കൽപ്പറ്റ: ജനമനസുകളിൽ മായാത്ത മുദ്രപതിപ്പിച്ച എം.പി. വീരേന്ദ്രകുമാർ എംപി ഇനി ജ്വലിക്കുന്ന ഓർമ. വ്യാഴാഴ്ച രാത്രി കോഴിക്കോട്ട് അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്നലെ വൈകുന്നേരം അഞ്ചിനു പുളിയാർമലയിലെ തറവാട് ശ്മശാനത്തിൽ സംസ്കരിച്ചു.
കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ ജൈനമത ആചാരപ്രകാരമായിരുന്നു സംസ്കാരം. മകൻ എം.വി. ശ്രേയാംസ്കുമാറും പേരക്കുട്ടി ഋഷഭും ചേർന്നു ചിതയ്ക്ക് തീകൊളുത്തി. അഞ്ചരയോടെ ചിത കത്തിയമർന്നു.
വീട്ടുമുറ്റത്ത് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷമാണ് മൃതദേഹം സംസ്കാരത്തിനായി എടുത്തത്. പ്രിയതമനു ഭാര്യ ഉഷ അന്ത്യചുംബനം നൽകി.
കർമങ്ങൾക്കൊടുവിൽ പോലീസ് ആചാരവെടി മുഴക്കി. സംസ്കാരച്ചടങ്ങുകൾക്ക് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, സി.കെ. ശശീന്ദ്രൻ എംഎൽഎ എന്നിവരും സാക്ഷികളായി.
വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ശശീന്ദ്രനും ഗവർണർക്കും സംസ്ഥാന സർക്കാരിനും വേണ്ടി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയും പുഷ്പചക്രം സമർപ്പിച്ചു.
കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ ജൈനമത ആചാരപ്രകാരമായിരുന്നു സംസ്കാരം. മകൻ എം.വി. ശ്രേയാംസ്കുമാറും പേരക്കുട്ടി ഋഷഭും ചേർന്നു ചിതയ്ക്ക് തീകൊളുത്തി. അഞ്ചരയോടെ ചിത കത്തിയമർന്നു.
വീട്ടുമുറ്റത്ത് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷമാണ് മൃതദേഹം സംസ്കാരത്തിനായി എടുത്തത്. പ്രിയതമനു ഭാര്യ ഉഷ അന്ത്യചുംബനം നൽകി.
കർമങ്ങൾക്കൊടുവിൽ പോലീസ് ആചാരവെടി മുഴക്കി. സംസ്കാരച്ചടങ്ങുകൾക്ക് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, സി.കെ. ശശീന്ദ്രൻ എംഎൽഎ എന്നിവരും സാക്ഷികളായി.
വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ശശീന്ദ്രനും ഗവർണർക്കും സംസ്ഥാന സർക്കാരിനും വേണ്ടി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയും പുഷ്പചക്രം സമർപ്പിച്ചു.