തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കു കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നു ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. ഇത്തരം വാഹനങ്ങൾ തടയരുതെന്നു നിർദേശിച്ചിട്ടുണ്ട്.
പെണ്‍കുട്ടികളുടെ സൗകര്യാർഥം വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവർഗ മേഖലകളിൽ പരീക്ഷയ്ക്കു കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജനമൈത്രി പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. കുട്ടികൾ ധാരാളമുള്ള പരീക്ഷാകേന്ദ്രങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും പോലീസിനെ നിയോഗിക്കും. ഏതെങ്കിലും കാരണത്താൽ എത്താൻ കഴിയാത്ത കുട്ടികളെ പോലീസ് വാഹനത്തിൽ തന്നെ പരീക്ഷയ്ക്ക് എത്തിക്കും. പരീക്ഷയ്ക്കു മുമ്പും ശേഷവും വിദ്യാലയങ്ങളുടെ മുന്നിൽ തിരക്കൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കും.
പരീക്ഷയുമായി ബന്ധപ്പെട്ട് ജില്ലകളിലെ പോലീസ് സംവിധാനത്തിന്റെ ഉത്തരവാദിത്തം അഡീഷണൽ എസ്പിമാർക്കും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർമാർക്കുമാണ്. പരീക്ഷാകേന്ദ്രങ്ങളുടെ കൃത്യമായ വിവരം ജില്ലാ പോലീസ് മേധാവിമാരും കണ്ട്രോൾ റൂമും സൂക്ഷിക്കും. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കാൻ ജനമൈത്രി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷ കഴിഞ്ഞശേഷവും പോലീസിന്റെ ജാഗ്രത തുടരും. ഇതുസംബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം പോലീസ് ആസ്ഥാനത്തെ എഡിജിപിക്ക് റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
പെണ്‍കുട്ടികളുടെ സൗകര്യാർഥം വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവർഗ മേഖലകളിൽ പരീക്ഷയ്ക്കു കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജനമൈത്രി പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. കുട്ടികൾ ധാരാളമുള്ള പരീക്ഷാകേന്ദ്രങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും പോലീസിനെ നിയോഗിക്കും. ഏതെങ്കിലും കാരണത്താൽ എത്താൻ കഴിയാത്ത കുട്ടികളെ പോലീസ് വാഹനത്തിൽ തന്നെ പരീക്ഷയ്ക്ക് എത്തിക്കും. പരീക്ഷയ്ക്കു മുമ്പും ശേഷവും വിദ്യാലയങ്ങളുടെ മുന്നിൽ തിരക്കൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കും.
പരീക്ഷയുമായി ബന്ധപ്പെട്ട് ജില്ലകളിലെ പോലീസ് സംവിധാനത്തിന്റെ ഉത്തരവാദിത്തം അഡീഷണൽ എസ്പിമാർക്കും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർമാർക്കുമാണ്. പരീക്ഷാകേന്ദ്രങ്ങളുടെ കൃത്യമായ വിവരം ജില്ലാ പോലീസ് മേധാവിമാരും കണ്ട്രോൾ റൂമും സൂക്ഷിക്കും. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കാൻ ജനമൈത്രി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷ കഴിഞ്ഞശേഷവും പോലീസിന്റെ ജാഗ്രത തുടരും. ഇതുസംബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം പോലീസ് ആസ്ഥാനത്തെ എഡിജിപിക്ക് റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.