കോട്ടയം: കർഷകരിൽനിന്നു വാങ്ങിയ റബർ വിൽക്കാനാവാത്ത സാഹചര്യത്തിൽ ലോക്ക് ഡൗണ്‍ കാലയളവായ മേയ് 31 വരെ മൂന്നു മാസത്തെ വ്യാപാരികളുടെ ബാങ്ക് പലിശ ഒഴിവാക്കണമെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ. മോറട്ടേറിയം ജൂണ്‍ ഒന്നു മുതൽ ആറു മാസത്തേക്ക് കൂടി നീട്ടണം.
ലോക്ക്ഡൗണ്‍ മൂലം 9000ൽപരം വരുന്ന വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ്. 11 ലക്ഷത്തിൽപരം വരുന്ന കർഷകരിൽനിന്നു വാങ്ങിയ റബർ വ്യാപാരികളുടെ പക്കൽ കെട്ടിക്കിടക്കുകയാണ്. റബർ, ടയർ, മറ്റു റബർ ഉത്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി നിർത്തിവയ്ക്കണം. രാജ്യത്തു ഉത്പാദിപ്പിക്കുന്ന റബർ ഉപയോഗിച്ചതിനുശേഷമേ ഇറക്കുമതി അനുവദിക്കാവൂ. ഒരു വർഷത്തേക്കു റബർ അവധി വ്യാപാരം അനുവദിക്കരുതെന്നും ഫെഡറേഷൻ പ്രസിഡന്റ് ടോമി കുരിശുംമൂട്ടിൽ, ജനറൽ സെക്രട്ടറി ബിജു പി. തോമസ് എന്നിവർ ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ മൂലം 9000ൽപരം വരുന്ന വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ്. 11 ലക്ഷത്തിൽപരം വരുന്ന കർഷകരിൽനിന്നു വാങ്ങിയ റബർ വ്യാപാരികളുടെ പക്കൽ കെട്ടിക്കിടക്കുകയാണ്. റബർ, ടയർ, മറ്റു റബർ ഉത്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി നിർത്തിവയ്ക്കണം. രാജ്യത്തു ഉത്പാദിപ്പിക്കുന്ന റബർ ഉപയോഗിച്ചതിനുശേഷമേ ഇറക്കുമതി അനുവദിക്കാവൂ. ഒരു വർഷത്തേക്കു റബർ അവധി വ്യാപാരം അനുവദിക്കരുതെന്നും ഫെഡറേഷൻ പ്രസിഡന്റ് ടോമി കുരിശുംമൂട്ടിൽ, ജനറൽ സെക്രട്ടറി ബിജു പി. തോമസ് എന്നിവർ ആവശ്യപ്പെട്ടു.