തിരുവനന്തപുരം: സംസ്ഥാനത്തു ഹോട്ട് സ്പോട്ടുകളിലുൾപ്പെടെ സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിക്കാൻ മാർഗനിർദേശമായി.
* ഹോട്ട്സ്പോട്ടുകളിലെ ഓഫീസുകളിൽ ജില്ലയിലെ പരിമിത എണ്ണം ജീവനക്കാരെ ഉപയോഗിച്ചു ക്രമീകരിക്കും.
* കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള എല്ലാ സർക്കാർ ഓഫീസുകളും തുറക്കണം.
* ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ 50 ശതമാനം ഉദ്യോഗസ്ഥർ ഓഫീസുകളിൽ ഹാജരാകണം.
* അവശ്യസേവന വകുപ്പുകളിലെ ജീവനക്കാർ എല്ലാ ദിവസവും ഹാജരാകണം.
* മറ്റ് ജില്ലകളിൽ അകപ്പെട്ട ജീവനക്കാർക്ക് അവരവരുടെ ജില്ലകളിലേക്കു മടങ്ങാൻ കെഎസ്ആർടിസി ബസ് സൗകര്യം ജില്ലാ കളക്ടർമാർ ഒരുക്കണം. ഇതിനായി വരുന്ന ഡീസൽ ചെലവ് എസ്ഡിആർഎഫിൽനിന്ന് കണ്ടെത്തണം. യാത്രക്കാരിൽനിന്ന് ഒരു നിശ്ചിത യാത്രാക്കൂലി ഈടാക്കണം. മടങ്ങിയെത്താൻ കഴിയാത്ത ജീവനക്കാർ അതതു ജില്ലാ കളക്ടർമാർ മുമ്പാകെ റിപ്പോർട്ട് ചെയ്യണം. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ അവിടെ തുടരണം. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാരെ ജില്ലാ കളക്ടർമാർക്കു കോവിഡ്-19 നിർവ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഉപയോഗിക്കുകയോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു സേവനം ലഭ്യമാക്കുകയോ ചെയ്യാം.
* ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ ഉൾപ്പെടുന്ന സ്ഥലമാണെങ്കിൽകൂടി സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കണം.
* തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ജീവനക്കാരുടെ സേവനം ആവശ്യമുണ്ടെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികൾക്ക് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെടാം. സേവനത്തിനുശേഷം തിരികെ ഓഫീസിൽ പ്രവേശിക്കുമ്പോൾ ബന്ധപ്പെട്ട ഓഫീസിൽനിന്നു ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരത്തിൽ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അത് അവധിയായി പരിഗണിക്കും.
* മറ്റ് ജില്ലകളിലായ ജീവനക്കാരുടെ റിപ്പോർട്ട് വകുപ്പ് മേധാവികൾ 30നകം തയാറാക്കി ജില്ലാ കളക്ടർമാർക്കു കൈമാറണം. ഓഫീസ് തിരിച്ചറിയൽ കാർഡിൽ ജീവനക്കാർക്ക് അന്തർജില്ലാ യാത്രാനുമതി പോലീസ് നൽകും.
* ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഗർഭിണികൾ, അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ള രക്ഷകർത്താക്കൾ, ഭിന്നശേഷിക്കാരും/ അംഗപരിമിതരുമായ കുട്ടികളുടെ രക്ഷകർത്താക്കളായ ഉദ്യോഗസ്ഥർ എന്നിവരെ ഡ്യൂട്ടിയിൽനിന്നു പരമാവധി ഒഴിവാക്കണം. ഇ-ഫയൽ പ്രോസസ് ചെയ്യുന്ന ജീവനക്കാർ ഐടി വകുപ്പ്/ബന്ധപ്പെട്ട അധികാരികൾ വഴി വിപിഎൻ കണക്ടിവിറ്റി നേടണം. ഇ-ഓഫീസ് വഴിയുള്ള ഫയൽ നീക്കം വകുപ്പ് തലവൻമാർ പരിശോധിക്കണം.വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണം. ഓഫീസ് തലവൻമാർ ഇതു സംബന്ധിച്ച റിപ്പോർട്ട് ബന്ധപ്പെട്ട ഡിഡിഒമാർക്ക് 30നകം നൽകണം.
* ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ നടപടിക്രമം ജോലിയിടങ്ങളിലും പൊതുസ്ഥലങ്ങളിലും കർശനമായി പാലിക്കുന്നുവെന്ന് ഓഫീസ് മേധാവികൾ ഉറപ്പാക്കണം.
* ഹോട്ട്സ്പോട്ടുകളിലെ ഓഫീസുകളിൽ ജില്ലയിലെ പരിമിത എണ്ണം ജീവനക്കാരെ ഉപയോഗിച്ചു ക്രമീകരിക്കും.
* കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള എല്ലാ സർക്കാർ ഓഫീസുകളും തുറക്കണം.
* ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ 50 ശതമാനം ഉദ്യോഗസ്ഥർ ഓഫീസുകളിൽ ഹാജരാകണം.
* അവശ്യസേവന വകുപ്പുകളിലെ ജീവനക്കാർ എല്ലാ ദിവസവും ഹാജരാകണം.
* മറ്റ് ജില്ലകളിൽ അകപ്പെട്ട ജീവനക്കാർക്ക് അവരവരുടെ ജില്ലകളിലേക്കു മടങ്ങാൻ കെഎസ്ആർടിസി ബസ് സൗകര്യം ജില്ലാ കളക്ടർമാർ ഒരുക്കണം. ഇതിനായി വരുന്ന ഡീസൽ ചെലവ് എസ്ഡിആർഎഫിൽനിന്ന് കണ്ടെത്തണം. യാത്രക്കാരിൽനിന്ന് ഒരു നിശ്ചിത യാത്രാക്കൂലി ഈടാക്കണം. മടങ്ങിയെത്താൻ കഴിയാത്ത ജീവനക്കാർ അതതു ജില്ലാ കളക്ടർമാർ മുമ്പാകെ റിപ്പോർട്ട് ചെയ്യണം. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ അവിടെ തുടരണം. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാരെ ജില്ലാ കളക്ടർമാർക്കു കോവിഡ്-19 നിർവ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഉപയോഗിക്കുകയോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു സേവനം ലഭ്യമാക്കുകയോ ചെയ്യാം.
* ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ ഉൾപ്പെടുന്ന സ്ഥലമാണെങ്കിൽകൂടി സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കണം.
* തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ജീവനക്കാരുടെ സേവനം ആവശ്യമുണ്ടെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികൾക്ക് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെടാം. സേവനത്തിനുശേഷം തിരികെ ഓഫീസിൽ പ്രവേശിക്കുമ്പോൾ ബന്ധപ്പെട്ട ഓഫീസിൽനിന്നു ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരത്തിൽ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അത് അവധിയായി പരിഗണിക്കും.
* മറ്റ് ജില്ലകളിലായ ജീവനക്കാരുടെ റിപ്പോർട്ട് വകുപ്പ് മേധാവികൾ 30നകം തയാറാക്കി ജില്ലാ കളക്ടർമാർക്കു കൈമാറണം. ഓഫീസ് തിരിച്ചറിയൽ കാർഡിൽ ജീവനക്കാർക്ക് അന്തർജില്ലാ യാത്രാനുമതി പോലീസ് നൽകും.
* ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഗർഭിണികൾ, അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ള രക്ഷകർത്താക്കൾ, ഭിന്നശേഷിക്കാരും/ അംഗപരിമിതരുമായ കുട്ടികളുടെ രക്ഷകർത്താക്കളായ ഉദ്യോഗസ്ഥർ എന്നിവരെ ഡ്യൂട്ടിയിൽനിന്നു പരമാവധി ഒഴിവാക്കണം. ഇ-ഫയൽ പ്രോസസ് ചെയ്യുന്ന ജീവനക്കാർ ഐടി വകുപ്പ്/ബന്ധപ്പെട്ട അധികാരികൾ വഴി വിപിഎൻ കണക്ടിവിറ്റി നേടണം. ഇ-ഓഫീസ് വഴിയുള്ള ഫയൽ നീക്കം വകുപ്പ് തലവൻമാർ പരിശോധിക്കണം.വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണം. ഓഫീസ് തലവൻമാർ ഇതു സംബന്ധിച്ച റിപ്പോർട്ട് ബന്ധപ്പെട്ട ഡിഡിഒമാർക്ക് 30നകം നൽകണം.
* ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ നടപടിക്രമം ജോലിയിടങ്ങളിലും പൊതുസ്ഥലങ്ങളിലും കർശനമായി പാലിക്കുന്നുവെന്ന് ഓഫീസ് മേധാവികൾ ഉറപ്പാക്കണം.