അഞ്ചല്‍: അഞ്ചല്‍ ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി സൂരജിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.
തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് ഉത്രയുടെ ഏറത്തെ വീട്ടില്‍ സൂരജിനെ എത്തിച്ചത്. വീട്ടിലേക്ക് സൂരജിനെ കയറ്റാന്‍ പോലീസ് ശ്രമിച്ചത് ഉത്രയുടെ അമ്മ തടഞ്ഞു. മകളുടെ കൊലയാളിയെ വീട്ടില്‍ കയറ്റില്ലെന്നു പറഞ്ഞ് ഉത്രയുടെ അമ്മ മണിമേഘല പൊട്ടിത്തെറിച്ചു. പിന്നീട് ഉത്രയുടെ സഹോദരന് എത്തിയശേഷമാണ് സൂരജിനെ വീട്ടിനുള്ളില്‍ എത്തിച്ച് തെളിവെടുപ്പു നടത്തിയത്.
ഉത്രയുടെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ പാമ്പിനെ ഒളിപ്പിച്ച സ്ഥലവും പാമ്പിനെ കൊണ്ടുവന്ന രീതിയും സൂരജ് അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തു. പാമ്പിനെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ജാര് ഉത്രയുടെ വീടിന്റെ പിന്‍ഭാഗത്ത് പഴയ വീടിന്റെ കാടുകയറിയ ഭാഗത്തുനിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.
തെളിവെടുപ്പിനിടെ സൂരജ് പൊട്ടിക്കരഞ്ഞു. താന്‍ ഉത്രയെ കൊന്നിട്ടില്ലെന്നു ആവര്‍ത്തിച്ച സൂരജ് പക്ഷേ തെളിവെടുപ്പിനിടെ താന്‍ചെയ്ത കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അധികൃതര്‍ക്കു കാണിച്ചു കൊടുത്തു.
വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് സംഘം എന്നിവരും എത്തിയിരുന്നു. സ്വത്ത് തട്ടിയെടുക്കുന്നതിനും ഉത്രയെ തന്ത്രപരമായി ഒഴിവാക്കുന്നതിനുമായി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
വിവാഹ മോചനം നേടിയാല്‍ അരക്കോടിയോളം രൂപയുടെ സ്വത്തുക്കള്‍ തിരികെ നല്‍കണമെന്നതിനാൽ ഉത്രയെ ഒഴിവാക്കാന്‍ കൊലപാതകമല്ലാതെ സൂരജിനുമുന്നിൽ വേറെ മാര്‍ഗമില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
വിവാഹ സമ്മാനമായി നൂറുപവന്‍ സ്വര്‍ണം, ലക്ഷങ്ങള്‍ വിലവരുന്ന കാര്‍, വീടുപണിക്കും വാഹനം വാങ്ങുന്നതിനും മറ്റുമായി വേറെയും ലക്ഷങ്ങള്‍, സഹോദരിക്ക് സ്കൂട്ടര്‍, മാസം വട്ടച്ചെലവിന് പ്രത്യേകം തുക എന്നിങ്ങനെ ഉത്രയുടെ കുടുംബത്തില്‍ നിന്നു സൂരജിനു ലഭിച്ചത് വലിയ സ്വത്തുവകകൾ ആയിരുന്നു.
2018 മാര്‍ച്ച് 25 നായിരുന്നു ഉത്രയുടെയും അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെയും വിവാഹം. കുറച്ചു നാള് കഴിഞ്ഞപ്പോഴേക്കും, ചെറിയ ചില മാനസിക പ്രശ്നങ്ങള്‍ ഉള്ള ഉത്ര തന്റെ ജീവിത രീതിയ്ക്കു പറ്റിയതല്ലെന്ന സൂരജിനു തോന്നി. ഇതോടെ ഭാര്യയെ ഒഴിവാക്കാനുള്ള പോംവഴികൾ ആലോചിച്ചു തുടങ്ങി.
ഇതിനടിയില്‍ ഇരുവര്‍ക്കും കുഞ്ഞും ജനിച്ചു. വിവാഹമോചനം ആദ്യം ആലോചിച്ചുവെങ്കിലും അങ്ങനെ വന്നാല്‍ തനിക്കു ലഭിച്ച അരക്കോടിയോളം വരുന്ന സ്വത്ത് വകകള്‍ തിരികെ നല്‍കേണ്ടി വരും. സ്വത്തുക്കള്‍ പോവുകയുമരുത്, ഉത്രയെ ഒഴിവാക്കുകയും വേണം. പിന്നീട് ഇതായിരുന്നുവത്രേ സൂരജിന്റെ ചിന്ത.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പുകള്‍ നടന്നത്. ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മകനെ വിട്ടുനല്‍കും
അഞ്ചല്‍: കൊല്ലപ്പെട്ട ഉത്രയുടെയും കൊലപാതകത്തില്‍ അറസ്റ്റിലായ സൂരജിന്റെയും ഏകമകന് ഒരു വയസുള്ള ധ്രുവിനെ ഉത്രയുടെ കുടുംബത്തിനു വിട്ടുനല്‍കാന്‍ സംസ്ഥാന ശിശുക്ഷേമ സമിതി ഉത്തരവിട്ടു.
സൂരജിന്റെ അടൂരിലെ വീട്ടിലാണ് ധ്രുവ് ഉള്ളത്. ഇന്നലെ ഉത്രയുടെ വീട് സന്ദര്‍ശിച്ച വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് ശിശുക്ഷേമ സമിതിയുടെ നടപടി.
അതിനിടെ, സൂരജിനെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് സൂരജിന്റെ മാതാപിതാക്കൾ ആരോപിച്ചു. മകനെ മർദിച്ച് കുറ്റം സമ്മതിപ്പിച്ചതായിരിക്കുമെന്നു സൂരജിന്റെ അമ്മ രേണുക പറഞ്ഞു. ധ്രുവിനെ നിയമപരമായാണു ലഭിച്ചതെന്നും ഇനി കോടതി പറയുന്നത് അനുസരിച്ച് ചെയ്യുമെന്നും സൂരജിന്റെ കുടുംബം പറയുന്നു.
തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് ഉത്രയുടെ ഏറത്തെ വീട്ടില്‍ സൂരജിനെ എത്തിച്ചത്. വീട്ടിലേക്ക് സൂരജിനെ കയറ്റാന്‍ പോലീസ് ശ്രമിച്ചത് ഉത്രയുടെ അമ്മ തടഞ്ഞു. മകളുടെ കൊലയാളിയെ വീട്ടില്‍ കയറ്റില്ലെന്നു പറഞ്ഞ് ഉത്രയുടെ അമ്മ മണിമേഘല പൊട്ടിത്തെറിച്ചു. പിന്നീട് ഉത്രയുടെ സഹോദരന് എത്തിയശേഷമാണ് സൂരജിനെ വീട്ടിനുള്ളില്‍ എത്തിച്ച് തെളിവെടുപ്പു നടത്തിയത്.
ഉത്രയുടെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ പാമ്പിനെ ഒളിപ്പിച്ച സ്ഥലവും പാമ്പിനെ കൊണ്ടുവന്ന രീതിയും സൂരജ് അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തു. പാമ്പിനെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ജാര് ഉത്രയുടെ വീടിന്റെ പിന്‍ഭാഗത്ത് പഴയ വീടിന്റെ കാടുകയറിയ ഭാഗത്തുനിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.
തെളിവെടുപ്പിനിടെ സൂരജ് പൊട്ടിക്കരഞ്ഞു. താന്‍ ഉത്രയെ കൊന്നിട്ടില്ലെന്നു ആവര്‍ത്തിച്ച സൂരജ് പക്ഷേ തെളിവെടുപ്പിനിടെ താന്‍ചെയ്ത കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അധികൃതര്‍ക്കു കാണിച്ചു കൊടുത്തു.
വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് സംഘം എന്നിവരും എത്തിയിരുന്നു. സ്വത്ത് തട്ടിയെടുക്കുന്നതിനും ഉത്രയെ തന്ത്രപരമായി ഒഴിവാക്കുന്നതിനുമായി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
വിവാഹ മോചനം നേടിയാല്‍ അരക്കോടിയോളം രൂപയുടെ സ്വത്തുക്കള്‍ തിരികെ നല്‍കണമെന്നതിനാൽ ഉത്രയെ ഒഴിവാക്കാന്‍ കൊലപാതകമല്ലാതെ സൂരജിനുമുന്നിൽ വേറെ മാര്‍ഗമില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
വിവാഹ സമ്മാനമായി നൂറുപവന്‍ സ്വര്‍ണം, ലക്ഷങ്ങള്‍ വിലവരുന്ന കാര്‍, വീടുപണിക്കും വാഹനം വാങ്ങുന്നതിനും മറ്റുമായി വേറെയും ലക്ഷങ്ങള്‍, സഹോദരിക്ക് സ്കൂട്ടര്‍, മാസം വട്ടച്ചെലവിന് പ്രത്യേകം തുക എന്നിങ്ങനെ ഉത്രയുടെ കുടുംബത്തില്‍ നിന്നു സൂരജിനു ലഭിച്ചത് വലിയ സ്വത്തുവകകൾ ആയിരുന്നു.
2018 മാര്‍ച്ച് 25 നായിരുന്നു ഉത്രയുടെയും അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെയും വിവാഹം. കുറച്ചു നാള് കഴിഞ്ഞപ്പോഴേക്കും, ചെറിയ ചില മാനസിക പ്രശ്നങ്ങള്‍ ഉള്ള ഉത്ര തന്റെ ജീവിത രീതിയ്ക്കു പറ്റിയതല്ലെന്ന സൂരജിനു തോന്നി. ഇതോടെ ഭാര്യയെ ഒഴിവാക്കാനുള്ള പോംവഴികൾ ആലോചിച്ചു തുടങ്ങി.
ഇതിനടിയില്‍ ഇരുവര്‍ക്കും കുഞ്ഞും ജനിച്ചു. വിവാഹമോചനം ആദ്യം ആലോചിച്ചുവെങ്കിലും അങ്ങനെ വന്നാല്‍ തനിക്കു ലഭിച്ച അരക്കോടിയോളം വരുന്ന സ്വത്ത് വകകള്‍ തിരികെ നല്‍കേണ്ടി വരും. സ്വത്തുക്കള്‍ പോവുകയുമരുത്, ഉത്രയെ ഒഴിവാക്കുകയും വേണം. പിന്നീട് ഇതായിരുന്നുവത്രേ സൂരജിന്റെ ചിന്ത.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പുകള്‍ നടന്നത്. ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മകനെ വിട്ടുനല്‍കും
അഞ്ചല്‍: കൊല്ലപ്പെട്ട ഉത്രയുടെയും കൊലപാതകത്തില്‍ അറസ്റ്റിലായ സൂരജിന്റെയും ഏകമകന് ഒരു വയസുള്ള ധ്രുവിനെ ഉത്രയുടെ കുടുംബത്തിനു വിട്ടുനല്‍കാന്‍ സംസ്ഥാന ശിശുക്ഷേമ സമിതി ഉത്തരവിട്ടു.
സൂരജിന്റെ അടൂരിലെ വീട്ടിലാണ് ധ്രുവ് ഉള്ളത്. ഇന്നലെ ഉത്രയുടെ വീട് സന്ദര്‍ശിച്ച വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് ശിശുക്ഷേമ സമിതിയുടെ നടപടി.
അതിനിടെ, സൂരജിനെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് സൂരജിന്റെ മാതാപിതാക്കൾ ആരോപിച്ചു. മകനെ മർദിച്ച് കുറ്റം സമ്മതിപ്പിച്ചതായിരിക്കുമെന്നു സൂരജിന്റെ അമ്മ രേണുക പറഞ്ഞു. ധ്രുവിനെ നിയമപരമായാണു ലഭിച്ചതെന്നും ഇനി കോടതി പറയുന്നത് അനുസരിച്ച് ചെയ്യുമെന്നും സൂരജിന്റെ കുടുംബം പറയുന്നു.