തിരുവനന്തപുരം: അറബിക്കടലിൽ രണ്ടിടങ്ങളിലായി വെള്ളിയാഴ്ചയും ഞായറാഴ്ചയും രണ്ട് ന്യൂനമർദങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കടലിലും കരയിലും കേരള ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
മധ്യപടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായാണു വെള്ളിയാഴ്ചയോടെ ആദ്യത്തെ ന്യൂനമർദം രൂപപ്പെടുന്നത്.
രണ്ടാമത്തെ ന്യൂനമർദം ഞായറാഴ്ചയോടെ തെക്കു കിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി രൂപപ്പെടും. ഈ ന്യൂനമർദം രൂപപ്പെടുന്ന പ്രദേശം കേരള തീരത്തുനിന്ന് അധികം അകലെയല്ല.
ഈ സാഹചര്യത്തിൽ വ്യാഴാഴ്ചയ്ക്കു ശേഷം അറബിക്കടലിലെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. ആഴക്കടൽ, ദീർഘദൂര മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ വ്യാഴാഴ്ച രാത്രിയോടെ കരയിൽ മടങ്ങിയെത്തണം. ജൂണ്‍ നാലുവരെ മത്സ്യബന്ധനം നിരോധിച്ചു. കടലാക്രമണ ഭീഷണിയുണ്ട്. അതിനാൽ തീരദേശ ക്യാന്പുകൾ കണ്ടെത്തണം. ന്യൂനമർദ പശ്ചാത്തലത്തിൽ ജില്ലാ -താലൂക്ക് കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കണം.
വ്യാപക മഴയ്ക്കു സാധ്യത
ഇരട്ട ന്യൂനമർദംമൂലം ഞായറാഴ്ചവരെ ഇടിമിന്നലോടുകൂടി വ്യാപക മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചവരെ അറബിക്കടലിൽ 45 മുതൽ 55 കിലോമീറ്റർവരെ വേഗമുള്ള കാറ്റിനും ഞായറാഴ്ച മുതൽ 50 മുതൽ 60 കിലോമീറ്റർ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്.
മധ്യപടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായാണു വെള്ളിയാഴ്ചയോടെ ആദ്യത്തെ ന്യൂനമർദം രൂപപ്പെടുന്നത്.
രണ്ടാമത്തെ ന്യൂനമർദം ഞായറാഴ്ചയോടെ തെക്കു കിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി രൂപപ്പെടും. ഈ ന്യൂനമർദം രൂപപ്പെടുന്ന പ്രദേശം കേരള തീരത്തുനിന്ന് അധികം അകലെയല്ല.
ഈ സാഹചര്യത്തിൽ വ്യാഴാഴ്ചയ്ക്കു ശേഷം അറബിക്കടലിലെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. ആഴക്കടൽ, ദീർഘദൂര മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ വ്യാഴാഴ്ച രാത്രിയോടെ കരയിൽ മടങ്ങിയെത്തണം. ജൂണ്‍ നാലുവരെ മത്സ്യബന്ധനം നിരോധിച്ചു. കടലാക്രമണ ഭീഷണിയുണ്ട്. അതിനാൽ തീരദേശ ക്യാന്പുകൾ കണ്ടെത്തണം. ന്യൂനമർദ പശ്ചാത്തലത്തിൽ ജില്ലാ -താലൂക്ക് കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കണം.
വ്യാപക മഴയ്ക്കു സാധ്യത
ഇരട്ട ന്യൂനമർദംമൂലം ഞായറാഴ്ചവരെ ഇടിമിന്നലോടുകൂടി വ്യാപക മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചവരെ അറബിക്കടലിൽ 45 മുതൽ 55 കിലോമീറ്റർവരെ വേഗമുള്ള കാറ്റിനും ഞായറാഴ്ച മുതൽ 50 മുതൽ 60 കിലോമീറ്റർ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്.