സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യൻ താരറാണിയായി ഉയർന്നു വന്ന നടിയാണ് നയൻതാര. തിരുവല്ലക്കാരിയായ ഡയാന കുര്യന് സിനിമയിലെത്തിയപ്പോള്‍ നയന്താരയാവുകയായിരുന്നു.
സിനിമയിൽ വന്ന കാലത്ത് തന്റെ അഭിനയത്തിൽ നയൻതാരയ്ക്ക് അത്ര ആത്മവിശ്വാസം ഇല്ലായിരുന്നുവെന്ന് സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നു.
""മനസിനക്കരെയ്ക്ക് ശേഷം വിസ്മയത്തുമ്പത്തിലായിരുന്നു താരം അഭിനയിച്ചത്. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്. ഈ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നയന്‍താര തന്നെ വിളിച്ചിരുന്നുവെന്നും മനസിലെ ആശങ്ക പങ്കുവെച്ചിരുന്നുവെന്നും സത്യന് അന്തിക്കാട് പറയുന്നു.
ഫാസില്‍ തന്റെ അഭിനയത്തില്‍ തൃപ്തനാവുന്നില്ലേയെന്ന തരത്തിലുള്ള ആശങ്കകളായിരുന്നു നയന്താരയ്ക്കുണ്ടായിരുന്നത്. ലൊക്കേഷനില്‍ പൊതുവേ നല്ല അന്തരീക്ഷമാണ് എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്, എങ്കിലും എന്റെ അഭിനയത്തിൽ ഫാസിൽ സാർ തൃപ്തനല്ല എന്നൊരു തോന്നല്‍. നയൻ താര വിഷമത്തോടെ പറഞ്ഞു നിർത്തി.
"ഫാസിൽ അങ്ങനെ പറഞ്ഞോ" എന്നു ഞാൻ ചോദിച്ചു, "പറഞ്ഞില്ല, മട്ടും ഭാവവും കണ്ടിട്ട് അങ്ങനെയൊരു സംശയം" ,"എങ്കിൽ ‘ അക്കാര്യം ഫാസിലിനോട് പറയൂ" എന്ന് ഞാൻ പറഞ്ഞു. ഒരു മടിയുമില്ലാതെ അന്ന് തന്നെ നയൻതാര അതു പറയുകയും ചെയ്തു.
അപ്പുറത്ത് പിന്നെ നയൻതാരയുടെ ഫോണിൽ നിന്ന് എന്നെ വിളിക്കുന്നത് ഫാസിൽ തന്നെയാണ്. ചിരിച്ചു കൊണ്ട് ഫാസിൽ പറഞ്ഞു. "ഞാൻ പ്രതീക്ഷിച്ചതിലും നന്നായിട്ടാണ് ഈ കുട്ടി അഭിനയിക്കുന്നത്. എന്ത് നിഷ്കളങ്കമായ നോട്ടമാണ്. കഥാപാത്രത്തിന്റെ പേടിയും വിഹ്വലതകളുമൊക്കെ എത്ര അനായാസമായാണ് മുഖത്ത് പ്രതിഫലിക്കുന്നത്, ഞാനത് പറഞ്ഞിരുന്നില്ല. എന്നേയുള്ളൂ.''- സത്യന് അന്തിക്കാട് പറയുന്നു.
അങ്ങനെ ഫാസിലിന്റെ വാക്കുകൾ കേട്ടു നയന്‍താരയ്ക്ക് സന്തോഷമായെന്നും സത്യന് അന്തിക്കാട് പറയുന്നു.