അഞ്ചൽ: ഉത്രയെ (25) മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചു ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിനെതിരേ കുരുക്ക് മുറുക്കി വനംവകുപ്പും.
സംഭവത്തില്‍ വനംവകുപ്പും പ്രത്യേകം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി പാമ്പിനെ കൈവശം വയ്ക്കുക, കൈമാറ്റം ചെയ്യുക, പാമ്പിനെ കൊലപാതകം അടക്കമുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക തുടങ്ങിയവയ്ക്കാണു വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.
വനംവകുപ്പ് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആർ. ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്ത് എത്തിയ വനപാലക സംഘം ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തിങ്കളാഴ്ച സൂരജിന്റെ സുഹൃത്തും രണ്ടാംപ്രതിയുമായ സുരേഷിന്റെ പാരിപ്പള്ളിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളെ വനം വകുപ്പ് കണ്ടെത്തിയിരുന്നു.
പാമ്പിനെ പിടിക്കാന്‍ ഉപാധികളോടെ അനുമതി ഉണ്ടെങ്കിലും ഇത് സൂക്ഷിക്കുന്നതിനോ, കൈമാറ്റം ചെയ്യുന്നതിനോ ക്രൂരകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാനോ അനുമതിയില്ല എന്നിരിക്കെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
സനിൽകുമാർ
സംഭവത്തില്‍ വനംവകുപ്പും പ്രത്യേകം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി പാമ്പിനെ കൈവശം വയ്ക്കുക, കൈമാറ്റം ചെയ്യുക, പാമ്പിനെ കൊലപാതകം അടക്കമുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക തുടങ്ങിയവയ്ക്കാണു വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.
വനംവകുപ്പ് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആർ. ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്ത് എത്തിയ വനപാലക സംഘം ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തിങ്കളാഴ്ച സൂരജിന്റെ സുഹൃത്തും രണ്ടാംപ്രതിയുമായ സുരേഷിന്റെ പാരിപ്പള്ളിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളെ വനം വകുപ്പ് കണ്ടെത്തിയിരുന്നു.
പാമ്പിനെ പിടിക്കാന്‍ ഉപാധികളോടെ അനുമതി ഉണ്ടെങ്കിലും ഇത് സൂക്ഷിക്കുന്നതിനോ, കൈമാറ്റം ചെയ്യുന്നതിനോ ക്രൂരകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാനോ അനുമതിയില്ല എന്നിരിക്കെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
സനിൽകുമാർ