തിരുവനന്തപുരം: രണ്ടു ദിവസങ്ങളിലായി കേരളത്തിൽ 102 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. -ഇന്നലെ 49 പേർക്കും ഞായറാഴ്ച 53 പേർക്കും. തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഓരോ ആരോഗ്യപ്രവർത്തകരും ഉണ്ട്. രണ്ടുദിവസങ്ങളിലായി 17 പേർ രോഗമുക്തി നേടി. കേരളത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെവരുടെ എണ്ണം 897 ആയി.
പുതുതായി രോഗബാധിതരായ 102 പേരിൽ 36 പേർ വിദേശത്തുനിന്നു വന്നവരാണ്. 54 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരും. പതിനൊന്നു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ തമിഴ്നാട് സ്വദേശിയാണ്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട 49 പേരിൽ കാസർഗോഡ് ജില്ലയിൽനിന്നുള്ള 14 പേരും കണ്ണൂർ ജില്ലയിൽനിന്നുള്ള 10 പേരും ഉൾപ്പെടുന്നു. മറ്റുള്ളവർ: തിരുവനന്തപുരം, പാലക്കാട് - അഞ്ചു വീതം, കോഴിക്കോട് - നാല്, പത്തനംതിട്ട, ആലപ്പുഴ മൂന്നു പേർ വീതം, കൊല്ലം, കോട്ടയം - രണ്ടു പേർ വീതം, ഇടുക്കി ഒരാൾ. 18 പേർ വിദേശത്തുനിന്നും 25 പേർ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നു. ആറു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. കണ്ണൂർ ജില്ലയിലെ രണ്ടു പേർ റിമാൻഡ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാൾ ആരോഗ്യ പ്രവർത്തകനും.
ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസർഗോട്ടെ ആറു പേരുടെയും കൊല്ലത്തെ രണ്ടു പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽനിന്നുള്ള ഓരോരു ത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 359 പേരാണ് ഇനി ചികിത്സയിലുള്ളത്. 532 പേർ ഇതുവരെരോഗമുക്തി നേടി.ഞായറാഴ്ച രോഗം സ്ഥിരീകരിക്കപ്പെട്ട 53 പേരിൽ 18 പേർ വിദേശത്തുനിന്നും 29 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.
പുറത്തുനിന്ന് എത്തിയത് 97,247 പേർ
തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി ഇതുവരെ കേരളത്തിലേക്ക് 97,247 പേർ എത്തി. എയർപോർട്ട് വഴി 8390 പേരും കപ്പൽ മാർഗം 1621 പേരും ചെക്ക് പോസ്റ്റ് വഴി 82,678 പേരും റെയിൽവേ വഴി 4558 പേരുമാണ് എത്തിയത്.
99,278 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 98,486 പേർ വീട്, ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനിലും 792 പേർ ആശുപത്രികളിലും കഴിയുന്നു. 152 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 54,899 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 53,704 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
പുതിയ നാലു ഹോട്ട്സ്പോട്ടുകൾ
കണ്ണൂർ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശേരി, മലന്പുഴ, ചാലിശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ആകെ 59 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതുതായി രോഗബാധിതരായ 102 പേരിൽ 36 പേർ വിദേശത്തുനിന്നു വന്നവരാണ്. 54 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരും. പതിനൊന്നു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ തമിഴ്നാട് സ്വദേശിയാണ്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട 49 പേരിൽ കാസർഗോഡ് ജില്ലയിൽനിന്നുള്ള 14 പേരും കണ്ണൂർ ജില്ലയിൽനിന്നുള്ള 10 പേരും ഉൾപ്പെടുന്നു. മറ്റുള്ളവർ: തിരുവനന്തപുരം, പാലക്കാട് - അഞ്ചു വീതം, കോഴിക്കോട് - നാല്, പത്തനംതിട്ട, ആലപ്പുഴ മൂന്നു പേർ വീതം, കൊല്ലം, കോട്ടയം - രണ്ടു പേർ വീതം, ഇടുക്കി ഒരാൾ. 18 പേർ വിദേശത്തുനിന്നും 25 പേർ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നു. ആറു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. കണ്ണൂർ ജില്ലയിലെ രണ്ടു പേർ റിമാൻഡ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാൾ ആരോഗ്യ പ്രവർത്തകനും.
ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസർഗോട്ടെ ആറു പേരുടെയും കൊല്ലത്തെ രണ്ടു പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽനിന്നുള്ള ഓരോരു ത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 359 പേരാണ് ഇനി ചികിത്സയിലുള്ളത്. 532 പേർ ഇതുവരെരോഗമുക്തി നേടി.ഞായറാഴ്ച രോഗം സ്ഥിരീകരിക്കപ്പെട്ട 53 പേരിൽ 18 പേർ വിദേശത്തുനിന്നും 29 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.
പുറത്തുനിന്ന് എത്തിയത് 97,247 പേർ
തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി ഇതുവരെ കേരളത്തിലേക്ക് 97,247 പേർ എത്തി. എയർപോർട്ട് വഴി 8390 പേരും കപ്പൽ മാർഗം 1621 പേരും ചെക്ക് പോസ്റ്റ് വഴി 82,678 പേരും റെയിൽവേ വഴി 4558 പേരുമാണ് എത്തിയത്.
99,278 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 98,486 പേർ വീട്, ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനിലും 792 പേർ ആശുപത്രികളിലും കഴിയുന്നു. 152 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 54,899 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 53,704 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
പുതിയ നാലു ഹോട്ട്സ്പോട്ടുകൾ
കണ്ണൂർ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശേരി, മലന്പുഴ, ചാലിശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ആകെ 59 ഹോട്ട് സ്പോട്ടുകളാണുള്ളത്.