കൽപ്പറ്റ: ഗുഹയല്ല, തൊഴിലാണു പ്രധാനം എന്ന മുദ്രാവാക്യവുമായി 1986ല്‍ വയനാട്ടില്‍ ഒരു സമരം നടന്നു. നവീന ശിലായുഗ സംസ്കൃതിയിലേക്കു വെളിച്ചംവീശുന്ന ലിഖിതങ്ങളുള്ള എടക്കല്‍ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമലയില്‍ കരിങ്കല്‍ ഖനനം തടയരുതെന്നു ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. ഡോ.എം.ആര്. രാഘവവാര്യര്, ഡോ.എം.ജി.എസ്. നാരായണന്, പ്രഫ. രാജന് ഗുരുക്കള്‍ എന്നീ ചരിത്രപണ്ഡിതര്‍ അടങ്ങുന്ന എടക്കല്‍ ഗുഹ സംരക്ഷണ സമിതി അമ്പുകുത്തി മലയിലെ കരിങ്കല്‍ ഖനനത്തിനെതിരെ ശക്തമായി രംഗത്തുവന്നപ്പോഴായിരുന്നു സമരം. ബിജെപി ഒഴികെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ നിയന്ത്രണത്തിലുള്ള തൊഴിലാളി സംഘടനകളും അണിനിരന്ന പ്രക്ഷോഭത്തിന്റെ മുനയൊടിച്ചതില്‍ പ്രധാനിയാണ് എം.പി. വീരേന്ദ്രകുമാര്‍ എന്ന പ്രകൃതിസ്നേഹി.
എടക്കല്‍ഗുഹയുടെ ചരിത്ര- പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞ വീരേന്ദ്രകുമാര്‍ തൊഴിലല്ല, ഗുഹയാണ് പ്രധാനം എന്ന നിലപാടോടെ നടത്തിയ ഇടപെടലാണ് അമ്പുകുത്തിമല അപ്പാടെ വിഴുങ്ങുന്നതില്‍ ക്വാറി നടത്തിപ്പുകാര്‍ക്കു ഒരളവോളം വിഘാതമായത്. അമ്പുകുത്തിമലയിലെ കരിങ്കല്‍ ഖനനത്തിന് അനുകൂലമായി നടന്ന പ്രഭോക്ഷത്തിന് അമരംപിടിച്ചത് അക്കാലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ജനപ്രതിനിധിയാണ്. എടക്കല്ഗുഹയെ പന്നി പെറ്റുകിടക്കുന്ന ഇടം എന്നുപോലും സമരാനുകൂലിക`ളില്‍ ചിലര്‍ വിശേഷിപ്പിക്കുകയുണ്ടായി.
ഈ സമയം ജനതാപാര്‍ട്ടിയിലായിരുന്നു വീരേന്ദ്രകുമാര്‍. ജനതാപാര്‍ട്ടി ഖനനാനുകൂല സമരത്തിന് ഒപ്പമായിരുന്നുവെങ്കിലും പാര്ട്ടിനിലപാടിനു വിരുദ്ധമായി വീരേന്ദ്രകുമാര്‍ എടക്കല്‍ഗുഹ സംരക്ഷണ സമിതിക്കൊപ്പം നിന്നു. എടക്കല്‍ഗുഹ അമൂല്യമായ ചരിത്രസമ്പത്താണെന്ന യാഥാര്‍ഥ്യം പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും ജനങ്ങളുടെയും ദേശീയതലത്തില്‍ അധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. 1987ലാണ് അമ്പുകുത്തി മലയില്‍ എടക്കല്‍ ഗുഹയുടെ സമീപപ്രദേശങ്ങളില്‍ ഖനനം നിരോധിച്ചു ഉത്തരവായത്. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി നിര്‍ദേശിച്ചതനുസരിച്ചായിരുന്നു ഉത്തരവ്.
ഗുഹയല്ല, തൊഴിലാണ് പ്രധാനം എന്ന മുദ്രാവാക്യം വിജയക്കൊടി നാട്ടിയിരുന്നുവെങ്കില് എടക്കല്‍ ഗുഹയും അതു സ്ഥിതിചെയ്യുന്ന അമ്പുകുത്തിമലയും എന്നേ കഥാവശേഷമാകുകയായിരുന്നു. അര്‍ഹിക്കുന്ന പരിരക്ഷ ലഭിക്കുന്നില്ലെങ്കിലും എടക്കല്‍ ഗുഹയും അതിലെ ലിഖിതങ്ങളും ഇപ്പോഴും ചരിത്ര വിസ്മയമായി തലയെടുപ്പോടെ നില്‍ക്കുകയാണ്.
ലോകത്തെ പ്രാചീന റോക് ഷെല്‍ട്ടറുകളില്‍ ഒന്നാണ് എടക്കലിലേത്. അതീവ ചരിത്രപ്രാധാന്യമുള്ളതാണ് ഷെല്‍ട്ടറിലെ ലിഖിതങ്ങള്‍. ഗുഹയുടെയും ലിഖിതങ്ങളുടെയും സംരക്ഷണത്തിനു നല്കിയ സംഭാവനകള്‍ മാത്രം മതിയാകും വയനാടന്‍ ജനതയുടെ മനസില്‍ വീരേന്ദ്രകുമാര്‍ എക്കാലവും ജീവിക്കാന്‍.
കാടും പ്രകൃതിവിഭവങ്ങളും കൊള്ളയടിക്കുന്നതിനെതിനെതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കേരളത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ രൂപീകരണത്തിനു മുന്‍കൈയെടുത്തവരില്‍ പ്രമുഖനാണ് വീരേന്ദ്രകുമാര്‍. 1980ല്‍ ബത്തേരി സര്‍വജന ഹൈസ്കൂൾ അങ്കണത്തിലെ മരച്ചുവട്ടില്‍ ചേര്‍ന്ന പ്രകൃതി സ്നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും യോഗത്തിലായിരുന്നു വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ പിറവി. ഈ യോഗത്തിലെ അധ്യക്ഷനായിരുന്നു വീരേന്ദ്രകുമാര്‍.
വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു എടക്കല്‍ ഗുഹ സംരക്ഷണ സമിതിയുടെ രൂപീകരണം. 1984ല്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റയില്‍ ഒരു ദിവസം മുഴുവന്‍ ധര്ണയിരുന്നും വീരേന്ദ്രകുമാര്‍ പരിസ്ഥിതിയോടുള്ള തന്റെ സമീപനം വ്യക്തമാക്കിയിട്ടുണ്ട്.
വീരേന്ദ്രകുമാര്‍ എന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനെ ഒളിഞ്ഞും തെളിഞ്ഞും കല്ലെറിഞ്ഞവര്‍ നിരവധിയാണ്. പക്ഷേ, അവര്‍ക്കെല്ലാം വീരേന്ദ്രകുമാര്‍ എന്ന എഴുത്തുകാരനോടും പ്രഭാഷകനോടും പരിസ്ഥിതി പ്രവര്‍ത്തകനോടും അളവറ്റ ബഹുമാനമാണ് ഉണ്ടായിരുന്നത്. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അന്തസിനെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കണക്കിനു പ്രഹരിക്കുന്നതായിരുന്നു വീരേന്ദ്രകുമാറന്റെ സ്വഭാവം. എഴുത്തിന്റെ വഴിയില്‍ തലയെടുപ്പോടെനിന്ന അദ്ദേഹം പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിലും മടികാട്ടിയിരുന്നില്ല.
രാഷട്രീയ, സാമൂഹിക, സാഹിത്യ, സാംസ്കാരിക രംഗങ്ങളില്‍ വീരേന്ദ്രകുമാറിനെപ്പോലെ പ്രഗത്ഭമതിയായ ഒരാള്‍ വയനാട്ടില്‍ വേറെയില്ല എന്നതാണു വാസ്തവം. പെരുമാറിയ എല്ലാ രംഗങ്ങളിലും വീരേന്ദ്രകുമാറിന്റെ അഭിപ്രായങ്ങളില്‍ വയനാടന്‍ ഗ്രാമീണന്റെ നന്മ പ്രകടമായിരുന്നു എന്നതു രാഷ്ട്രീയ എതിരാളികള്‍ പോലും തലകുലുക്കി സമ്മതിക്കുന്ന കാര്യമാണ്. ചരിത്രത്തിന്റെയും പരിസ്ഥിതിയുടെയും കാവലാളിനെയാണ് വീരേന്ദ്രകുമാറിന്റെ വിയോഗത്തിലൂടെ ദേശത്തിനു നഷ്ടമായത്.
എടക്കല്‍ഗുഹയുടെ ചരിത്ര- പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞ വീരേന്ദ്രകുമാര്‍ തൊഴിലല്ല, ഗുഹയാണ് പ്രധാനം എന്ന നിലപാടോടെ നടത്തിയ ഇടപെടലാണ് അമ്പുകുത്തിമല അപ്പാടെ വിഴുങ്ങുന്നതില്‍ ക്വാറി നടത്തിപ്പുകാര്‍ക്കു ഒരളവോളം വിഘാതമായത്. അമ്പുകുത്തിമലയിലെ കരിങ്കല്‍ ഖനനത്തിന് അനുകൂലമായി നടന്ന പ്രഭോക്ഷത്തിന് അമരംപിടിച്ചത് അക്കാലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ജനപ്രതിനിധിയാണ്. എടക്കല്ഗുഹയെ പന്നി പെറ്റുകിടക്കുന്ന ഇടം എന്നുപോലും സമരാനുകൂലിക`ളില്‍ ചിലര്‍ വിശേഷിപ്പിക്കുകയുണ്ടായി.
ഈ സമയം ജനതാപാര്‍ട്ടിയിലായിരുന്നു വീരേന്ദ്രകുമാര്‍. ജനതാപാര്‍ട്ടി ഖനനാനുകൂല സമരത്തിന് ഒപ്പമായിരുന്നുവെങ്കിലും പാര്ട്ടിനിലപാടിനു വിരുദ്ധമായി വീരേന്ദ്രകുമാര്‍ എടക്കല്‍ഗുഹ സംരക്ഷണ സമിതിക്കൊപ്പം നിന്നു. എടക്കല്‍ഗുഹ അമൂല്യമായ ചരിത്രസമ്പത്താണെന്ന യാഥാര്‍ഥ്യം പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും ജനങ്ങളുടെയും ദേശീയതലത്തില്‍ അധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. 1987ലാണ് അമ്പുകുത്തി മലയില്‍ എടക്കല്‍ ഗുഹയുടെ സമീപപ്രദേശങ്ങളില്‍ ഖനനം നിരോധിച്ചു ഉത്തരവായത്. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി നിര്‍ദേശിച്ചതനുസരിച്ചായിരുന്നു ഉത്തരവ്.
ഗുഹയല്ല, തൊഴിലാണ് പ്രധാനം എന്ന മുദ്രാവാക്യം വിജയക്കൊടി നാട്ടിയിരുന്നുവെങ്കില് എടക്കല്‍ ഗുഹയും അതു സ്ഥിതിചെയ്യുന്ന അമ്പുകുത്തിമലയും എന്നേ കഥാവശേഷമാകുകയായിരുന്നു. അര്‍ഹിക്കുന്ന പരിരക്ഷ ലഭിക്കുന്നില്ലെങ്കിലും എടക്കല്‍ ഗുഹയും അതിലെ ലിഖിതങ്ങളും ഇപ്പോഴും ചരിത്ര വിസ്മയമായി തലയെടുപ്പോടെ നില്‍ക്കുകയാണ്.
ലോകത്തെ പ്രാചീന റോക് ഷെല്‍ട്ടറുകളില്‍ ഒന്നാണ് എടക്കലിലേത്. അതീവ ചരിത്രപ്രാധാന്യമുള്ളതാണ് ഷെല്‍ട്ടറിലെ ലിഖിതങ്ങള്‍. ഗുഹയുടെയും ലിഖിതങ്ങളുടെയും സംരക്ഷണത്തിനു നല്കിയ സംഭാവനകള്‍ മാത്രം മതിയാകും വയനാടന്‍ ജനതയുടെ മനസില്‍ വീരേന്ദ്രകുമാര്‍ എക്കാലവും ജീവിക്കാന്‍.
കാടും പ്രകൃതിവിഭവങ്ങളും കൊള്ളയടിക്കുന്നതിനെതിനെതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കേരളത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ രൂപീകരണത്തിനു മുന്‍കൈയെടുത്തവരില്‍ പ്രമുഖനാണ് വീരേന്ദ്രകുമാര്‍. 1980ല്‍ ബത്തേരി സര്‍വജന ഹൈസ്കൂൾ അങ്കണത്തിലെ മരച്ചുവട്ടില്‍ ചേര്‍ന്ന പ്രകൃതി സ്നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും യോഗത്തിലായിരുന്നു വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ പിറവി. ഈ യോഗത്തിലെ അധ്യക്ഷനായിരുന്നു വീരേന്ദ്രകുമാര്‍.
വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു എടക്കല്‍ ഗുഹ സംരക്ഷണ സമിതിയുടെ രൂപീകരണം. 1984ല്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റയില്‍ ഒരു ദിവസം മുഴുവന്‍ ധര്ണയിരുന്നും വീരേന്ദ്രകുമാര്‍ പരിസ്ഥിതിയോടുള്ള തന്റെ സമീപനം വ്യക്തമാക്കിയിട്ടുണ്ട്.
വീരേന്ദ്രകുമാര്‍ എന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനെ ഒളിഞ്ഞും തെളിഞ്ഞും കല്ലെറിഞ്ഞവര്‍ നിരവധിയാണ്. പക്ഷേ, അവര്‍ക്കെല്ലാം വീരേന്ദ്രകുമാര്‍ എന്ന എഴുത്തുകാരനോടും പ്രഭാഷകനോടും പരിസ്ഥിതി പ്രവര്‍ത്തകനോടും അളവറ്റ ബഹുമാനമാണ് ഉണ്ടായിരുന്നത്. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അന്തസിനെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കണക്കിനു പ്രഹരിക്കുന്നതായിരുന്നു വീരേന്ദ്രകുമാറന്റെ സ്വഭാവം. എഴുത്തിന്റെ വഴിയില്‍ തലയെടുപ്പോടെനിന്ന അദ്ദേഹം പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിലും മടികാട്ടിയിരുന്നില്ല.
രാഷട്രീയ, സാമൂഹിക, സാഹിത്യ, സാംസ്കാരിക രംഗങ്ങളില്‍ വീരേന്ദ്രകുമാറിനെപ്പോലെ പ്രഗത്ഭമതിയായ ഒരാള്‍ വയനാട്ടില്‍ വേറെയില്ല എന്നതാണു വാസ്തവം. പെരുമാറിയ എല്ലാ രംഗങ്ങളിലും വീരേന്ദ്രകുമാറിന്റെ അഭിപ്രായങ്ങളില്‍ വയനാടന്‍ ഗ്രാമീണന്റെ നന്മ പ്രകടമായിരുന്നു എന്നതു രാഷ്ട്രീയ എതിരാളികള്‍ പോലും തലകുലുക്കി സമ്മതിക്കുന്ന കാര്യമാണ്. ചരിത്രത്തിന്റെയും പരിസ്ഥിതിയുടെയും കാവലാളിനെയാണ് വീരേന്ദ്രകുമാറിന്റെ വിയോഗത്തിലൂടെ ദേശത്തിനു നഷ്ടമായത്.