കോഴിക്കോട്: നോർക്ക മുഖേന പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5,000 രൂപ ധനസഹായ വിതരണം ആരംഭിച്ചില്ല. ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍നിന്നു മടങ്ങിയെത്തുകയും ലോക്ക് ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച്പോകാന്‍ സാധിക്കാതെവരികയും ചെയ്യുന്ന കാലാവധിയുള്ള പാസ്പോര്‍ട്ട്, വീസ എന്നിവയുള്ളവര്‍ക്കും ഈ കാലയളവില്‍ വീസയുടെ കാലാവധി അധികരിച്ചവര്‍ക്കും 5,000 രൂപ ധനസഹായം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ നോർക്കയിൽ അപേക്ഷ സമര്‍പ്പിച്ച് ഒരു മാസമാകാറായിട്ടും പ്രവാസികള്‍ക്ക് ധനസഹായം ലഭിച്ചിട്ടില്ല.
ഈ മാസം അഞ്ചുവരെ 1,70,000 പേരാണ് ധനസഹായത്തിനാണ് അപേക്ഷിച്ചത്. ചില സ്ഥലങ്ങളില്‍ ഏജന്റുമാര്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ കൂട്ടത്തോടെ ശേഖരിച്ച് റജിസ്റ്റര്ചെയ്യുന്നുണ്ട്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അപേക്ഷകരുടെ വിവരങ്ങള്‍ നേരിട്ട് പരിശോധിക്കാന്‍ തീരുമാനിച്ചത്.
ഈ മാസം അഞ്ചുവരെ 1,70,000 പേരാണ് ധനസഹായത്തിനാണ് അപേക്ഷിച്ചത്. ചില സ്ഥലങ്ങളില്‍ ഏജന്റുമാര്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ കൂട്ടത്തോടെ ശേഖരിച്ച് റജിസ്റ്റര്ചെയ്യുന്നുണ്ട്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അപേക്ഷകരുടെ വിവരങ്ങള്‍ നേരിട്ട് പരിശോധിക്കാന്‍ തീരുമാനിച്ചത്.