തിരുവനന്തപുരം: സംസ്ഥാനത്തു മദ്യവിൽപനശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ വർച്വൽ ക്യൂ സംവിധാനത്തിനായി കൊണ്ടുവന്ന മൊബൈൽ ആപ് പൂർണ പരാജയം. എന്നിട്ടും സ്വകാര്യ കമ്പനിയുടെ ആപ്പിനെ കൈവിടാതെ സ൪ക്കാ൪. ആപ്പ് തകരാറിലായതിനെ തുട൪ന്ന് സംസ്ഥാനത്തെ ബാറുകളിലടക്കം യാതൊരു രേഖയുമില്ലാതെ മദ്യവിൽപന നടന്നു. ഇതിനു വിവിധ ബാറുകൾക്കെതിരേ എക്സൈസ് കേസെടുത്തു.
മൊബൈൽ ആപ് വഴിയും എസ്എംഎസ് ആയും രജിസ്റ്റർ ചെയ്ത പലർക്കും ഒടിപി ലഭിക്കാത്തതിനാൽ മദ്യം വാങ്ങാനെത്തിയവ൪ കുടുങ്ങി. ഇതു പലയിടത്തും തർക്കങ്ങൾക്കിടയാക്കി. ആപ്പിൽ രജിസ്റ്റർ ചെയ്ത പലർക്കും ബാറുകളിൽ പോയി മദ്യം വാങ്ങാനുള്ള സന്ദേശമാണു ലഭിച്ചതെന്നും ആരോപണമുണ്ട്. വില കൂടിയ മദ്യം ചിലയിടങ്ങളിൽ വിതരണം ചെയ്തതായും ആരോപണം ഉയർന്നു.
ആപ്പിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന നടപടികളാണ് ഇന്നലെ മദ്യവിതരണത്തിൽ കണ്ടത്.
തകരാറിനെക്കുറിച്ച് എക്സൈസ് മന്ത്രി ടി.പി. രാകൃഷ്ണൻ സംസ്ഥാന ബിവറേജസ് കോർപറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇന്നു മുതലുള്ള മദ്യവിൽപനയ്ക്ക് ഇന്നലെ വൈകുന്നേരം 6.30 മുതൽ ബെവ് ക്യൂ ആപ്പ് വഴി ടോക്കണുകൾ ലഭിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
നാളെയും മറ്റെന്നാളും മദ്യവിൽപനയില്ല
നാളെ ഞായറാഴ്ചയായതിനാലും ജൂൺ ഒന്നിന് ഡ്രൈ ഡേ ആയതിനാലും മദ്യവിൽപ്പന ഉണ്ടാകില്ല.
മൊബൈൽ ആപ് വഴിയും എസ്എംഎസ് ആയും രജിസ്റ്റർ ചെയ്ത പലർക്കും ഒടിപി ലഭിക്കാത്തതിനാൽ മദ്യം വാങ്ങാനെത്തിയവ൪ കുടുങ്ങി. ഇതു പലയിടത്തും തർക്കങ്ങൾക്കിടയാക്കി. ആപ്പിൽ രജിസ്റ്റർ ചെയ്ത പലർക്കും ബാറുകളിൽ പോയി മദ്യം വാങ്ങാനുള്ള സന്ദേശമാണു ലഭിച്ചതെന്നും ആരോപണമുണ്ട്. വില കൂടിയ മദ്യം ചിലയിടങ്ങളിൽ വിതരണം ചെയ്തതായും ആരോപണം ഉയർന്നു.
ആപ്പിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന നടപടികളാണ് ഇന്നലെ മദ്യവിതരണത്തിൽ കണ്ടത്.
തകരാറിനെക്കുറിച്ച് എക്സൈസ് മന്ത്രി ടി.പി. രാകൃഷ്ണൻ സംസ്ഥാന ബിവറേജസ് കോർപറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇന്നു മുതലുള്ള മദ്യവിൽപനയ്ക്ക് ഇന്നലെ വൈകുന്നേരം 6.30 മുതൽ ബെവ് ക്യൂ ആപ്പ് വഴി ടോക്കണുകൾ ലഭിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
നാളെയും മറ്റെന്നാളും മദ്യവിൽപനയില്ല
നാളെ ഞായറാഴ്ചയായതിനാലും ജൂൺ ഒന്നിന് ഡ്രൈ ഡേ ആയതിനാലും മദ്യവിൽപ്പന ഉണ്ടാകില്ല.