമായിരുന്നു ക്വാറന്റൈന്. ഇതു കഴിഞ്ഞവരിലും രോഗം സ്ഥിരീകരിച്ചത് ആ ഘട്ടത്തിലെ വെല്ലുവിളിയായിരുന്നു. ക്വാറന്റൈന് കാലാവധി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടവരില്‍ വരെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇത്തവണ വിദേശത്തുനിന്നെത്തുന്നവര്‍ ഏഴു ദിവസം സര്‍ക്കാര്‍വക ക്വാറന്റൈന് കേന്ദ്രത്തിലും പിന്നീടുള്ള ഏഴു ദിവസം വീട്ടില്‍ ക്വാറന്റൈനിലും കഴിയാനായിരുന്നു നിര്‍ദേശം.
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദേശിച്ചത്.