അരൂർ: കാറിന്റെ പിന്നിൽ ബൈക്കിടിച്ചു പിൻസീറ്റ് യാത്രികൻ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ. തുറവൂർ വലിയപറന്പിൽ ആമീൻ അസ്ലം (20) ആണ് മരിച്ചത്. സുഹൃത്ത് നാസർ മാൻസിലിൽ അൽ അമീൻ (19) നെ പരിക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയാണ് അസ്ലം. എരമല്ലൂർ മോഹം ആശുപത്രിക്കു സമീപം ഞായറാഴ്ച രാത്രി ഒൻപതിനായിരുന്നു അപകടം. ബാല്യകാല സുഹൃത്തുക്കളായ ഇവർ മറ്റു സുഹൃത്തുക്കളോടൊപ്പം പെരുന്നാളിന് ഡ്രസ് എടുക്കാൻ എരമല്ലൂരിലേക്കു പോകുന്പോൾ അതേ ദിശയിൽ മുന്നിൽ പോയിരുന്ന കാർ പെട്ടെന്നു യു ടേണ്‍ എടുത്തതാണ് അപകടകാരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഒമാനിലായിരുന്ന ആമീൻ അസ്ലാം പഠനത്തിനായി അമ്മ ഷാജിതക്കും സഹോദരങ്ങളോടുമൊപ്പം ഒരു വർഷം മുൻപ് നാട്ടിൽ എത്തിയതായിരുന്നു. പിതാവ് സാദത്ത് ഒമാനിലാണ്.
ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയാണ് അസ്ലം. എരമല്ലൂർ മോഹം ആശുപത്രിക്കു സമീപം ഞായറാഴ്ച രാത്രി ഒൻപതിനായിരുന്നു അപകടം. ബാല്യകാല സുഹൃത്തുക്കളായ ഇവർ മറ്റു സുഹൃത്തുക്കളോടൊപ്പം പെരുന്നാളിന് ഡ്രസ് എടുക്കാൻ എരമല്ലൂരിലേക്കു പോകുന്പോൾ അതേ ദിശയിൽ മുന്നിൽ പോയിരുന്ന കാർ പെട്ടെന്നു യു ടേണ്‍ എടുത്തതാണ് അപകടകാരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഒമാനിലായിരുന്ന ആമീൻ അസ്ലാം പഠനത്തിനായി അമ്മ ഷാജിതക്കും സഹോദരങ്ങളോടുമൊപ്പം ഒരു വർഷം മുൻപ് നാട്ടിൽ എത്തിയതായിരുന്നു. പിതാവ് സാദത്ത് ഒമാനിലാണ്.