തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽനിന്നു നാട്ടിലെത്തുന്ന പ്രവാസികളിൽ ക്വാറന്റൈൻ ചെലവു താങ്ങാൻ കഴിയുന്നവരിൽനിന്ന് അത് ഈടാക്കുക എന്നതാണ് സർക്കാരിന്റെ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്നലെ നടത്തിയ സർവകക്ഷിയോഗത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വിദേശത്തുനിന്നു വരുന്നവരുടെ ക്വാറന്റൈൻ ചെലവ് അവരിൽനിന്ന് ഈടാക്കാനുള്ള സർക്കാർ നിർദേശം ചില തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. പാവപ്പെട്ടവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവരുടെ സംരക്ഷണം സർക്കാർ ഉറപ്പാക്കും. ക്വാറന്റൈൻ ചെലവ് താങ്ങാൻ കഴിയുന്നവരിൽനിന്ന് അത് ഈടാക്കുക എന്നതാണ് സർക്കാരിന്റെ നിലപാടെന്നും ഇതു സംബന്ധിച്ചുളള വിശദാംശങ്ങൾ സർക്കാർ അറിയിക്കുമെന്നും മുഖ്യമന്ത്രി സർവകക്ഷിയോഗത്തിൽ അറിയിച്ചു.
എന്നാൽ, പ്രവാസികളുടെ ക്വാറന്റൈൻ പൂർണമായും സൗജന്യമാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജോലിയും വരുമാനവും നഷ്ടമായി നാട്ടിലെത്തുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വിദേശങ്ങളിൽനിന്നും അന്യ സംസ്ഥാനങ്ങളിൽനിന്നും പ്രവാസികൾക്കു നാട്ടിൽ എത്താനായി കൂടുതൽ വിമാന, ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവും പ്രതിപക്ഷനേതാവ് ഉന്നയിച്ചു.
കേന്ദ്ര പദ്ധതികൾ യഥാസമയം നേടിയെടുക്കാൻ സമയബന്ധിതമായി പ്രോജക്ടുകൾ സമർപ്പിക്കണമെന്നു കേരളാ കോണ്ഗ്രസ്-എം നേതാവ് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ തിരികെ കൊണ്ടുവരാൻ അടിയന്തര നടപടി വേണം. ഭക്ഷണത്തിനു പോലും ഇവർ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. വിദേശത്തുനിന്നെത്തി സർക്കാർ ക്വാറന്റൈനിൽ കഴിയുന്നവർ ഇതിന്റെ ചെലവു വഹിക്കണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എം.വി. ഗോവിന്ദൻ, തന്പാനൂർ രവി, പ്രകാശ് ബാബു, കെ.പി.എ. മജീദ്, കെ.സുരേന്ദ്രൻ, സി.കെ. നാണു, ടി.പി. പീതാംബരൻ മാസ്റ്റർ, അനൂപ് ജേക്കബ്, പി.സി. ജോർജ്, സുരേന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
ഇന്നലെ നടത്തിയ സർവകക്ഷിയോഗത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വിദേശത്തുനിന്നു വരുന്നവരുടെ ക്വാറന്റൈൻ ചെലവ് അവരിൽനിന്ന് ഈടാക്കാനുള്ള സർക്കാർ നിർദേശം ചില തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. പാവപ്പെട്ടവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവരുടെ സംരക്ഷണം സർക്കാർ ഉറപ്പാക്കും. ക്വാറന്റൈൻ ചെലവ് താങ്ങാൻ കഴിയുന്നവരിൽനിന്ന് അത് ഈടാക്കുക എന്നതാണ് സർക്കാരിന്റെ നിലപാടെന്നും ഇതു സംബന്ധിച്ചുളള വിശദാംശങ്ങൾ സർക്കാർ അറിയിക്കുമെന്നും മുഖ്യമന്ത്രി സർവകക്ഷിയോഗത്തിൽ അറിയിച്ചു.
എന്നാൽ, പ്രവാസികളുടെ ക്വാറന്റൈൻ പൂർണമായും സൗജന്യമാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജോലിയും വരുമാനവും നഷ്ടമായി നാട്ടിലെത്തുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വിദേശങ്ങളിൽനിന്നും അന്യ സംസ്ഥാനങ്ങളിൽനിന്നും പ്രവാസികൾക്കു നാട്ടിൽ എത്താനായി കൂടുതൽ വിമാന, ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവും പ്രതിപക്ഷനേതാവ് ഉന്നയിച്ചു.
കേന്ദ്ര പദ്ധതികൾ യഥാസമയം നേടിയെടുക്കാൻ സമയബന്ധിതമായി പ്രോജക്ടുകൾ സമർപ്പിക്കണമെന്നു കേരളാ കോണ്ഗ്രസ്-എം നേതാവ് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ തിരികെ കൊണ്ടുവരാൻ അടിയന്തര നടപടി വേണം. ഭക്ഷണത്തിനു പോലും ഇവർ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. വിദേശത്തുനിന്നെത്തി സർക്കാർ ക്വാറന്റൈനിൽ കഴിയുന്നവർ ഇതിന്റെ ചെലവു വഹിക്കണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എം.വി. ഗോവിന്ദൻ, തന്പാനൂർ രവി, പ്രകാശ് ബാബു, കെ.പി.എ. മജീദ്, കെ.സുരേന്ദ്രൻ, സി.കെ. നാണു, ടി.പി. പീതാംബരൻ മാസ്റ്റർ, അനൂപ് ജേക്കബ്, പി.സി. ജോർജ്, സുരേന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.