തൊടുപുഴ :കൂട്ടുകാർക്കൊപ്പം തൊടുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തൊടുപുഴ കീരികോട് അറയ്ക്കപ്പറന്പിൽ എ.എച്ച്.സക്കീറിന്റെ മകൻ മഹ്സൻ (23) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കാഞ്ഞിരമറ്റം ചാലിൽകടവിൽ ആറംഗ സംഘം കുളിക്കാനെത്തിയത്. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ മഹ്സിൻ ഒഴുക്കിൽപ്പെടുകയായിരുന്നു. സുഹുത്തുക്കളിൽ രണ്ടു പേർ ചേർന്ന് പുഴയിൽ ചാടി മഹ്സിനെ കരയ്ക്ക് കയറ്റി ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
മഹ്സിനെ രക്ഷിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ശ്വാസ തടസം അനുഭവപ്പെട്ട സുഹൃത്ത് മുനീർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഎസ്സി സൈക്കോളജി ബിരുദം നേടിയതിനു ശേഷം ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നു മഹ്സിൻ. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം കബറടക്കും.മാതാവ് റംല. സഹോദരൻ: മയൂഫ്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കാഞ്ഞിരമറ്റം ചാലിൽകടവിൽ ആറംഗ സംഘം കുളിക്കാനെത്തിയത്. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ മഹ്സിൻ ഒഴുക്കിൽപ്പെടുകയായിരുന്നു. സുഹുത്തുക്കളിൽ രണ്ടു പേർ ചേർന്ന് പുഴയിൽ ചാടി മഹ്സിനെ കരയ്ക്ക് കയറ്റി ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
മഹ്സിനെ രക്ഷിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ശ്വാസ തടസം അനുഭവപ്പെട്ട സുഹൃത്ത് മുനീർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഎസ്സി സൈക്കോളജി ബിരുദം നേടിയതിനു ശേഷം ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നു മഹ്സിൻ. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം കബറടക്കും.മാതാവ് റംല. സഹോദരൻ: മയൂഫ്.