തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ കോവിഡ് സ്ഥിരീകരിച്ചത് 207 പേർക്ക്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 794. മൊത്തം രോഗബാധിതരുടെ 26 ശതമാനത്തിനും രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ഏഴു ദിവസത്തിനിടെ. രണ്ടു ദിവസം കൊണ്ടുമാത്രം രോഗബാധ കണ്ടെത്തിയത് 104 പേരിൽ. ഇന്നലെ സമ്പർക്കത്തിലൂടെ 13പേർക്ക് രോഗം പിടിച്ചെന്ന വാർത്തയും ആശങ്ക ഉയർത്തുന്നതാണ്.
പുറത്തുനിന്നുള്ളവർ വരുംദിവസങ്ങളിലും വൻതോതിൽ എത്തിച്ചേരുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം ഇനിയും കാര്യമായി വർധിക്കാനാണു സാധ്യത. ക്വാറന്റൈൻ കർശനമായി പാലിച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്കു നീങ്ങുമെന്ന സൂചനയാണ് കണക്കുകൾ നല്കുന്നത്.
ജനുവരി 30നായിരുന്നു ആദ്യ കോവിഡ് കേരളത്തിൽ സ്ഥിരീകരിച്ചത്. ആ ഘട്ടത്തിൽ രോഗബാധ ചൈനയിലെ വുഹാനിൽനിന്നു മടങ്ങിവന്ന മൂന്നു മെഡിക്കൽ വിദ്യാർഥികളിൽ ഒതുങ്ങി. മാർച്ച് എട്ടിന് ഇറ്റലിയിൽനിന്നു വന്ന പത്തനംതിട്ട റാന്നി സ്വദേശികൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെയായിരുന്നു കേരളത്തിൽ കോവിഡിന്റെ രണ്ടാം വരവ്. ഈ മാസം ആദ്യ ആഴ്ചയോടെ അത് ഏറെക്കുറെ നിയന്ത്രണത്തിലായി. ഈ മാസത്തെ ആദ്യ എട്ടു ദിവസങ്ങളിൽ അഞ്ചു ദിവസവും പുതിയ രോഗികളുണ്ടായിരുന്നില്ല. എട്ടുദിവസം കൊണ്ട് ആകെ ആറു പേർക്കു മാത്രം.
ഇക്കഴിഞ്ഞ ഏഴിനാണു വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും മലയാളികൾ കേരളത്തിലേക്കു മടങ്ങിയെത്തിത്തുടങ്ങിയത്. ഇവരിൽ രോഗബാധ കണ്ടുതുടങ്ങിയത് ഈ മാസം ഒന്പതു മുതലാണ്.
പുറത്തുനിന്നുള്ളവർ വരുംദിവസങ്ങളിലും വൻതോതിൽ എത്തിച്ചേരുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം ഇനിയും കാര്യമായി വർധിക്കാനാണു സാധ്യത. ക്വാറന്റൈൻ കർശനമായി പാലിച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്കു നീങ്ങുമെന്ന സൂചനയാണ് കണക്കുകൾ നല്കുന്നത്.
ജനുവരി 30നായിരുന്നു ആദ്യ കോവിഡ് കേരളത്തിൽ സ്ഥിരീകരിച്ചത്. ആ ഘട്ടത്തിൽ രോഗബാധ ചൈനയിലെ വുഹാനിൽനിന്നു മടങ്ങിവന്ന മൂന്നു മെഡിക്കൽ വിദ്യാർഥികളിൽ ഒതുങ്ങി. മാർച്ച് എട്ടിന് ഇറ്റലിയിൽനിന്നു വന്ന പത്തനംതിട്ട റാന്നി സ്വദേശികൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെയായിരുന്നു കേരളത്തിൽ കോവിഡിന്റെ രണ്ടാം വരവ്. ഈ മാസം ആദ്യ ആഴ്ചയോടെ അത് ഏറെക്കുറെ നിയന്ത്രണത്തിലായി. ഈ മാസത്തെ ആദ്യ എട്ടു ദിവസങ്ങളിൽ അഞ്ചു ദിവസവും പുതിയ രോഗികളുണ്ടായിരുന്നില്ല. എട്ടുദിവസം കൊണ്ട് ആകെ ആറു പേർക്കു മാത്രം.
ഇക്കഴിഞ്ഞ ഏഴിനാണു വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും മലയാളികൾ കേരളത്തിലേക്കു മടങ്ങിയെത്തിത്തുടങ്ങിയത്. ഇവരിൽ രോഗബാധ കണ്ടുതുടങ്ങിയത് ഈ മാസം ഒന്പതു മുതലാണ്.