നെടുമ്പാശേരി: കോവിഡ് 19തിനെത്തുടര്ന്നുണ്ടായ ലോക്ക് ഡൗണ്‍ മൂലം ജോര്‍ദാനില്‍ കുടങ്ങിക്കിടന്ന നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയും അടക്കമുള്ള 58 അംഗ സംഘം നാട്ടില്‍ മടങ്ങിയെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍നിന്നു ഡല്‍ഹി വഴി ഇന്നലെ രാവിലെ 9.06 നാണു സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
കോവിഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകൾ പൂര്‍ത്തിയാക്കി ആദ്യം പുറത്തെത്തിയ പൃഥ്വിരാജ് ഒറ്റയ്ക്കു കാര്‍ ഓടിച്ചു ഫോര്‍ട്ടുകൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ സജ്ജമാക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്കു പോയി. സംഘത്തിലെ മറ്റുള്ളവരും ക്വാറന്റൈനിൽ കഴിയും. "ആടു ജീവിതം' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആറു മാസം മുമ്പാണു സംഘം ജോര്‍ദാനിലേക്കു പോയത്.
മാര്‍ച്ച് 16നു ഷൂട്ടിംഗ് ആരംഭിച്ചു. കോവിഡ് ഭീതിയിൽ ഏപ്രില്‍ ഒന്നിനു ഷൂട്ടിംഗ് മുടങ്ങി. പിന്നീടു ഷൂട്ടിംഗ് പുനരാംഭിക്കുകയും ഏപ്രില്‍ 19നു പൂര്‍ത്തിയാക്കുകയുംചെയ്തു.
ലോക്ക് ഡൗണ്‍ മൂലം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ സംഘത്തിനു നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ വരികയായിരുന്നു.
കോവിഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകൾ പൂര്‍ത്തിയാക്കി ആദ്യം പുറത്തെത്തിയ പൃഥ്വിരാജ് ഒറ്റയ്ക്കു കാര്‍ ഓടിച്ചു ഫോര്‍ട്ടുകൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ സജ്ജമാക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്കു പോയി. സംഘത്തിലെ മറ്റുള്ളവരും ക്വാറന്റൈനിൽ കഴിയും. "ആടു ജീവിതം' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആറു മാസം മുമ്പാണു സംഘം ജോര്‍ദാനിലേക്കു പോയത്.
മാര്‍ച്ച് 16നു ഷൂട്ടിംഗ് ആരംഭിച്ചു. കോവിഡ് ഭീതിയിൽ ഏപ്രില്‍ ഒന്നിനു ഷൂട്ടിംഗ് മുടങ്ങി. പിന്നീടു ഷൂട്ടിംഗ് പുനരാംഭിക്കുകയും ഏപ്രില്‍ 19നു പൂര്‍ത്തിയാക്കുകയുംചെയ്തു.
ലോക്ക് ഡൗണ്‍ മൂലം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ സംഘത്തിനു നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ വരികയായിരുന്നു.