+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കുന്നതിനു മുമ്പ് ഉറക്കഗുളിക നല്‍കി മയക്കി: ക്രൈംബ്രാഞ്ച്

അഞ്ചല്‍: ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കുന്നതിനുമുമ്പ് ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തിയിരുന്നതായി ക്രൈം
ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കുന്നതിനു മുമ്പ് ഉറക്കഗുളിക നല്‍കി മയക്കി: ക്രൈംബ്രാഞ്ച്
അഞ്ചല്‍: ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കുന്നതിനുമുമ്പ് ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തിയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവ ദിവസം ഉത്രയുടെ വീട്ടില്‍ എത്തിയ ഭര്‍ത്താവ് സൂരജിന് ഉത്രയുടെ അമ്മ മണിമേഖല ജ്യൂസ് തയാറാക്കി നല്‍കിയിരുന്നു. ഇതു കുടിക്കാതെ മാറ്റിവച്ച സൂരജ് അല്‍പ്പം കഴിഞ്ഞശേഷം ഉത്രയെക്കൊണ്ട് ഇതു കുടിപ്പിക്കുകയായിരുന്നുവെന്നും ഈ ജ്യൂസില്‍ ആകാം മയങ്ങാനുള്ള മരുന്ന് കലര്‍ത്തിയതെന്നുമാണ് ക്രൈംബ്രാഞ്ച് നിഗമനം.

സൂരജിനു നല്‍കിയ ജ്യൂസ് കുടിച്ചിരുന്നില്ലെന്നും ജ്യൂസ് ഉത്രക്ക് നല്‍കിയ ശേഷം ഗ്ലാസ് സൂരജ് തന്നെയാണ് അടുക്കളയില്‍ എത്തിച്ചതെന്നും മണിമേഖല പറഞ്ഞു.

അടൂരില്‍ വച്ച് ആദ്യം പാമ്പ് കടിച്ച ദിവസം പായസത്തില്‍ ഉറക്ക ഗുളിക ചേര്‍ത്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കസ്റ്റഡിയില്‍ ആകുന്നതിനു തൊട്ടുമുമ്പ് സൂരജ് അടൂരിലുള്ള അഭിഭാഷകന്‍റെ നിയമോപദേശം തേടിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

ഉറക്ക ഗുളിക വാങ്ങിയ അടൂരിലെ മെഡിക്കല്‍ ഷോപ്പില്‍ കഴിഞ്ഞ ദിവസം സൂരജിനെ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ സൂരജിന്‍റെയും ഉത്രയുടെയും പേരിലുള്ള ബാങ്ക് ലോക്കർ തുറന്നു പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു. സൂരജ് അടക്കമുള്ള രണ്ടു പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.