തിരുവനന്തപുരം: കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽവേ മന്ത്രാലയത്തിന്റെ നടപടിക്കെതിരേ പ്രധാനമന്ത്രിക്കു കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മുംബൈയിൽനിന്നു കേരളത്തിലേക്കു ട്രെയിൻ സർവീസ് നടത്തുന്നതു സംബന്ധിച്ച തർക്കത്തിലാണു മുഖ്യമന്ത്രിയുടെ വിമർശനം. കേരളത്തിലെ ജനങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രിക്കു താൽപര്യമില്ലെന്നായിരുന്നു പീയൂഷ് ഗോയൽ പറഞ്ഞത്.
മന്ത്രിയുടെ പരാമർശം പദവിക്കു ചേർന്നതല്ല. താൻ സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിക്കുന്ന മുഖ്യമന്ത്രിയാണോ എന്നു തീരുമാനിക്കേണ്ട ത് പീയൂഷ് ഗോയലല്ല. അതു കേരളത്തിലെ ജനങ്ങൾ തീരുമാനിക്കും.- മുഖ്യമന്ത്രി പറഞ്ഞു.
മുംബൈയിൽനിന്നു കേരളത്തിലേക്കു ട്രെയിൻ സർവീസ് നടത്തുന്നതു സംബന്ധിച്ച തർക്കത്തിലാണു മുഖ്യമന്ത്രിയുടെ വിമർശനം. കേരളത്തിലെ ജനങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രിക്കു താൽപര്യമില്ലെന്നായിരുന്നു പീയൂഷ് ഗോയൽ പറഞ്ഞത്.
മന്ത്രിയുടെ പരാമർശം പദവിക്കു ചേർന്നതല്ല. താൻ സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിക്കുന്ന മുഖ്യമന്ത്രിയാണോ എന്നു തീരുമാനിക്കേണ്ട ത് പീയൂഷ് ഗോയലല്ല. അതു കേരളത്തിലെ ജനങ്ങൾ തീരുമാനിക്കും.- മുഖ്യമന്ത്രി പറഞ്ഞു.