പതിവ് തെറ്റിക്കാതെ പാലാ കുരിശുപള്ളി മാതാവിന്‍റെ മുന്നിൽ തിരിതെളിച്ച് നടൻ സുരേഷ് ഗോപി. കാവൽ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് മടങ്ങുന്നവഴിയാണ് അദ്ദേഹം പാലായിൽ എത്തിയത്.
സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്‍റെ സംവിധായകൻ മാത്യൂസ് തോമസും താരത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് കിഴതടിയൂർ യൂദാശ്ലീഹായുടെ പള്ളിയിലും പ്രാർഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കാൽനൂറ്റാണ്ട് മുമ്പ് ലേലം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് സുരേഷ് ഗോപി ആദ്യമായി പാലാ കുരിശുപള്ളിയിലെത്തുന്നത്. അതിനു ശേഷം പാലായിൽ വരുമ്പോഴെല്ലാം മാതാവിന്‍റെ സന്നിധിയിൽ പ്രാർഥിച്ച് മെഴുകുതിരി കത്തിച്ച ശേഷമേ അദ്ദേഹം മടങ്ങാറുള്ളൂ.
സുരേഷ് ഗോപിയുടെ 250-ാം ചിത്രമായ ഒറ്റക്കൊമ്പൻ പാലായിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരിക്കുന്നത്. ടോമിച്ചന് മുളകുപ്പാടമാണ് 25 കോടിക്ക് മുകളില്‍ ബജറ്റില്‍ ചിത്രമൊരുക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കും.
മലയാളസിനിമയിലെ നൂറിലേറെ സെലിബ്രിറ്റികൾ ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയത്. ഷിബിൻ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. അര്ജുന് റെഡ്ഡി ഉള്‍പ്പെടെയുള്ള സിനിമകളുടെ സംഗീതമൊരുക്കിയ ഹര്ഷവര്ധന് രാമേശ്വര്‍ ആണ് ഒറ്റക്കൊമ്പന്‍റെ സംഗീതസംവിധായകൻ.