തിരുവനന്തപുരം : പ്രതിപക്ഷത്തിരിക്കുന്പോൾ എല്ലാം തല്ലിപ്പൊട്ടിക്കുകയും പ്രവർത്തകരെ കേസിൽ പ്രതികളാക്കുകയും ചെയ്യുന്ന സിപിഎം രീതി യുഡിഎഫ് പ്രതിപക്ഷത്തു വരുന്പോൾ നടത്താനാകില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
സിപിഎമ്മുമായി ഒരുതരത്തിലും യുഡിഎഫിനെ താരതമ്യം ചെയാൻ കഴിയില്ല. താൻ മുഖ്യമന്ത്രിയായിരിക്കുന്പോൾ തന്റെ നെഞ്ചത്തു കല്ലെറിഞ്ഞവരാണു സിപിഎമ്മെന്നും കഴിഞ്ഞ നാലു വർഷവും പ്രതിപക്ഷമെന്ന നിലയിൽ യുഡിഎഫ് സജീവമായിരുന്നൂവെന്നും ഉമ്മൻചാണ്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്പ്രിംങ്കളറിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്നു തെളിയിക്കുന്നതാണു പിന്നീടു കോടതിയിൽ സർക്കാർ നൽകിയ വിശദീകരണത്തിൽ നിന്നും മനസിലാകുന്നത്.
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തോടു യോജിപ്പില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കും.
ഇത്തരം യോഗങ്ങളിൽ നേരത്തേയും പങ്കെടുത്തിട്ടുണ്ട്. ആരോഗ്യ രംഗത്തു യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളിൽ മിക്കതും ഇടതു സർക്കാർ അട്ടിമറിച്ചെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
സിപിഎമ്മുമായി ഒരുതരത്തിലും യുഡിഎഫിനെ താരതമ്യം ചെയാൻ കഴിയില്ല. താൻ മുഖ്യമന്ത്രിയായിരിക്കുന്പോൾ തന്റെ നെഞ്ചത്തു കല്ലെറിഞ്ഞവരാണു സിപിഎമ്മെന്നും കഴിഞ്ഞ നാലു വർഷവും പ്രതിപക്ഷമെന്ന നിലയിൽ യുഡിഎഫ് സജീവമായിരുന്നൂവെന്നും ഉമ്മൻചാണ്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്പ്രിംങ്കളറിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്നു തെളിയിക്കുന്നതാണു പിന്നീടു കോടതിയിൽ സർക്കാർ നൽകിയ വിശദീകരണത്തിൽ നിന്നും മനസിലാകുന്നത്.
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തോടു യോജിപ്പില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കും.
ഇത്തരം യോഗങ്ങളിൽ നേരത്തേയും പങ്കെടുത്തിട്ടുണ്ട്. ആരോഗ്യ രംഗത്തു യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളിൽ മിക്കതും ഇടതു സർക്കാർ അട്ടിമറിച്ചെന്നും ഉമ്മൻചാണ്ടി പറഞ്ഞു.