കൊച്ചി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ പാവനമാതാ വിമന്‍സ് ഹോസ്റ്റല്‍ ക്വാറന്റൈന് കേന്ദ്രമാക്കിയ സാഹചര്യത്തില്‍ ഇവിടെ താമസിച്ചിരുന്ന കുട്ടികള്‍ക്ക് പരീക്ഷ തുടങ്ങിയാല്‍ താമസിക്കാന്‍ പകരം സൗകര്യമൊരുക്കുമോയെന്നു വ്യക്തമാക്കാന്‍ ഹൈക്കോടതി സർക്കാരിനു നിര്‍ദേശം നല്കി. ജൂണില്‍ സര്‍വകലാശാലാ പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റൈന് കേന്ദ്രങ്ങളുടെ പട്ടികയിൽനിന്നു ഹോസ്റ്റൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാര്‍ഥിനിയും അസിസ്റ്റന്റ് പ്രഫസറും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
കേരളത്തിലേക്കു മടങ്ങിയെത്തുന്നവരെ പാര്‍പ്പിക്കാന്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ അധികം കേന്ദ്രങ്ങളില്ലെന്നും ഹോസ്റ്റല്‍ അധികൃതരുടെ സമ്മതത്തോടെയാണ് ക്വാറന്റൈന് കേന്ദ്രം ആക്കിയതെന്നും സര്‍ക്കാര്‍ അഭിഭാഷക വിശദീകരിച്ചു. പരീക്ഷകള്‍ ജൂണില്‍ തുടങ്ങുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
കോളജിനു സമീപത്താണ് ഹോസ്റ്റലെന്നും പരീക്ഷയും ക്ലാസുകളും തുടങ്ങിയാല്‍ ക്വാറന്റൈന് കേന്ദ്രത്തിനടുത്തുള്ള കോളജിലേക്ക് കുട്ടികള്‍ക്കു പ്രവേശിക്കാൻ കഴിയില്ലെന്നും ഹര്‍ജിക്കാരും വാദിച്ചു. തുടര്‍ന്ന് ഹൈക്കോടതി സര്‍ക്കാരിന്റ വിശദീകരണത്തിനായി തിങ്കളാഴ്ചത്തേക്കു ഹര്‍ജി മാറ്റി.
കേരളത്തിലേക്കു മടങ്ങിയെത്തുന്നവരെ പാര്‍പ്പിക്കാന്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ അധികം കേന്ദ്രങ്ങളില്ലെന്നും ഹോസ്റ്റല്‍ അധികൃതരുടെ സമ്മതത്തോടെയാണ് ക്വാറന്റൈന് കേന്ദ്രം ആക്കിയതെന്നും സര്‍ക്കാര്‍ അഭിഭാഷക വിശദീകരിച്ചു. പരീക്ഷകള്‍ ജൂണില്‍ തുടങ്ങുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
കോളജിനു സമീപത്താണ് ഹോസ്റ്റലെന്നും പരീക്ഷയും ക്ലാസുകളും തുടങ്ങിയാല്‍ ക്വാറന്റൈന് കേന്ദ്രത്തിനടുത്തുള്ള കോളജിലേക്ക് കുട്ടികള്‍ക്കു പ്രവേശിക്കാൻ കഴിയില്ലെന്നും ഹര്‍ജിക്കാരും വാദിച്ചു. തുടര്‍ന്ന് ഹൈക്കോടതി സര്‍ക്കാരിന്റ വിശദീകരണത്തിനായി തിങ്കളാഴ്ചത്തേക്കു ഹര്‍ജി മാറ്റി.