കൊച്ചി: തെലുങ്കാനയിലെ അദിലാബാദ് ബിഷപ്സ് ഹൗസില്‍നിന്ന് ഏതാനും ദിവസങ്ങളായി പുലര്‍ച്ചെ അഞ്ചരയ്ക്ക് ഒരു വാഹനം പുറപ്പെടും. പണിസ്ഥലങ്ങളിലേക്കുള്ള തൊഴിലാളികളെപ്പോലെ ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന് ഉള്‍പ്പെടെ അഞ്ചു വൈദികരാണു വണ്ടിയില്‍. ഇവര്‍ക്കുള്ള പ്രാതലും വണ്ടിയിലുണ്ടാകും. പതിനഞ്ചു കിലോമീറ്ററപ്പുറത്തു മിട്ടപ്പള്ളി ഗ്രാമത്തിലെ നിര്‍ധനനായ ശങ്കരയ്യയുടെ കത്തിച്ചാമ്പലായ വീടിനു മുന്നിലാണ് ആ വണ്ടി എത്തുക. തുടർന്നു രാവിലെ 11 വരെ ബിഷപ്പും നാലു വൈദികരും പുതിയ വീടിന്റെ നിര്‍മാണപ്രവൃത്തികളില്‍ സജീവം.
മെത്രാന്റെ സ്ഥാനചിഹ്നങ്ങളൊന്നുമണിയാതെ ടീഷര്‍ട്ടും പാന്റ്സും ധരിച്ചു തെലുങ്കാനയിലെ കനത്ത ചൂട് വകവയ്ക്കാതെ ബിഷപ് പാണേങ്ങാടനും സഹപ്രവര്‍ത്തകരും പാവപ്പെട്ട ഒരു കുടുംബത്തിനു വീടൊരുക്കാന്‍ ഇവിടെ വിയര്‍പ്പൊഴുക്കുന്നു. കൂലിപ്പണിക്കാരനായ ശങ്കരയ്യയുടെ വീട് കഴിഞ്ഞ ചൊവ്വാഴ്ചയാണു വൈദ്യുതി മീറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൂര്‍ണമായും കത്തിനശിച്ചത്. ഗ്രാമപഞ്ചായത്ത് വീടിന്റെ മേല്‍ക്കൂരയ്ക്കുള്ള ഷീറ്റുകള്‍ മാത്രം നല്കാമെന്നറിയിച്ചു. മറ്റു ജോലികള്‍ക്കുള്ള ചെലവ് വഹിക്കാനാവാത്ത സ്ഥിതിയിലായിരുന്നു കുടുംബം.
പ്രദേശത്തെ വൈദികര്‍ വഴി വിവരമറിഞ്ഞ ബിഷപ് പാണേങ്ങാടന് പിറ്റേന്നു രാവിലെതന്നെ ശങ്കരയ്യയെ കാണാനെത്തി. വീടുനിര്‍മാണം നടത്താമെന്നറിയിച്ചു മടങ്ങിയ അദ്ദേഹം പിറ്റേന്നു മുതല്‍ വൈദികരെ കൂട്ടി പണിയാരംഭിച്ചു. ലോക്ക്ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധികൂടി കണക്കിലെടുത്താണു നിര്‍മാണ പ്രവൃത്തികള്‍ സ്വയം ചെയ്യാന്‍ ബിഷപ്പും വൈദികരും തീരുമാനിച്ചത്.
ഫൗണ്ടേഷനായി മണ്ണു താഴ്ത്താനും കല്ലുകള്‍ കെട്ടിപ്പൊക്കാനുമെല്ലാം ബിഷപ്പുമുണ്ട്. സെക്രട്ടറിയും രൂപത സോഷ്യല്‍ സര്‍വീസ് ഡയറക്ടറും ഉള്‍പ്പെടെയുള്ളവരാണു കൂടെയുള്ള വൈദികര്‍. രണ്ടു ദിവസംകൊണ്ടു ഫൗണ്ടേഷന് നിര്‍മാണം തീരും. ശേഷം ഭിത്തികെട്ടാനും മറ്റു ജോലികള്‍ക്കും സന്യാസിനികളും ചേരും. ഒരാഴ്ചകൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ബിഷപ് പാണേങ്ങാടന് പറഞ്ഞു.
തെലുങ്കാനയിലെ മഞ്ചേരിയാല്‍ ജില്ലയില്‍ രൂപതയുടെ ഭീമാരാം മിഷന് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണു മിട്ടപ്പള്ളി ഗ്രാമം. തെരുവില്‍ അലയുന്നവര്‍ക്കും പാവങ്ങള്‍ക്കുമായി അദിലാബാദ് ബിഷപ്സ് ഹൗസിനു മുമ്പില്‍ ബിഷപ് പാണേങ്ങാടന്റെ നേതൃത്വത്തില്‍ ഒന്നര വര്‍ഷമായി ദിവസവും ഉച്ചഭക്ഷണ വിതരണം നടത്തുന്നുണ്ട്.
സിജോ പൈനാടത്ത്
മെത്രാന്റെ സ്ഥാനചിഹ്നങ്ങളൊന്നുമണിയാതെ ടീഷര്‍ട്ടും പാന്റ്സും ധരിച്ചു തെലുങ്കാനയിലെ കനത്ത ചൂട് വകവയ്ക്കാതെ ബിഷപ് പാണേങ്ങാടനും സഹപ്രവര്‍ത്തകരും പാവപ്പെട്ട ഒരു കുടുംബത്തിനു വീടൊരുക്കാന്‍ ഇവിടെ വിയര്‍പ്പൊഴുക്കുന്നു. കൂലിപ്പണിക്കാരനായ ശങ്കരയ്യയുടെ വീട് കഴിഞ്ഞ ചൊവ്വാഴ്ചയാണു വൈദ്യുതി മീറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൂര്‍ണമായും കത്തിനശിച്ചത്. ഗ്രാമപഞ്ചായത്ത് വീടിന്റെ മേല്‍ക്കൂരയ്ക്കുള്ള ഷീറ്റുകള്‍ മാത്രം നല്കാമെന്നറിയിച്ചു. മറ്റു ജോലികള്‍ക്കുള്ള ചെലവ് വഹിക്കാനാവാത്ത സ്ഥിതിയിലായിരുന്നു കുടുംബം.
പ്രദേശത്തെ വൈദികര്‍ വഴി വിവരമറിഞ്ഞ ബിഷപ് പാണേങ്ങാടന് പിറ്റേന്നു രാവിലെതന്നെ ശങ്കരയ്യയെ കാണാനെത്തി. വീടുനിര്‍മാണം നടത്താമെന്നറിയിച്ചു മടങ്ങിയ അദ്ദേഹം പിറ്റേന്നു മുതല്‍ വൈദികരെ കൂട്ടി പണിയാരംഭിച്ചു. ലോക്ക്ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധികൂടി കണക്കിലെടുത്താണു നിര്‍മാണ പ്രവൃത്തികള്‍ സ്വയം ചെയ്യാന്‍ ബിഷപ്പും വൈദികരും തീരുമാനിച്ചത്.
ഫൗണ്ടേഷനായി മണ്ണു താഴ്ത്താനും കല്ലുകള്‍ കെട്ടിപ്പൊക്കാനുമെല്ലാം ബിഷപ്പുമുണ്ട്. സെക്രട്ടറിയും രൂപത സോഷ്യല്‍ സര്‍വീസ് ഡയറക്ടറും ഉള്‍പ്പെടെയുള്ളവരാണു കൂടെയുള്ള വൈദികര്‍. രണ്ടു ദിവസംകൊണ്ടു ഫൗണ്ടേഷന് നിര്‍മാണം തീരും. ശേഷം ഭിത്തികെട്ടാനും മറ്റു ജോലികള്‍ക്കും സന്യാസിനികളും ചേരും. ഒരാഴ്ചകൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ബിഷപ് പാണേങ്ങാടന് പറഞ്ഞു.
തെലുങ്കാനയിലെ മഞ്ചേരിയാല്‍ ജില്ലയില്‍ രൂപതയുടെ ഭീമാരാം മിഷന് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണു മിട്ടപ്പള്ളി ഗ്രാമം. തെരുവില്‍ അലയുന്നവര്‍ക്കും പാവങ്ങള്‍ക്കുമായി അദിലാബാദ് ബിഷപ്സ് ഹൗസിനു മുമ്പില്‍ ബിഷപ് പാണേങ്ങാടന്റെ നേതൃത്വത്തില്‍ ഒന്നര വര്‍ഷമായി ദിവസവും ഉച്ചഭക്ഷണ വിതരണം നടത്തുന്നുണ്ട്.
സിജോ പൈനാടത്ത്