തിരുവനന്തപുരം: ഓണ്ലൈൻ മദ്യവിൽപ്പനയ്ക്കായി പ്രത്യേക മൊബൈൽ ആപ് നിർമിക്കുന്നതിന് സ്വകാര്യകന്പനിയെ തെരഞ്ഞെടുത്തതിൽ വൻ അഴിമതിയും ക്രമക്കടും ഉണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
20 വർഷമായി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മദ്യവിതരണരീതിയെ അട്ടിമറിച്ച് സ്വകാര്യ ബാർ ഹോട്ടലുകൾക്കുകൂടി ചില്ലറമദ്യവിൽപ്പന നടത്താനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എഫ്എൽ 3 ലൈസൻസുള്ള ബാറുകൾക്ക് ഹോട്ടൽ പരിസരത്ത് പ്രത്യേക കൗണ്ടർ സജ്ജമാക്കി മദ്യക്കുപ്പികൾ വില്ക്കാനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭ എടുക്കുകയും തുടർന്ന് വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ, വിജ്ഞാപനം പുറപ്പെടുവിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് സർക്കാർ തീരുമാനം എക്സിക്യൂട്ടീവ് ഓർഡറായി ഇറങ്ങിയത്. സർക്കാർ തീരുമാനം വരുന്നതിനു മുൻപുതന്നെ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചത് ദുരൂഹത വർധിപ്പിക്കുന്നു.
ചില്ലറമദ്യവില്പ്പനശാലകളിലെ തിരക്കൊഴിവാക്കാൻ വർച്വൽ ക്യൂ ഒരുക്കുന്നതിന് ‘ആപ്’ തയാറാക്കുന്നതിന് ടെൻഡർ വിളിച്ചിരുന്നു. 29 കന്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. കന്പനിയെ തെരഞ്ഞെടുക്കുന്നതിനായി ബിവറേജസ് കോർപറേഷനും ഐടി വകുപ്പും ചേർന്ന് പ്രത്യേക സമിതിക്ക് രൂപംകൊടുത്തു. ഈ സമിതി മാനദണ്ഡങ്ങൾ മറികടന്ന് പ്രവർത്തന പരിചയമില്ലാത്ത ഫെയർ കോഡ് എന്ന കന്പനിയെയാണ് തെരഞ്ഞെടുത്തത്.
സമാനമായ ആപ്പുകൾ കൈവശമുള്ള കന്പനികൾക്കു മുൻഗണന നൽകുമെന്നു ടെൻഡർ നിബന്ധനകളിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത്തരം കന്പനികളെ ഒഴിവാക്കിയാണ് സമാനമായ ഒരു ആപ് പോലും നിർമിച്ചു പരിചയമില്ലാത്ത ഫെയർകോഡ് എന്ന കന്പനിയെ തെരഞ്ഞെടുത്തത്. ഫെയർ കോഡ് കന്പനി എസ്എംഎസ് ചാർജിനായി 12 പൈസയാണ് ടെൻഡറിൽ ആവശ്യപ്പെട്ടിരുന്നത്. അതേസമയം ടെൻഡറിൽ പങ്കെടുത്ത ഒരു കന്പനി എസ്എംഎസ് ചാർജ് വേണ്ട എന്നറിയിച്ചിരുന്നു. മാത്രമല്ല, ഡെവലപ്മെന്റ് ചാർജ് വേണ്ട എന്ന് മറ്റ് രണ്ട് കന്പനികളും അറിയിച്ചിട്ടുണ്ടായിരുന്നു. ഇവയെ തഴഞ്ഞാണ് ഫെയർകോഡിന് ടെൻഡർ നൽകിയത്.
എസ്എംഎസ് ചാർജ് ആയി ഫെയർകോഡ് കന്പനി ടെൻഡറിൽ ക്വാട്ട് ചെയ്തിരുന്നത് 12 പൈസയായിരുന്നെങ്കിലും ഈ തുക വർക്ക് ഓഡർ നൽകിയ ഘട്ടത്തിൽ 15 പൈസയായി സർക്കാർ വർധിപ്പിച്ചു നൽകുകയും ചെയ്തു. മാത്രമല്ല, എസ്എംഎസ്. അയയ്ക്കുന്നതിനായി തെരഞ്ഞെടുത്ത ടെലികോം കമ്പനികളുമായി നേരിട്ടു ധാരണയിലെത്താനും ഈ കമ്പനിക്കു വഴിവിട്ട് അനുമതി നൽകി. ഈ നടപടികളിലൂടെ വൻ അഴിമതിയും സാമ്പത്തികക്രമക്കേടുമാണ് നടന്നിരിക്കുന്നത്.
നിയമങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിരുദ്ധമായി എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് നടന്നിട്ടുള്ള ഈ ക്രമക്കേടുകളെ സംബന്ധിച്ച് സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു പരാതിയിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
20 വർഷമായി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മദ്യവിതരണരീതിയെ അട്ടിമറിച്ച് സ്വകാര്യ ബാർ ഹോട്ടലുകൾക്കുകൂടി ചില്ലറമദ്യവിൽപ്പന നടത്താനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എഫ്എൽ 3 ലൈസൻസുള്ള ബാറുകൾക്ക് ഹോട്ടൽ പരിസരത്ത് പ്രത്യേക കൗണ്ടർ സജ്ജമാക്കി മദ്യക്കുപ്പികൾ വില്ക്കാനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭ എടുക്കുകയും തുടർന്ന് വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ, വിജ്ഞാപനം പുറപ്പെടുവിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് സർക്കാർ തീരുമാനം എക്സിക്യൂട്ടീവ് ഓർഡറായി ഇറങ്ങിയത്. സർക്കാർ തീരുമാനം വരുന്നതിനു മുൻപുതന്നെ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചത് ദുരൂഹത വർധിപ്പിക്കുന്നു.
ചില്ലറമദ്യവില്പ്പനശാലകളിലെ തിരക്കൊഴിവാക്കാൻ വർച്വൽ ക്യൂ ഒരുക്കുന്നതിന് ‘ആപ്’ തയാറാക്കുന്നതിന് ടെൻഡർ വിളിച്ചിരുന്നു. 29 കന്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. കന്പനിയെ തെരഞ്ഞെടുക്കുന്നതിനായി ബിവറേജസ് കോർപറേഷനും ഐടി വകുപ്പും ചേർന്ന് പ്രത്യേക സമിതിക്ക് രൂപംകൊടുത്തു. ഈ സമിതി മാനദണ്ഡങ്ങൾ മറികടന്ന് പ്രവർത്തന പരിചയമില്ലാത്ത ഫെയർ കോഡ് എന്ന കന്പനിയെയാണ് തെരഞ്ഞെടുത്തത്.
സമാനമായ ആപ്പുകൾ കൈവശമുള്ള കന്പനികൾക്കു മുൻഗണന നൽകുമെന്നു ടെൻഡർ നിബന്ധനകളിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത്തരം കന്പനികളെ ഒഴിവാക്കിയാണ് സമാനമായ ഒരു ആപ് പോലും നിർമിച്ചു പരിചയമില്ലാത്ത ഫെയർകോഡ് എന്ന കന്പനിയെ തെരഞ്ഞെടുത്തത്. ഫെയർ കോഡ് കന്പനി എസ്എംഎസ് ചാർജിനായി 12 പൈസയാണ് ടെൻഡറിൽ ആവശ്യപ്പെട്ടിരുന്നത്. അതേസമയം ടെൻഡറിൽ പങ്കെടുത്ത ഒരു കന്പനി എസ്എംഎസ് ചാർജ് വേണ്ട എന്നറിയിച്ചിരുന്നു. മാത്രമല്ല, ഡെവലപ്മെന്റ് ചാർജ് വേണ്ട എന്ന് മറ്റ് രണ്ട് കന്പനികളും അറിയിച്ചിട്ടുണ്ടായിരുന്നു. ഇവയെ തഴഞ്ഞാണ് ഫെയർകോഡിന് ടെൻഡർ നൽകിയത്.
എസ്എംഎസ് ചാർജ് ആയി ഫെയർകോഡ് കന്പനി ടെൻഡറിൽ ക്വാട്ട് ചെയ്തിരുന്നത് 12 പൈസയായിരുന്നെങ്കിലും ഈ തുക വർക്ക് ഓഡർ നൽകിയ ഘട്ടത്തിൽ 15 പൈസയായി സർക്കാർ വർധിപ്പിച്ചു നൽകുകയും ചെയ്തു. മാത്രമല്ല, എസ്എംഎസ്. അയയ്ക്കുന്നതിനായി തെരഞ്ഞെടുത്ത ടെലികോം കമ്പനികളുമായി നേരിട്ടു ധാരണയിലെത്താനും ഈ കമ്പനിക്കു വഴിവിട്ട് അനുമതി നൽകി. ഈ നടപടികളിലൂടെ വൻ അഴിമതിയും സാമ്പത്തികക്രമക്കേടുമാണ് നടന്നിരിക്കുന്നത്.
നിയമങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിരുദ്ധമായി എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് നടന്നിട്ടുള്ള ഈ ക്രമക്കേടുകളെ സംബന്ധിച്ച് സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു പരാതിയിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.