കൊച്ചി: നാട്ടിലേക്കു മടങ്ങാന്‍ വിമാനടിക്കറ്റിനു പണമില്ലാത്ത പ്രവാസികള്‍ അപേക്ഷ നല്കിയാല് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പരിഗണിച്ചു നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി.
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഭര്ത്താക്കന്മാരെ നാട്ടില്‍ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ടു വടകര സ്വദേശിനി ജിഷ, തിരുവനന്തപുരം മടവൂര്‍ സ്വദേശിനി ഷീബ, കോഴിക്കോട് ഒഞ്ചിയം സ്വദേശിനി മനീഷ തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളാണു സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ ക്ഷേമനിധി (ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്) ഉപയോഗിച്ച് ഇവരെ നാട്ടിലെത്തിക്കണമെന്നു ഹര്‍ജിക്കാർ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന പ്രവാസികള്‍ ഇന്ത്യന്‍ എംബസികളില്‍ അപേക്ഷ നല്കിയാല് അര്‍ഹത പരിശോധിച്ച് സഹായം നല്കുമെന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ നല്കിയ ഉറപ്പു കണക്കിലെടുത്താണ് ഹൈക്കോടതി നിര്‍ദേശം.
ഏറ്റവും അര്‍ഹതയുള്ളവര്‍ക്കും കുറഞ്ഞ വരുമാനമുള്ളവര്‍ക്കും മുന്‍ഗണന നല്കി സഹായം നല്കാന് കോടതി നിര്‍ദേശിച്ചാല്‍ തയാറാണെന്നു കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷക അറിയിച്ചു.
മാനദണ്ഡങ്ങള്‍ തൃപ്തികരമാണെങ്കില്‍ ഹര്‍ജിക്കാരുടെ അപേക്ഷകളില്‍ ഉടന്‍ നടപടിയെടുക്കും. ഹര്ജിക്കാരല്ലാത്തവര്ക്കും എംബസിയില്‍ അപേക്ഷ നല്‍കാം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് സാഹചര്യവും വസ്തുതകളും വിലയിരുത്തി ഉചിതമായ തീരുമാനം എടുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഭര്ത്താക്കന്മാരെ നാട്ടില്‍ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ടു വടകര സ്വദേശിനി ജിഷ, തിരുവനന്തപുരം മടവൂര്‍ സ്വദേശിനി ഷീബ, കോഴിക്കോട് ഒഞ്ചിയം സ്വദേശിനി മനീഷ തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളാണു സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ ക്ഷേമനിധി (ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്) ഉപയോഗിച്ച് ഇവരെ നാട്ടിലെത്തിക്കണമെന്നു ഹര്‍ജിക്കാർ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന പ്രവാസികള്‍ ഇന്ത്യന്‍ എംബസികളില്‍ അപേക്ഷ നല്കിയാല് അര്‍ഹത പരിശോധിച്ച് സഹായം നല്കുമെന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ നല്കിയ ഉറപ്പു കണക്കിലെടുത്താണ് ഹൈക്കോടതി നിര്‍ദേശം.
ഏറ്റവും അര്‍ഹതയുള്ളവര്‍ക്കും കുറഞ്ഞ വരുമാനമുള്ളവര്‍ക്കും മുന്‍ഗണന നല്കി സഹായം നല്കാന് കോടതി നിര്‍ദേശിച്ചാല്‍ തയാറാണെന്നു കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷക അറിയിച്ചു.
മാനദണ്ഡങ്ങള്‍ തൃപ്തികരമാണെങ്കില്‍ ഹര്‍ജിക്കാരുടെ അപേക്ഷകളില്‍ ഉടന്‍ നടപടിയെടുക്കും. ഹര്ജിക്കാരല്ലാത്തവര്ക്കും എംബസിയില്‍ അപേക്ഷ നല്‍കാം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് സാഹചര്യവും വസ്തുതകളും വിലയിരുത്തി ഉചിതമായ തീരുമാനം എടുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.