തിരുവനന്തപുരം: അറിവും അനുഭവവും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പതറാതെ പ്രായോഗികമാക്കിയതിലൂടെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിൽ ബിസ്മി റാണി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ചു മരണത്തെ മുഖാമുഖം കണ്ട അധ്യാപികയ്ക്കാണ് ബിസ്മി റാണി എന്ന അധ്യാപിക പുതുജീവൻ നൽകിയത്. പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പായ അടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.
കൊട്ടാരക്കര വാളകം ഹയർ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി വിഭാഗം അധ്യാപിക നിഷ പി. ജോണിന്റെ ജീവനാണ് തൃശൂർ കഴിമ്പ്രം ബിപിഎം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബിസ്മി റാണിക്ക് രക്ഷിക്കാനായത്.
മൂല്യനിർണയത്തിനു ശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് നിഷ ടീച്ചറുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. ശ്വാസം കിട്ടാതെ തളർന്നുവീണ നിഷ ടീച്ചറുടെ അവസ്ഥ കണ്ട് മറ്റ് അധ്യാപികമാർ വാവിട്ടുകരഞ്ഞു. ഈ സന്ദർഭത്തിലാണ് ബിസ്മി റാണി മുന്നോട്ടുവന്ന് നിഷ ടീച്ചറെ പിടിച്ച് എഴുന്നേല്പിച്ചിരുത്തി മുതുകു ഭാഗത്തും പാർശ്വ ഭാഗങ്ങളിലും ശക്തിയായി ഇടിച്ച് ശ്വാസഗതി പൂർവസ്ഥിതിയിലാക്കാൻ പ്രഥമ ശുശ്രൂഷ നൽകിയത്.
മൂല്യനിർണയ ക്യാമ്പിൽ ബിസ്മി ടീച്ചറുടെ മേധാവിയായിരുന്നു നിഷ ടീച്ചർ. കൊട്ടാരക്കര പുത്തൂർ ഐവർകാല ഗ്രീൻവില്ലയിൽ താമസിക്കുന്ന ബിസ്മി റാണി കഴിഞ്ഞ മൂന്നു വർഷമായി കഴിമ്പ്രം ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയാണ്. ഭർത്താവ് കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിലെ സർക്കിൾ ഇൻസ്പെക്ടർ അശ്വിത്ത്. ഇരട്ടകളായ (മൂന്നാം ക്ലാസ് വിദ്യാർഥികൾ) ഓംകാറും ശ്രാവണും മക്കളാണ്.
കൊട്ടാരക്കര വാളകം ഹയർ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി വിഭാഗം അധ്യാപിക നിഷ പി. ജോണിന്റെ ജീവനാണ് തൃശൂർ കഴിമ്പ്രം ബിപിഎം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബിസ്മി റാണിക്ക് രക്ഷിക്കാനായത്.
മൂല്യനിർണയത്തിനു ശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് നിഷ ടീച്ചറുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. ശ്വാസം കിട്ടാതെ തളർന്നുവീണ നിഷ ടീച്ചറുടെ അവസ്ഥ കണ്ട് മറ്റ് അധ്യാപികമാർ വാവിട്ടുകരഞ്ഞു. ഈ സന്ദർഭത്തിലാണ് ബിസ്മി റാണി മുന്നോട്ടുവന്ന് നിഷ ടീച്ചറെ പിടിച്ച് എഴുന്നേല്പിച്ചിരുത്തി മുതുകു ഭാഗത്തും പാർശ്വ ഭാഗങ്ങളിലും ശക്തിയായി ഇടിച്ച് ശ്വാസഗതി പൂർവസ്ഥിതിയിലാക്കാൻ പ്രഥമ ശുശ്രൂഷ നൽകിയത്.
മൂല്യനിർണയ ക്യാമ്പിൽ ബിസ്മി ടീച്ചറുടെ മേധാവിയായിരുന്നു നിഷ ടീച്ചർ. കൊട്ടാരക്കര പുത്തൂർ ഐവർകാല ഗ്രീൻവില്ലയിൽ താമസിക്കുന്ന ബിസ്മി റാണി കഴിഞ്ഞ മൂന്നു വർഷമായി കഴിമ്പ്രം ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയാണ്. ഭർത്താവ് കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിലെ സർക്കിൾ ഇൻസ്പെക്ടർ അശ്വിത്ത്. ഇരട്ടകളായ (മൂന്നാം ക്ലാസ് വിദ്യാർഥികൾ) ഓംകാറും ശ്രാവണും മക്കളാണ്.