തിരുവനന്തപുരം: റവന്യൂ മന്ത്രിയോടും ചീഫ് സെക്രട്ടറിയോടും ഇടഞ്ഞുനിന്ന ഡോ. വി. വേണുവിനെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. ആസൂത്രണ സെക്രട്ടറിയായാണു പുതിയ നിയമനം. പകരം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ. എ. ജയതിലകിനെ നിയമിച്ചു. ഹൗസിംഗ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലയും ഇദ്ദേഹം വഹിക്കും.
ഡോ. വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയാകുന്ന ഒഴിവിൽ ആഭ്യന്തര - വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ടി. കെ. ജോസിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ജലവിഭവം, കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എന്നീ വകുപ്പുകളുടെ ചുമതല കൂടി ഇദ്ദേഹം വഹിക്കും. പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു ജോസ്.
മുൻപ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്സ് ഡയറക്ടര്‍ വി.ആര്. പ്രേംകുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു റവന്യു, റീബില്‍ഡ് കേരള സ്ഥാനങ്ങളിൽ നിന്നു വേണുവിനെ മാറ്റാൻ കാരണം. വേണുവിനെ ആസൂത്രണവും സാമ്പത്തിക കാര്യവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണു മാറ്റി നിയമിച്ചത്. പ്ലാനിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും സാംസ്കാരികകാര്യ (ആര്‍ക്കിയോളജി, ആര്‍ക്കൈവ്സ് ആന്‍ഡ് മ്യൂസിയം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലകള്‍കൂടി ഇദ്ദേഹം വഹിക്കും. കൊച്ചി മെട്രോ റെയില്‍ എംഡി അല്‍കേഷ് കുമാര്‍ശര്‍മ സ്പെഷല്‍ പ്രൊജക്ട്സ്, കൊച്ചി-ബംഗളൂരു ഇൻഡസ്ട്രീയല്‍ കോറിഡോര്‍ എന്നീ വകുപ്പുകളുടെ അഡീഷല്‍ ചീഫ് സെക്രട്ടറിയുടെയും കൊച്ചി സ്മാര്‍ട് സിറ്റിയുടെ എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതലകളും വഹിക്കും.
മത്സ്യബന്ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിയെ അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറായി മാറ്റി നിയമിച്ചു. കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല കൂടി ഇവര്‍ വഹിക്കും.
പട്ടികജാതി-വര്‍ഗ വികസന പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ തദ്ദേശസ്വയംഭരണ (അര്‍ബന്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി.
അവധി കഴിഞ്ഞു തിരികെ പ്രവേശിക്കുന്ന പുനീത് കുമാറിനെ പട്ടികജാതി-വര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. പിന്നാക്ക സമുദായ ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും, കെ.എന്‍. സതീഷ് സര്‍വീസില്‍ നിന്നും 31ന് വിരമിക്കുന്ന മുറയ്ക്ക് പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികചുമതലയും ഇദ്ദേഹം വഹിക്കും.
മൃഗസംരക്ഷണ സെക്രട്ടറി ടിങ്കു ബിസ്വാള്‍ നിലവിലുള്ള ചുമതലകള്‍ക്കു പുറമേ മത്സ്യബന്ധനം, മൃഗശാല, കായിക യുവജനകാര്യ വകുപ്പുകളുടെ ചുമതല കൂടി വഹിക്കും.
ഊര്‍ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ ജലവിഭവ സെക്രട്ടറിയായി മാറ്റി നിയമിച്ചു.
ഡിഎഫ്എഫ്ടി പരിശീലനം കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്കു ഡോ. ദിനേശ് അറോറയെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിക്കും. ഇദ്ദേഹം ഊര്‍ജ സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കും.
അവധി കഴിഞ്ഞു തിരികെ പ്രവേശിക്കുന്ന മുറയ്ക്കു കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ എം.ജി. രാജമാണിക്യത്തെ മത്സ്യബന്ധന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.
മത്സ്യബന്ധന വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കടേശപതിയെ കേരളാ വാട്ടര്‍ അഥോറിറ്റി മാനേജിംഗ് ഡയറക്ടറാക്കി.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. പി. സുരേഷ് ബാബു സര്‍വീസില്‍നിന്ന് മേയ് 31ന് വിരമിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) സെക്രട്ടറിയുടെ അധികചുമതല ഉദ്യോഗസ്ഥ ഭരണ പരിഷ്കാര സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് വഹിക്കും.
ഫുഡ് സേഫ്റ്റി കമ്മീഷണര്‍ എ.ആര്. അജയകുമാറിനു കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നല്‍കും.
ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷിമൃണ്‍മയി ശശാങ്കിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി മാറ്റി നിയമിക്കും. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജലനിധി, ഡെപ്യൂട്ടി സെക്രട്ടറി ജലവിഭവ (നാഷണല്‍ ഹൈഡ്രോളജി & ഡ്രിപ്പ് പ്രോജക്ട്സ് & വാട്ടര്‍ റിസോഴ്സസ് പ്രോജക്ട്സ് അണ്ടര്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്) വകുപ്പ് എന്നീ അധിക ചുമതലകള്‍കൂടി ഇവര്‍ തുടര്‍ന്നും വഹിക്കും.
സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡിയെ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആയി മാറ്റി നിയമിച്ചു.
പൊതുഭരണ ജോയിന്റ് സെക്രട്ടറി ഹരിത വി. കുമാറിനു സിവില്‍ സപ്ലൈസ് ഡയറക്ടറുടെ അധിക ചുമതലകൂടി നല്കി.
പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ. രേണുരാജിനെ നഗരകാര്യ ഡയറക്ടറായി മാറ്റി നിയമിച്ചു.
ഡോ. വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയാകുന്ന ഒഴിവിൽ ആഭ്യന്തര - വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ടി. കെ. ജോസിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ജലവിഭവം, കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എന്നീ വകുപ്പുകളുടെ ചുമതല കൂടി ഇദ്ദേഹം വഹിക്കും. പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു ജോസ്.
മുൻപ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്സ് ഡയറക്ടര്‍ വി.ആര്. പ്രേംകുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു റവന്യു, റീബില്‍ഡ് കേരള സ്ഥാനങ്ങളിൽ നിന്നു വേണുവിനെ മാറ്റാൻ കാരണം. വേണുവിനെ ആസൂത്രണവും സാമ്പത്തിക കാര്യവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണു മാറ്റി നിയമിച്ചത്. പ്ലാനിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും സാംസ്കാരികകാര്യ (ആര്‍ക്കിയോളജി, ആര്‍ക്കൈവ്സ് ആന്‍ഡ് മ്യൂസിയം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലകള്‍കൂടി ഇദ്ദേഹം വഹിക്കും. കൊച്ചി മെട്രോ റെയില്‍ എംഡി അല്‍കേഷ് കുമാര്‍ശര്‍മ സ്പെഷല്‍ പ്രൊജക്ട്സ്, കൊച്ചി-ബംഗളൂരു ഇൻഡസ്ട്രീയല്‍ കോറിഡോര്‍ എന്നീ വകുപ്പുകളുടെ അഡീഷല്‍ ചീഫ് സെക്രട്ടറിയുടെയും കൊച്ചി സ്മാര്‍ട് സിറ്റിയുടെ എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതലകളും വഹിക്കും.
മത്സ്യബന്ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിയെ അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറായി മാറ്റി നിയമിച്ചു. കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല കൂടി ഇവര്‍ വഹിക്കും.
പട്ടികജാതി-വര്‍ഗ വികസന പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ തദ്ദേശസ്വയംഭരണ (അര്‍ബന്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി.
അവധി കഴിഞ്ഞു തിരികെ പ്രവേശിക്കുന്ന പുനീത് കുമാറിനെ പട്ടികജാതി-വര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. പിന്നാക്ക സമുദായ ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും, കെ.എന്‍. സതീഷ് സര്‍വീസില്‍ നിന്നും 31ന് വിരമിക്കുന്ന മുറയ്ക്ക് പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികചുമതലയും ഇദ്ദേഹം വഹിക്കും.
മൃഗസംരക്ഷണ സെക്രട്ടറി ടിങ്കു ബിസ്വാള്‍ നിലവിലുള്ള ചുമതലകള്‍ക്കു പുറമേ മത്സ്യബന്ധനം, മൃഗശാല, കായിക യുവജനകാര്യ വകുപ്പുകളുടെ ചുമതല കൂടി വഹിക്കും.
ഊര്‍ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ ജലവിഭവ സെക്രട്ടറിയായി മാറ്റി നിയമിച്ചു.
ഡിഎഫ്എഫ്ടി പരിശീലനം കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്കു ഡോ. ദിനേശ് അറോറയെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിക്കും. ഇദ്ദേഹം ഊര്‍ജ സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കും.
അവധി കഴിഞ്ഞു തിരികെ പ്രവേശിക്കുന്ന മുറയ്ക്കു കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ എം.ജി. രാജമാണിക്യത്തെ മത്സ്യബന്ധന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.
മത്സ്യബന്ധന വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കടേശപതിയെ കേരളാ വാട്ടര്‍ അഥോറിറ്റി മാനേജിംഗ് ഡയറക്ടറാക്കി.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. പി. സുരേഷ് ബാബു സര്‍വീസില്‍നിന്ന് മേയ് 31ന് വിരമിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) സെക്രട്ടറിയുടെ അധികചുമതല ഉദ്യോഗസ്ഥ ഭരണ പരിഷ്കാര സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് വഹിക്കും.
ഫുഡ് സേഫ്റ്റി കമ്മീഷണര്‍ എ.ആര്. അജയകുമാറിനു കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നല്‍കും.
ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷിമൃണ്‍മയി ശശാങ്കിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി മാറ്റി നിയമിക്കും. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജലനിധി, ഡെപ്യൂട്ടി സെക്രട്ടറി ജലവിഭവ (നാഷണല്‍ ഹൈഡ്രോളജി & ഡ്രിപ്പ് പ്രോജക്ട്സ് & വാട്ടര്‍ റിസോഴ്സസ് പ്രോജക്ട്സ് അണ്ടര്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്) വകുപ്പ് എന്നീ അധിക ചുമതലകള്‍കൂടി ഇവര്‍ തുടര്‍ന്നും വഹിക്കും.
സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡിയെ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആയി മാറ്റി നിയമിച്ചു.
പൊതുഭരണ ജോയിന്റ് സെക്രട്ടറി ഹരിത വി. കുമാറിനു സിവില്‍ സപ്ലൈസ് ഡയറക്ടറുടെ അധിക ചുമതലകൂടി നല്കി.
പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ. രേണുരാജിനെ നഗരകാര്യ ഡയറക്ടറായി മാറ്റി നിയമിച്ചു.