തിരുവനന്തപുരം: സംസ്ഥാനത്തു മദ്യവില്‍പ്പന നാളെ മുതൽ പുനരാരംഭിക്കാൻ തീരുമാനം. മദ്യവില്പനയ്ക്കായി ഏർപ്പെടുത്തിയ വർച്വൽ ക്യൂ സംവിധാനമായ ബെവ്ക്യൂ മൊബൈല്‍ ആപ്ലിക്കേഷനു ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണിത്. പ്ലേസ്റ്റോറിൽനിന്നു ബെവ്ക്യൂ ആപ് ഡൗൺലോഡ് ചെയ്യണം. എന്നാൽ, മദ്യം വാങ്ങാനുള്ള വർച്വൽ ക്യൂ ആപ്ലിക്കേഷനും എസ്എംഎസ് സംവിധാനവും ഇന്ന് എക്സൈസ് മന്ത്രി പ്രഖ്യാപിക്കുന്നതോടെ മാത്രമേ ഡൗൺലോഡ് ചെയ്യാൻ കഴിയൂ എന്നാണ് സ൪ക്കാ൪ പറയുന്നത്.
അതിനിടെ, ഓരോ ഇടപാടിനും 50 പൈസ വീതം ഈടാക്കാനുള്ള തീരുമാനം വിവാദമായതിനു പിന്നാലെ തുക മൊബൈൽ ആപ് കൈകാര്യം ചെയ്യുന്ന സ്വകാര്യകമ്പനിക്കു വേണ്ടിയല്ലെന്നും ആമസോൺ സൈബർ സ്പേസിനു നൽകാൻവേണ്ടിയാണെന്നും പുതിയ വിശദീകരണം വന്നു. ആമസോൺ സൈബർ സ്പേസിനു പ്രതിമാസം അഞ്ചു ലക്ഷം രൂപ മുതൽ 10 ലക്ഷം വരെ നൽകേണ്ടതുണ്ടെന്നും പറയുന്നു. ഇതിനായാണ് തുക ഈടാക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മദ്യവില് പ്പന പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ബാറുകള്‍, ബിവറേജസ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ തയാറാക്കിയ ആപ്പിനു ഗൂഗിള്‍പ്ലേ സ്റ്റോറിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മദ്യവില്‍പ്പന ആരംഭിക്കാന്‍ കഴിഞ്ഞില്ല.
അതിനിടെ, ഓരോ ഇടപാടിനും 50 പൈസ വീതം ഈടാക്കാനുള്ള തീരുമാനം വിവാദമായതിനു പിന്നാലെ തുക മൊബൈൽ ആപ് കൈകാര്യം ചെയ്യുന്ന സ്വകാര്യകമ്പനിക്കു വേണ്ടിയല്ലെന്നും ആമസോൺ സൈബർ സ്പേസിനു നൽകാൻവേണ്ടിയാണെന്നും പുതിയ വിശദീകരണം വന്നു. ആമസോൺ സൈബർ സ്പേസിനു പ്രതിമാസം അഞ്ചു ലക്ഷം രൂപ മുതൽ 10 ലക്ഷം വരെ നൽകേണ്ടതുണ്ടെന്നും പറയുന്നു. ഇതിനായാണ് തുക ഈടാക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മദ്യവില് പ്പന പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ബാറുകള്‍, ബിവറേജസ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ തയാറാക്കിയ ആപ്പിനു ഗൂഗിള്‍പ്ലേ സ്റ്റോറിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മദ്യവില്‍പ്പന ആരംഭിക്കാന്‍ കഴിഞ്ഞില്ല.