മലയാള സിനിമയില്‍ നിറഞ്ഞു നിൽക്കുന്ന താരമാണ് സിദ്ദിഖ്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് അദ്ദേഹം ഓരോ തവണയും എത്താറുള്ളത്. വില്ലനായും സ്വഭാവിക കഥാപാത്രമായും അദ്ദേഹം എത്താറുണ്ട്.
ആ നേരം അല്‍പ്പദൂരമെന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ദിഖിന്റെ അഭിനയ ജീവിതം തുടങ്ങിയത്. ഹരിഹര്‍ നഗറില്‍ അഭിനയിച്ചതോടെയായിരുന്നു താരത്തിന്റെ അഭിനയജീവിതം മാറിമറിഞ്ഞത്. ഇതിന് ശേഷമായി മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.
മമ്മൂട്ടിയുടെ വില്ലന്‍ വേഷം ചോദിച്ച് വാങ്ങിയ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് സിദ്ദിഖ്. മമ്മൂട്ടി-ഷാജി കൈലാസ് കൂട്ടുകെട്ടിലിറങ്ങിയ ആഗസ്റ്റ് 15 എന്ന സിനിമയിലെ കാര്യത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തിനിടയിലൂടെയായിരുന്നു ഈ വിശേഷം പുറത്തുവന്നത്.
ഡിവൈഎസ്പി പെരുമാളായാണ് മമ്മൂട്ടി ആഗസ്റ്റ് 15 ല്‍ എത്തിയത്. ആഗസ്റ്റ് ഒന്നിന്റെ രണ്ടാം ഭാഗമായാണ് ഷാജി കൈലാസ് ഈ ചിത്രമൊരുക്കിയത്. മുഖ്യമന്ത്രിയുടെ കൊലപാതക ശ്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തിയത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സിദ്ദിഖും അഭിനയിച്ചിരുന്നു. വില്ലന്‍ വേഷത്തിലായിരുന്നു സിദ്ദിഖ് എത്തിയത്.
ഈ വേഷം താന്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് താരം പറയുന്നു. 2011 ലായിരുന്നു ഈ ചിത്രം തിയറ്ററുകളിലേക്കെത്തിയത്. ചിത്രം നിര്‍മിച്ചത് എം മണിയായിരുന്നു. തമിഴില്‍ നിന്നും ഓഗസ്റ്റ് പതിനഞ്ച്' എന്ന സിനിമയിലെ കില്ലര്‍ വേഷം തമിഴില്‍ നിന്ന് ഒരു നടനെ കൊണ്ട് ചെയ്യിക്കാനായിരുന്നു തീരുമാനം. പക്ഷേ എനിക്ക് ആ വേഷം ചെയ്യാന്‍ അത്രത്തോളം ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ ഷാജിയോട് പറഞ്ഞു,
‘തമിഴില്‍ നിന്ന് അങ്ങനെയൊരു നടനെ കൊണ്ടു വരേണ്ട. ഇവിടെ ഞങ്ങളെപോലെയുള്ളവര്‍ അങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യുമല്ലോ. ആ വേഷം എനിക്ക് നല്കിയാല് നിങ്ങള്‍ പറയുന്ന പ്രതിഫലം നല്കിയാല് മതി' എന്ന് ഞാന്‍ അതിന്റെ നിര്‍മാതാവിനോട് പറഞ്ഞു. മറിച്ച് നിങ്ങള്‍ പറയുന്ന വേഷം ഞാന്‍ ചെയ്യണമെങ്കില്‍ ഞാന്‍ പറയുന്ന പ്രതിഫലം തരേണ്ടി വരുമെന്ന് പറഞ്ഞു.
അങ്ങനെ തന്ത്രപരമായ ഒരു നീക്കത്തിലൂടെയാണ് ഓഗസ്റ്റ് പതിനഞ്ചിലെ കില്ലര്‍ വേഷം ഞാന്‍ സ്വന്തമാക്കിയത്- സിദ്ദിഖ് പറഞ്ഞു.