തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ ലോക്ക് ഡൗൺ തുടരേണ്ടതില്ലെന്നു കേരളം. കോവിഡ് പ്രതിരോധത്തിനാവശ്യമായ പൊതുനിയന്ത്രണം നിലനിര്‍ത്തി സാമ്പത്തിക മേഖല ശക്തമാക്കാന്‍ ഉതകുന്ന നടപടികള്‍ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്രത്തെ അറിയിച്ചു.
നാലാംഘട്ട ലോക്ക് ഡൗൺ 31 ന് അവസാനിക്കാനിരിക്കെ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായി ചീഫ് സെക്രട്ടറി നടത്തിയ ചര്‍ച്ചയിലാണ് സംസ്ഥാന നിലപാട് അറിയിച്ചത്. അതേസമയം, ഇക്കാര്യത്തില്‍ കേന്ദ്ര നിര്‍ദേശങ്ങള്‍ സംസ്ഥാനം പാലിക്കും. കണ്ടെയ്ൻമെന്റ് സോണുകളില്‍ നിയന്ത്രണം തുടരേണ്ടതുണ്ട്. എന്നാൽ മറ്റു മേഖലകള്‍ അടച്ചിടുന്നതു ഗുണം ചെയ്യില്ല. മറ്റു മേഖലകൾ തുറക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കുമെന്നാണ് കരുതുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിൽ സംസ്ഥാനത്തിന് ആശങ്കയുണ്ടെന്നും അറിയിച്ചു.
നാലാംഘട്ട ലോക്ക് ഡൗൺ 31 ന് അവസാനിക്കാനിരിക്കെ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായി ചീഫ് സെക്രട്ടറി നടത്തിയ ചര്‍ച്ചയിലാണ് സംസ്ഥാന നിലപാട് അറിയിച്ചത്. അതേസമയം, ഇക്കാര്യത്തില്‍ കേന്ദ്ര നിര്‍ദേശങ്ങള്‍ സംസ്ഥാനം പാലിക്കും. കണ്ടെയ്ൻമെന്റ് സോണുകളില്‍ നിയന്ത്രണം തുടരേണ്ടതുണ്ട്. എന്നാൽ മറ്റു മേഖലകള്‍ അടച്ചിടുന്നതു ഗുണം ചെയ്യില്ല. മറ്റു മേഖലകൾ തുറക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കുമെന്നാണ് കരുതുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിൽ സംസ്ഥാനത്തിന് ആശങ്കയുണ്ടെന്നും അറിയിച്ചു.