കോട്ടയം: കോവിഡ് മഹാമാരിയിൽ സർക്കാർ സംവിധാനങ്ങളോടു പൂർണമായും സഹകരിച്ചു സജീവമായി പ്രവർത്തിച്ച എല്ലാ രൂപതകളിലെയും സാമൂഹ്യ സേവന വിഭാഗങ്ങളെ ബിഷപ് മാർ ജോസ് പുളിക്കൽ അഭിനന്ദിച്ചു. തുടർന്നും കോവിഡ് അതിജീവനത്തിനായി ഏറ്റവും കാര്യക്ഷമമായി നൂതനാഭിമുഖ്യത്തോടെ കൈകോർത്തു പ്രവർത്തിക്കാൻ എല്ലാ സാമൂഹ്യസേവന വിഭാഗങ്ങളും സജ്ജമാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ക്രിസ്തുവിനു പാവങ്ങളോടും പിന്നാക്കാവസ്ഥയിലുള്ളവരോടും ഉണ്ടായിരുന്ന മനോഭാവം ജാതി-മത വ്യത്യാസമില്ലാതെ എല്ലാവർക്കും പങ്കുവയ്ക്കുന്ന കാര്യസ്ഥ ദൗത്യമാണ് സഭയുടെ സാമൂഹ്യശുശ്രൂഷയുടേതെന്നും കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ കത്തോലിക്ക രൂപതകളിലെ സാമൂഹ്യസേവന വിഭാഗങ്ങളുടെ ഡയറക്ടർമാരുമായി കാരിത്താസ് ഇന്ത്യ ഡയറക്ടർമാരുടെ സാന്നിധ്യത്തിൽ നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ അധ്യക്ഷസന്ദേശം നൽകുകയായിരുന്നു ബിഷപ്.
കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോളി പുത്തൻപുര, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ജോയിന്റ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, നിയുക്ത ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ എന്നിവർ ചർച്ചകൾക്കു നേതൃത്വംനൽകി. കേരളത്തിലെ 32 കത്തോലിക്ക രൂപതകളിലെയും സാമൂഹ്യ സേവന വിഭാഗങ്ങളുടെ ഡയറക്ടർമാർ പങ്കെടുത്ത വീഡിയോ കോണ്‍ഫറൻസിൽ ഓരോ രൂപതയുടെയും പ്രവർത്തനങ്ങൾ പങ്കുവയ്ക്കുകയും ഭാവി പ്രവർത്തനങ്ങൾക്കായുള്ള രൂപരേഖ ചർച്ച ചെയ്യുകയും ചെയ്തു.
ക്രിസ്തുവിനു പാവങ്ങളോടും പിന്നാക്കാവസ്ഥയിലുള്ളവരോടും ഉണ്ടായിരുന്ന മനോഭാവം ജാതി-മത വ്യത്യാസമില്ലാതെ എല്ലാവർക്കും പങ്കുവയ്ക്കുന്ന കാര്യസ്ഥ ദൗത്യമാണ് സഭയുടെ സാമൂഹ്യശുശ്രൂഷയുടേതെന്നും കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ കത്തോലിക്ക രൂപതകളിലെ സാമൂഹ്യസേവന വിഭാഗങ്ങളുടെ ഡയറക്ടർമാരുമായി കാരിത്താസ് ഇന്ത്യ ഡയറക്ടർമാരുടെ സാന്നിധ്യത്തിൽ നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ അധ്യക്ഷസന്ദേശം നൽകുകയായിരുന്നു ബിഷപ്.
കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോളി പുത്തൻപുര, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ജോയിന്റ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, നിയുക്ത ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ എന്നിവർ ചർച്ചകൾക്കു നേതൃത്വംനൽകി. കേരളത്തിലെ 32 കത്തോലിക്ക രൂപതകളിലെയും സാമൂഹ്യ സേവന വിഭാഗങ്ങളുടെ ഡയറക്ടർമാർ പങ്കെടുത്ത വീഡിയോ കോണ്‍ഫറൻസിൽ ഓരോ രൂപതയുടെയും പ്രവർത്തനങ്ങൾ പങ്കുവയ്ക്കുകയും ഭാവി പ്രവർത്തനങ്ങൾക്കായുള്ള രൂപരേഖ ചർച്ച ചെയ്യുകയും ചെയ്തു.