ചെറുതോണി: ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയർത്തി പരിശോധന നടത്തി. മണ്സൂണിനു മുന്പായുള്ള ട്രയലിന്റെ ഭാഗമായി നടന്ന അവസാനവട്ട പരിശോധനയാണ് ഇന്നലെ കഴിഞ്ഞത്. എല്ലാ വർഷവും കാലവർഷത്തിനു മുന്നോടിയായി സമാനരീതിയിലുള്ള പരിശോധനകൾ നടത്താറുണ്ട്. ഷട്ടറുകൾ ഉയർത്തി പരിശോധനകൾ നടത്തി ഗ്രീസിടുന്നതടക്കമുള്ള ജോലികൾ നടത്തും.
വേനൽക്കാലത്ത് അണക്കെട്ടിൽ വെള്ളം താഴ്ന്നിരിക്കുന്പോഴാണ് ഷട്ടറുകൾ ഉയർത്തി പരിശോധന നടത്തുക. അണക്കെട്ടിൽ 2,373 അടിയിൽ ജലം ഉയരുന്പോഴാണ് ഷട്ടറിനൊപ്പം ജലമെത്തുന്നത്. ഇന്നലെ 2,342.1 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേദിവസം 2,320.62 അടിയായിരുന്നു. ഷട്ടറിനൊപ്പം വെള്ളമെത്തണമെങ്കിൽ 31 അടി ജലംകൂടി ഉയരേണ്ടതുണ്ട്.
വേനൽകാലത്ത് അണക്കെട്ടിലെ ഉയർന്നുനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഈവർഷം ജലനിരപ്പ് 2,373 അടിയിലെത്തിയാൽ ഷട്ടർ ഉയർത്തി വെള്ളം ഉയരുന്നത് നിയന്ത്രിക്കാനാണ് കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ കൂടിയ ഉന്നതതല യോഗം തീരുമാനിച്ചിരിക്കുന്നത്.
ഇടുക്കി അണക്കെട്ടിൽ 2,402 അടിവരെയാണ് പരമാവധി ജലം സംഭരിക്കുന്നത്.
ഈവർഷം വൈദ്യുതി ഉപയോഗം കുറവായതിനാലാണ് അണക്കെട്ടിൽ ജലനിരപ്പ് കാര്യമായി താഴാതെയിരുന്നത്. 2018ൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്നു ഷട്ടറുകൾ തുറക്കേണ്ടിവന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് ഷട്ടറുകൾ മുൻകൂട്ടി തുറക്കാനും ആലോചന നടത്തിയിരിക്കുന്നത്.
വേനൽക്കാലത്ത് അണക്കെട്ടിൽ വെള്ളം താഴ്ന്നിരിക്കുന്പോഴാണ് ഷട്ടറുകൾ ഉയർത്തി പരിശോധന നടത്തുക. അണക്കെട്ടിൽ 2,373 അടിയിൽ ജലം ഉയരുന്പോഴാണ് ഷട്ടറിനൊപ്പം ജലമെത്തുന്നത്. ഇന്നലെ 2,342.1 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേദിവസം 2,320.62 അടിയായിരുന്നു. ഷട്ടറിനൊപ്പം വെള്ളമെത്തണമെങ്കിൽ 31 അടി ജലംകൂടി ഉയരേണ്ടതുണ്ട്.
വേനൽകാലത്ത് അണക്കെട്ടിലെ ഉയർന്നുനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഈവർഷം ജലനിരപ്പ് 2,373 അടിയിലെത്തിയാൽ ഷട്ടർ ഉയർത്തി വെള്ളം ഉയരുന്നത് നിയന്ത്രിക്കാനാണ് കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ കൂടിയ ഉന്നതതല യോഗം തീരുമാനിച്ചിരിക്കുന്നത്.
ഇടുക്കി അണക്കെട്ടിൽ 2,402 അടിവരെയാണ് പരമാവധി ജലം സംഭരിക്കുന്നത്.
ഈവർഷം വൈദ്യുതി ഉപയോഗം കുറവായതിനാലാണ് അണക്കെട്ടിൽ ജലനിരപ്പ് കാര്യമായി താഴാതെയിരുന്നത്. 2018ൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്നു ഷട്ടറുകൾ തുറക്കേണ്ടിവന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് ഷട്ടറുകൾ മുൻകൂട്ടി തുറക്കാനും ആലോചന നടത്തിയിരിക്കുന്നത്.