തിരുവനന്തപുരം: പ്രവാസികൾ ക്വാറന്റൈൻ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതു പ്രവാസികളോടുള്ള അവഹേളനവും കേരളീയർക്ക് അപമാനവുമാണ്.
നമ്മുടെ നാടിന്റെ സന്പദ്ഘടനയുടെയും സമൃദ്ധിയുടെയും അടിത്തറ പ്രവാസികൾ കെട്ടിയുണ്ടാക്കിയതാണ്. കോവിഡ്മ ൂലം ജോലിയും കൂലിയും നഷ്ടപ്പെട്ടു സ്വന്തമായി ടിക്കറ്റെടുത്തു സാന്പത്തികമായി തകർന്നാണ് അവർ തിരിച്ചുവരുന്നത്. നിസഹായരും നിരാശരുമായി എത്തുന്ന അവർക്ക് എല്ലാവിധ പിന്തുണയും നല്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ക്വാറന്റൈൻ ചെലവുകൂടി താങ്ങാനുള്ള സാന്പത്തിക ശേഷി അവരിൽ മിക്കവർക്കുമില്ല.
പ്രവാസികളോടു കാട്ടുന്ന ഈ ക്രൂരമായ സമീപനത്തിൽ മാറ്റം വരുത്തണമെന്നും അവരിൽനിന്നു ക്വാറന്റൈൻ തുക ഈടാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
നമ്മുടെ നാടിന്റെ സന്പദ്ഘടനയുടെയും സമൃദ്ധിയുടെയും അടിത്തറ പ്രവാസികൾ കെട്ടിയുണ്ടാക്കിയതാണ്. കോവിഡ്മ ൂലം ജോലിയും കൂലിയും നഷ്ടപ്പെട്ടു സ്വന്തമായി ടിക്കറ്റെടുത്തു സാന്പത്തികമായി തകർന്നാണ് അവർ തിരിച്ചുവരുന്നത്. നിസഹായരും നിരാശരുമായി എത്തുന്ന അവർക്ക് എല്ലാവിധ പിന്തുണയും നല്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ക്വാറന്റൈൻ ചെലവുകൂടി താങ്ങാനുള്ള സാന്പത്തിക ശേഷി അവരിൽ മിക്കവർക്കുമില്ല.
പ്രവാസികളോടു കാട്ടുന്ന ഈ ക്രൂരമായ സമീപനത്തിൽ മാറ്റം വരുത്തണമെന്നും അവരിൽനിന്നു ക്വാറന്റൈൻ തുക ഈടാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.