കേളകം(കണ്ണൂർ): ബ്രസീലിലെ സാവോപോളോ നഗരത്തിലെ സാന്തോസ് തുറമുഖത്ത് നങ്കൂരമിട്ട രണ്ടു കപ്പലുകളിലായി 30 മലയാളികളുള്‍പ്പെടെ 300 ഇന്ത്യക്കാര്‍ കുടുങ്ങി. മാര്‍ച്ച് 15ന് യൂറോപ്പിലേക്ക് പോകേണ്ട കപ്പലായിരുന്നു ഇവരുടേത്. ഏഴു മലയാളികളുൾപ്പെടെ അമ്പതോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കിപ്പോള്‍ രോഗം ഭേദമായിട്ടുണ്ട്.
കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലുള്ളവരാണ് മലയാളികള്‍. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെ അതത് രാജ്യക്കാര്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വദേശത്തേക്ക് കൊണ്ടുപോയി. എന്നാല്‍ ബ്രസീലിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് കപ്പലിലുള്ളവര്‍ അറിയിച്ചത്.
കണ്ണൂരിലെ ജനപ്രതിനിധികളുമായി ബന്ധപ്പെട്ടിട്ടും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് കപ്പലിലുള്ള കേളകം സ്വദേശി പ്രിന്‍സ് ജയിംസ് പറഞ്ഞു. മൗറീഷ്യസ്, ഡൊമിനിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ മാത്രമേ ഇനി കപ്പലിലുള്ളൂ.
വന്ദേഭാരത് മിഷനിലൂടെ ബ്രസീലിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇറ്റാലിയന്‍ കമ്പനിയുടെ കപ്പലുകളിലാണ് ഇവര്‍ ജോലിചെയ്യുന്നത്. കമ്പനി ഖത്തര്‍ എയര്‍വേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല.
കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലുള്ളവരാണ് മലയാളികള്‍. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെ അതത് രാജ്യക്കാര്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വദേശത്തേക്ക് കൊണ്ടുപോയി. എന്നാല്‍ ബ്രസീലിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് കപ്പലിലുള്ളവര്‍ അറിയിച്ചത്.
കണ്ണൂരിലെ ജനപ്രതിനിധികളുമായി ബന്ധപ്പെട്ടിട്ടും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് കപ്പലിലുള്ള കേളകം സ്വദേശി പ്രിന്‍സ് ജയിംസ് പറഞ്ഞു. മൗറീഷ്യസ്, ഡൊമിനിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ മാത്രമേ ഇനി കപ്പലിലുള്ളൂ.
വന്ദേഭാരത് മിഷനിലൂടെ ബ്രസീലിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇറ്റാലിയന്‍ കമ്പനിയുടെ കപ്പലുകളിലാണ് ഇവര്‍ ജോലിചെയ്യുന്നത്. കമ്പനി ഖത്തര്‍ എയര്‍വേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല.