കൊച്ചി: വാക്കുതര്‍ക്കത്തിനിടെ പ്രകോപിതനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ പെട്ടിക്കടയിലേക്കു പെട്രോള്‍ ഒഴിച്ചു തീ പടര്‍ത്തിയ സംഭവത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേര്‍ത്തല എഴുപുന്ന കോതേക്കാട്ട് റെജിന്‍ ദാസ് (34) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.45 ന് പച്ചാളം ഷണ്മുഖപുരം കോര്‍പറേറ്റ് ബാങ്കിനു സമീപത്തെ പെട്ടിക്കടയിലായിരുന്നു സംഭവം.
കടയ്ക്കു തീയിട്ട ഷണ്മുഖപുരം പത്തുവീട്ടില്‍ ജീ ഫിലിപ്പ് (64) അപ്പോൾത്തന്നെ ഓട്ടോയ്ക്കും ദേഹത്തും പെട്രോളൊഴിച്ചു സ്വയംതീകൊളുത്തി ജീവനൊടുക്കിയിരുന്നു. പെട്ടിക്കട ഉടമയായ പച്ചാളം പാറയക്കല്‍ പങ്കജാക്ഷനും (65) സംഭവത്തിൽ പൊള്ളലേറ്റിരുന്നു. മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നയാളാണു ജീ ഫിലിപ്പ് പങ്കജാക്ഷനോടുള്ള വൈരാഗ്യത്തിൽ ഇയാൾ കടയിലേക്കു പെട്രോൾ ഒഴിക്കുകയായിരുന്നുവെന്നാണു പോലീസ് നിഗമനം. കടയിലെ ഗ്യാസ് അടുപ്പില്‍ പെട്രോൾ വീണതോടെ തീ ആളിപ്പടർന്നു. ഈസമയം കടയിലുണ്ടായിരുന്ന റെജിന്റെ ദേഹത്തും പെട്രോള്‍ വീഴുകയും തീ പിടിക്കുകയുമായിരുന്നു.
തീ ആളിപ്പിടിക്കും മുന്‍പു പങ്കജാക്ഷൻ പുറത്തേക്ക് ഓടിയതിനാൽ കാര്യമായ പെള്ളലേറ്റില്ല.
റെജിന്‍ 75 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ലൂര്‍ദ് ആശുപത്രിയിലെ അക്കൗണ്ട് വിഭാഗത്തിലെ ജീവനക്കാരനാണ് റെജിന്‍. ഇദ്ദേഹത്തിന്റെ ഭാര്യ ആതിര ലൂര്‍ദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. വര്‍ഷങ്ങളായി പച്ചാളത്ത് വാടയ്ക്കു താമസിച്ചുവരികയായിരുന്നു ഇരുവരും. മൃതദേഹം എഴുപുന്നയിലെ വീട്ടിലെത്തിച്ചു സംസ്കരിച്ചു.
കടയ്ക്കു തീയിട്ട ഷണ്മുഖപുരം പത്തുവീട്ടില്‍ ജീ ഫിലിപ്പ് (64) അപ്പോൾത്തന്നെ ഓട്ടോയ്ക്കും ദേഹത്തും പെട്രോളൊഴിച്ചു സ്വയംതീകൊളുത്തി ജീവനൊടുക്കിയിരുന്നു. പെട്ടിക്കട ഉടമയായ പച്ചാളം പാറയക്കല്‍ പങ്കജാക്ഷനും (65) സംഭവത്തിൽ പൊള്ളലേറ്റിരുന്നു. മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നയാളാണു ജീ ഫിലിപ്പ് പങ്കജാക്ഷനോടുള്ള വൈരാഗ്യത്തിൽ ഇയാൾ കടയിലേക്കു പെട്രോൾ ഒഴിക്കുകയായിരുന്നുവെന്നാണു പോലീസ് നിഗമനം. കടയിലെ ഗ്യാസ് അടുപ്പില്‍ പെട്രോൾ വീണതോടെ തീ ആളിപ്പടർന്നു. ഈസമയം കടയിലുണ്ടായിരുന്ന റെജിന്റെ ദേഹത്തും പെട്രോള്‍ വീഴുകയും തീ പിടിക്കുകയുമായിരുന്നു.
തീ ആളിപ്പിടിക്കും മുന്‍പു പങ്കജാക്ഷൻ പുറത്തേക്ക് ഓടിയതിനാൽ കാര്യമായ പെള്ളലേറ്റില്ല.
റെജിന്‍ 75 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ലൂര്‍ദ് ആശുപത്രിയിലെ അക്കൗണ്ട് വിഭാഗത്തിലെ ജീവനക്കാരനാണ് റെജിന്‍. ഇദ്ദേഹത്തിന്റെ ഭാര്യ ആതിര ലൂര്‍ദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. വര്‍ഷങ്ങളായി പച്ചാളത്ത് വാടയ്ക്കു താമസിച്ചുവരികയായിരുന്നു ഇരുവരും. മൃതദേഹം എഴുപുന്നയിലെ വീട്ടിലെത്തിച്ചു സംസ്കരിച്ചു.