പെരുമ്പാവൂർ: കാലടി ശിവരാത്രി മണപ്പുറത്ത് സിനിമാ സെറ്റ് അടിച്ചുതകർത്ത കേസിൽ നാലുപേർകൂടി അറസ്റ്റിൽ.
മുടക്കുഴ അകനാട് തേവരുകുടി രാഹുൽ രാജ്(19), ഇരിങ്ങോൾ പട്ടാൽ കാവിശേരി രാഹുൽ (23), കൂവപ്പടി നെടുമ്പിള്ളി ഗോഗുൽ (25), കീഴില്ലം വാഴപ്പിള്ളി സന്ദീപ് കുമാർ (33) എന്നിവരാണ് പിടിയിലായത്.
സിനിമാ സെറ്റ് നശിപ്പിക്കൽ, അതുവഴി വർഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമം, കേരള എപ്പിഡമിക് ഡിസീസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇവർക്കെതിരേ കാപ്പ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ കാരി രതീഷ് എന്ന മലയാറ്റൂർ രതീഷ് ഇന്നലെ പോലീസ് മുമ്പാകെ കീഴടങ്ങിയിരുന്നു. ടൊവിനോ തോമസ് നായകനായ ചിത്രത്തിന്റെ നിർമാണത്തിനായി കാലടി മണപ്പുറത്ത് താത്കാലികമായി നിർമിച്ച പള്ളിയുടെ സെറ്റാണ് സംഘം തകർത്തത്.
മുടക്കുഴ അകനാട് തേവരുകുടി രാഹുൽ രാജ്(19), ഇരിങ്ങോൾ പട്ടാൽ കാവിശേരി രാഹുൽ (23), കൂവപ്പടി നെടുമ്പിള്ളി ഗോഗുൽ (25), കീഴില്ലം വാഴപ്പിള്ളി സന്ദീപ് കുമാർ (33) എന്നിവരാണ് പിടിയിലായത്.
സിനിമാ സെറ്റ് നശിപ്പിക്കൽ, അതുവഴി വർഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമം, കേരള എപ്പിഡമിക് ഡിസീസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇവർക്കെതിരേ കാപ്പ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ കാരി രതീഷ് എന്ന മലയാറ്റൂർ രതീഷ് ഇന്നലെ പോലീസ് മുമ്പാകെ കീഴടങ്ങിയിരുന്നു. ടൊവിനോ തോമസ് നായകനായ ചിത്രത്തിന്റെ നിർമാണത്തിനായി കാലടി മണപ്പുറത്ത് താത്കാലികമായി നിർമിച്ച പള്ളിയുടെ സെറ്റാണ് സംഘം തകർത്തത്.