അടൂർ: അഞ്ചലിൽ പാന്പു കടിയേറ്റ് ഉത്ര മരിക്കാനിടയായ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സൂരജിനെയും കൂട്ടുപ്രതി സുരേഷിനെയും ഇന്നലെ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. അന്വേഷണോദ്യോഗസ്ഥനായ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ രാവിലെ പ തിനൊന്നോടെ സൂരജിന്റെ പറക്കോട്ടെ വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തിയത്.
ഭർത്തൃവീട്ടിൽ കഴിയവേ കഴിഞ്ഞ മാർച്ച് രണ്ടിനു രാത്രി ഉത്രയ്ക്ക് പാന്പുകടിയേറ്റിരുന്നു. ഇതിനു മുന്‍പ് വീടിനുള്ളിൽ ടെറസിലേക്കുള്ള വഴിയിലും പാന്പിനെ കണ്ടിരുന്നതായി ഉത്ര വീട്ടുകാരെ അറിയിച്ചിരുന്നു. ഇതെല്ലാം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സൂരജിനെയും കൂട്ടി അന്വേഷണസംഘം തെളിവെടുപ്പിനെത്തിയത്. സൂരജിനു പാന്പിനെ കൈമാറിയതായി പറയുന്ന സുരേഷും ഒപ്പമുണ്ടായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ വഴി അകത്ത് പ്രവേശിച്ചശേഷം പടിക്കെട്ടിൽ ഉത്ര പാന്പിനെ കണ്ട സ്ഥലം സൂരജ് പോലീസിനു കാട്ടിക്കൊടുത്തു.
ഉത്രയെ കടിച്ച അണലിയെ സൂക്ഷിച്ചതായി പറയുന്ന വിറകുപുരയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. പടിക്കെട്ട് കയറ്റി സൂരജിനെ കിടപ്പുമുറിയിൽ എത്തിച്ചു. മുകളിലത്തെ മുറിയിലെ തെളിവെടുപ്പ് അരമണിക്കൂറോളം നീണ്ടുനിന്നു. വിവരങ്ങൾ ചോദിച്ചറിഞ്ഞ് അത് രേഖപ്പെടുത്തുകയും ചെയ്തു.
വീടിന്റെ പരിസരത്ത് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി മഹസർ തയാറാക്കി. ഉത്രയെ കടിച്ച പാന്പിനെ ചാക്കിലാക്കി ടെറസിന്റെ മുകളിൽനിന്നു താഴേക്ക് എറിഞ്ഞതായാണ് മൊഴി. അടുക്കള വഴിയാണ് പാന്പിനെ എറിഞ്ഞ സ്ഥലം കാട്ടിക്കൊടുക്കാനായി കൊണ്ടുപോയത്. തുടർന്ന് അതേവഴി തന്നെ തിരികെ ഹാളിലെത്തിച്ചു.
കൊട്ടാരക്കരയിലേക്കുള്ള യാത്രാമധ്യേ അടൂരിൽ സൂരജ് ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തിനടുത്ത് എത്തിച്ചശേഷം സമീപത്തെ കടമുറികളും മറ്റും പോലീസ് നിരീക്ഷിച്ചു. അടൂരിലെ ബാങ്കിലും തെളിവെടുപ്പ് നടന്നു. ലോക്കറിൽ സൂക്ഷിച്ചിരുന്ന ഉത്രയുടെ സ്വർണാഭരണങ്ങളെടുക്കാൻ സൂരജ് ബാങ്കിൽ പോയിരുന്നതായി സൂചനയുണ്ടായിരുന്നു.പറക്കോട്ടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനു മുന്‍പ് പാന്പിനെ സുരേഷ്, സൂരജിനു കൈമാറിയ ഏനാത്തും പോലീസ് തെളിവെടുത്തു.
ആദ്യം പാന്പുകടിയേറ്റ ഉത്ര ഒന്നരമാസത്തിലേറെ നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിൽ ഏപ്രിൽ 22നാണ് ആശുപത്രി വിട്ടത്. പിന്നീട് അഞ്ചലിലെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ഏഴിനാണ് ഉത്ര പാന്പുകടിയേറ്റ് അഞ്ചലിലെ വീട്ടിൽ മരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഞായറാഴ്ച സൂരജ് അറസ്റ്റിലായി. ശനിയാഴ്ച സൂരജിനെ തേടി പോലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ അവിടെനിന്ന് സൂരജ് കടന്നിരുന്നു. ഫോണ്‍ സ്വിച്ച് ഓഫാക്കി പോയ സൂരജിനെ ഒരു സുഹൃത്ത് മുഖേനയാണ് പോലീസ് കുടുക്കിയത്.
തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ, തെറ്റു ചെയ്തിട്ടില്ലെന്ന് സൂരജ്
അടൂർ: പറക്കോട്ടെ വീട്ടിലെത്തിയ സൂരജ് അമ്മയെയും സഹോദരിയെയും കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. എന്റെ മോനെവിടെയെന്നു ചോദിച്ചുകൊണ്ടാണ് കരഞ്ഞത്. സൂരജിനെക്കണ്ട് അമ്മ കരയുന്നതുകണ്ട സഹോദരി സൂര്യയ്ക്കും സങ്കടം അടക്കാനായില്ല. മുറി കൂട്ടക്കരച്ചിലിനു വേദിയായി.
തെളിവെടുപ്പ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ദൃശ്യമാധ്യമങ്ങളെ കണ്ടപ്പോൾ താൻ തെറ്റു ചെയ്തിട്ടില്ലെന്നായി സൂരജ്. ഇവർ പോലീസുകാർ കൊണ്ടുവന്നുവച്ച പാത്രമാണ് ഉത്രയുടെ വീട്ടിൽ നിന്നെടുത്തതെന്നു സൂരജ് പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും ഉത്രയുടെ വീട്ടിൽ എത്തിച്ചപ്പോൾ അവിടെ തന്റെ വിരലയടാളം ഭിത്തിയിൽ അന്വേഷണസംഘം പതിപ്പിച്ചതായും സൂരജ് ആരോപിച്ചു.
തെളിവെടുപ്പിനായി സൂരജിനെ കൊണ്ടുവരുന്നതറിഞ്ഞു രാവിലെ മുതൽ ആളുകൾ പറക്കോട്ടെ വീട്ടുപരിസരത്തു തടിച്ചുകൂടിയിരുന്നു. ഇവരെ ഒഴിപ്പിച്ചശേഷമാണ് പോലീസ് വാഹനത്തിൽ സൂരജിനെ വീട്ടിലേക്കെത്തിച്ചത്.
ഗാർഹിക പീഡനക്കേസിൽ അന്വേഷണം പിന്നാലെ
അടൂർ: സൂരജിന്റെ പറക്കോട്ടെ വീട്ടിൽ കഴിയുന്പോൾ ഉത്രയ്ക്കു പീഡനമേൽക്കേണ്ടിവന്നുവെന്ന മാതാപിതാക്കളുടെ മൊഴിയെത്തുടർന്നു ഗാർഹിക പീഡനക്കേസിൽ തെളിവെടുപ്പ് നടത്തുമെന്നു പോലീസ്.
2018 മാർച്ച് 26നായിരുന്ന സൂരജിന്റെയും ഉത്രയുടെയും വിവാഹം. മൂന്നരമാസത്തിനുശേഷം കലഹം തുടങ്ങിയെന്ന് ഉത്രയുടെ മാതാപിതാക്കളുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ സൂരജും ഉത്രയും തമ്മിൽ പറക്കോട്ടെ വീട്ടിൽ വഴക്കുണ്ടായി. വിവരമറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരപുത്രൻ ശ്യാമും പറക്കോട്ടെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോകുകയാണെന്നും വിവാഹമോചനം വേണമെന്നും പറഞ്ഞു.
സ്ത്രീധനമായി ലഭിച്ച വൻതുക തിരികെ നൽകേണ്ടിവരുമെന്ന ഭയത്തിലായ സൂരജ് വിവാഹമോചനത്തിനു തയാറായില്ല. തുടർന്നാണ് ഉത്രയെ കൊലപ്പെടുത്താനുള്ള മാർഗങ്ങൾ ആലോചിച്ചതെന്ന് പോലീസ് പറയുന്നു.
ഭർത്തൃവീട്ടിൽവച്ച് അണലി കടിച്ചശേഷം രണ്ട് മണിക്കൂർ വൈകിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന ആരോപണമുണ്ട്. അടൂരിലെ രണ്ട് ആശുപത്രികളിൽ കയറിയശേഷമാണ് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചത്. ചികിത്സ മനഃപൂർവം വൈകിപ്പിക്കാൻ ശ്രമിച്ചതാണെന്നും ഇതിനു പിന്നിൽ ബന്ധുക്കളുടെ പങ്കാളിത്തമുണ്ടെന്നും ഉത്രയുടെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്.
ഗാർഹിക പീഡനത്തിനു പ്രത്യേകം കേസെടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും പോലീസിനോടു നിർദേശിച്ചിരുന്നു.
കൂടുതല്‍ പേരെ ചോദ്യംചെയ്യും
അഞ്ചല്‍: ഉത്ര കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള രണ്ടു പ്രതികളെയും ചോദ്യം ചെയ്യുന്നതു തുടരുന്നു. ഉത്രയെ കൊലപ്പെടുത്തിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ, കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോ എന്നതടക്കം കണ്ടെത്തുകയാണ് ലക്ഷ്യം. ഒപ്പം കേസില്‍ കൂടുതല്‍ തെളിവുകളും കണ്ടെത്തണം. ഉത്രയെ സൂരജ് പാമ്പിനെകൊണ്ടു കടിപ്പിച്ച രീതി, ഉത്രയ്ക്കു മയക്ക് മരുന്ന് അടക്കം നല്കിയിട്ടുണ്ടാകാം എന്ന സംശയത്തിനുള്പ്പെടെ ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നല്കുന്ന റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകന് ദീപികയോടു പറഞ്ഞു. സൂരജിന്റെ സഹോദരി, സുഹൃത്തുക്കള്‍ അടക്കമുള്ള കൂടുതല്‍ ആളുകളെയും ഇന്നോ നാളെയോ ചോദ്യം ചെയ്തേക്കും.
അതേസമയം, ഇന്നലെ ഉത്രയുടെ വീട്ടില്‍ നടന്ന പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ വാങ്ങും. കേസില്‍ നിര്‍ണായക തെളിവാകും ഇത്. ഒപ്പം തന്നെ പാന്പുപിടിത്തത്തില് വിദഗ്ധനായ വാവ സുരേഷ് അടക്കമുള്ളവരെ കേസില്‍ സാക്ഷികള്‍ ആക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
ഭർത്തൃവീട്ടിൽ കഴിയവേ കഴിഞ്ഞ മാർച്ച് രണ്ടിനു രാത്രി ഉത്രയ്ക്ക് പാന്പുകടിയേറ്റിരുന്നു. ഇതിനു മുന്‍പ് വീടിനുള്ളിൽ ടെറസിലേക്കുള്ള വഴിയിലും പാന്പിനെ കണ്ടിരുന്നതായി ഉത്ര വീട്ടുകാരെ അറിയിച്ചിരുന്നു. ഇതെല്ലാം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സൂരജിനെയും കൂട്ടി അന്വേഷണസംഘം തെളിവെടുപ്പിനെത്തിയത്. സൂരജിനു പാന്പിനെ കൈമാറിയതായി പറയുന്ന സുരേഷും ഒപ്പമുണ്ടായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ വഴി അകത്ത് പ്രവേശിച്ചശേഷം പടിക്കെട്ടിൽ ഉത്ര പാന്പിനെ കണ്ട സ്ഥലം സൂരജ് പോലീസിനു കാട്ടിക്കൊടുത്തു.
ഉത്രയെ കടിച്ച അണലിയെ സൂക്ഷിച്ചതായി പറയുന്ന വിറകുപുരയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. പടിക്കെട്ട് കയറ്റി സൂരജിനെ കിടപ്പുമുറിയിൽ എത്തിച്ചു. മുകളിലത്തെ മുറിയിലെ തെളിവെടുപ്പ് അരമണിക്കൂറോളം നീണ്ടുനിന്നു. വിവരങ്ങൾ ചോദിച്ചറിഞ്ഞ് അത് രേഖപ്പെടുത്തുകയും ചെയ്തു.
വീടിന്റെ പരിസരത്ത് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി മഹസർ തയാറാക്കി. ഉത്രയെ കടിച്ച പാന്പിനെ ചാക്കിലാക്കി ടെറസിന്റെ മുകളിൽനിന്നു താഴേക്ക് എറിഞ്ഞതായാണ് മൊഴി. അടുക്കള വഴിയാണ് പാന്പിനെ എറിഞ്ഞ സ്ഥലം കാട്ടിക്കൊടുക്കാനായി കൊണ്ടുപോയത്. തുടർന്ന് അതേവഴി തന്നെ തിരികെ ഹാളിലെത്തിച്ചു.
കൊട്ടാരക്കരയിലേക്കുള്ള യാത്രാമധ്യേ അടൂരിൽ സൂരജ് ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തിനടുത്ത് എത്തിച്ചശേഷം സമീപത്തെ കടമുറികളും മറ്റും പോലീസ് നിരീക്ഷിച്ചു. അടൂരിലെ ബാങ്കിലും തെളിവെടുപ്പ് നടന്നു. ലോക്കറിൽ സൂക്ഷിച്ചിരുന്ന ഉത്രയുടെ സ്വർണാഭരണങ്ങളെടുക്കാൻ സൂരജ് ബാങ്കിൽ പോയിരുന്നതായി സൂചനയുണ്ടായിരുന്നു.പറക്കോട്ടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനു മുന്‍പ് പാന്പിനെ സുരേഷ്, സൂരജിനു കൈമാറിയ ഏനാത്തും പോലീസ് തെളിവെടുത്തു.
ആദ്യം പാന്പുകടിയേറ്റ ഉത്ര ഒന്നരമാസത്തിലേറെ നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിൽ ഏപ്രിൽ 22നാണ് ആശുപത്രി വിട്ടത്. പിന്നീട് അഞ്ചലിലെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ഏഴിനാണ് ഉത്ര പാന്പുകടിയേറ്റ് അഞ്ചലിലെ വീട്ടിൽ മരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഞായറാഴ്ച സൂരജ് അറസ്റ്റിലായി. ശനിയാഴ്ച സൂരജിനെ തേടി പോലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ അവിടെനിന്ന് സൂരജ് കടന്നിരുന്നു. ഫോണ്‍ സ്വിച്ച് ഓഫാക്കി പോയ സൂരജിനെ ഒരു സുഹൃത്ത് മുഖേനയാണ് പോലീസ് കുടുക്കിയത്.
തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ, തെറ്റു ചെയ്തിട്ടില്ലെന്ന് സൂരജ്
അടൂർ: പറക്കോട്ടെ വീട്ടിലെത്തിയ സൂരജ് അമ്മയെയും സഹോദരിയെയും കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. എന്റെ മോനെവിടെയെന്നു ചോദിച്ചുകൊണ്ടാണ് കരഞ്ഞത്. സൂരജിനെക്കണ്ട് അമ്മ കരയുന്നതുകണ്ട സഹോദരി സൂര്യയ്ക്കും സങ്കടം അടക്കാനായില്ല. മുറി കൂട്ടക്കരച്ചിലിനു വേദിയായി.
തെളിവെടുപ്പ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ദൃശ്യമാധ്യമങ്ങളെ കണ്ടപ്പോൾ താൻ തെറ്റു ചെയ്തിട്ടില്ലെന്നായി സൂരജ്. ഇവർ പോലീസുകാർ കൊണ്ടുവന്നുവച്ച പാത്രമാണ് ഉത്രയുടെ വീട്ടിൽ നിന്നെടുത്തതെന്നു സൂരജ് പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും ഉത്രയുടെ വീട്ടിൽ എത്തിച്ചപ്പോൾ അവിടെ തന്റെ വിരലയടാളം ഭിത്തിയിൽ അന്വേഷണസംഘം പതിപ്പിച്ചതായും സൂരജ് ആരോപിച്ചു.
തെളിവെടുപ്പിനായി സൂരജിനെ കൊണ്ടുവരുന്നതറിഞ്ഞു രാവിലെ മുതൽ ആളുകൾ പറക്കോട്ടെ വീട്ടുപരിസരത്തു തടിച്ചുകൂടിയിരുന്നു. ഇവരെ ഒഴിപ്പിച്ചശേഷമാണ് പോലീസ് വാഹനത്തിൽ സൂരജിനെ വീട്ടിലേക്കെത്തിച്ചത്.
ഗാർഹിക പീഡനക്കേസിൽ അന്വേഷണം പിന്നാലെ
അടൂർ: സൂരജിന്റെ പറക്കോട്ടെ വീട്ടിൽ കഴിയുന്പോൾ ഉത്രയ്ക്കു പീഡനമേൽക്കേണ്ടിവന്നുവെന്ന മാതാപിതാക്കളുടെ മൊഴിയെത്തുടർന്നു ഗാർഹിക പീഡനക്കേസിൽ തെളിവെടുപ്പ് നടത്തുമെന്നു പോലീസ്.
2018 മാർച്ച് 26നായിരുന്ന സൂരജിന്റെയും ഉത്രയുടെയും വിവാഹം. മൂന്നരമാസത്തിനുശേഷം കലഹം തുടങ്ങിയെന്ന് ഉത്രയുടെ മാതാപിതാക്കളുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ സൂരജും ഉത്രയും തമ്മിൽ പറക്കോട്ടെ വീട്ടിൽ വഴക്കുണ്ടായി. വിവരമറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരപുത്രൻ ശ്യാമും പറക്കോട്ടെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോകുകയാണെന്നും വിവാഹമോചനം വേണമെന്നും പറഞ്ഞു.
സ്ത്രീധനമായി ലഭിച്ച വൻതുക തിരികെ നൽകേണ്ടിവരുമെന്ന ഭയത്തിലായ സൂരജ് വിവാഹമോചനത്തിനു തയാറായില്ല. തുടർന്നാണ് ഉത്രയെ കൊലപ്പെടുത്താനുള്ള മാർഗങ്ങൾ ആലോചിച്ചതെന്ന് പോലീസ് പറയുന്നു.
ഭർത്തൃവീട്ടിൽവച്ച് അണലി കടിച്ചശേഷം രണ്ട് മണിക്കൂർ വൈകിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന ആരോപണമുണ്ട്. അടൂരിലെ രണ്ട് ആശുപത്രികളിൽ കയറിയശേഷമാണ് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചത്. ചികിത്സ മനഃപൂർവം വൈകിപ്പിക്കാൻ ശ്രമിച്ചതാണെന്നും ഇതിനു പിന്നിൽ ബന്ധുക്കളുടെ പങ്കാളിത്തമുണ്ടെന്നും ഉത്രയുടെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്.
ഗാർഹിക പീഡനത്തിനു പ്രത്യേകം കേസെടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും പോലീസിനോടു നിർദേശിച്ചിരുന്നു.
കൂടുതല്‍ പേരെ ചോദ്യംചെയ്യും
അഞ്ചല്‍: ഉത്ര കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള രണ്ടു പ്രതികളെയും ചോദ്യം ചെയ്യുന്നതു തുടരുന്നു. ഉത്രയെ കൊലപ്പെടുത്തിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ, കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോ എന്നതടക്കം കണ്ടെത്തുകയാണ് ലക്ഷ്യം. ഒപ്പം കേസില്‍ കൂടുതല്‍ തെളിവുകളും കണ്ടെത്തണം. ഉത്രയെ സൂരജ് പാമ്പിനെകൊണ്ടു കടിപ്പിച്ച രീതി, ഉത്രയ്ക്കു മയക്ക് മരുന്ന് അടക്കം നല്കിയിട്ടുണ്ടാകാം എന്ന സംശയത്തിനുള്പ്പെടെ ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നല്കുന്ന റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകന് ദീപികയോടു പറഞ്ഞു. സൂരജിന്റെ സഹോദരി, സുഹൃത്തുക്കള്‍ അടക്കമുള്ള കൂടുതല്‍ ആളുകളെയും ഇന്നോ നാളെയോ ചോദ്യം ചെയ്തേക്കും.
അതേസമയം, ഇന്നലെ ഉത്രയുടെ വീട്ടില്‍ നടന്ന പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ വാങ്ങും. കേസില്‍ നിര്‍ണായക തെളിവാകും ഇത്. ഒപ്പം തന്നെ പാന്പുപിടിത്തത്തില് വിദഗ്ധനായ വാവ സുരേഷ് അടക്കമുള്ളവരെ കേസില്‍ സാക്ഷികള്‍ ആക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.