തിരുവനന്തപുരം: സമൂഹ അടുക്കളയും ഭക്ഷണ വിതരണവും തുടർന്നുകൊണ്ടു പോകാനുള്ള ഭാരിച്ച സാന്പത്തിക ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാത്രം ഏല്പിക്കാതെ ഗവണ്മെന്റിന്റെ ഒരു വിഹിതം ഇതിനായി അനുവദിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
സമൂഹ അടുക്കളയുടെ നടത്തിപ്പിന് സ്വമേധയാ സാമൂഹ്യ സേവനത്തിന് വരുന്നവരെ നിരുത്സാഹപ്പെടുത്തുന്നതും കുറ്റവാളികളായി കാണുന്നതും ശരിയല്ല. സമൂഹ അടുക്കളയിൽ ഉച്ചഭക്ഷണത്തിനു പുറമെ പ്രഭാത ഭക്ഷണവും വൈകുന്നേരത്തെ ഭക്ഷണവും സന്നദ്ധ സംഘടനകൾ നൽകുന്നതുപരിഗണിക്കണമെന്ന് ഉമ്മൻ ചാണ്ടി നിർദേശിച്ചു.
കാർഷിക വായ്പ ഉൾപ്പെടെ സഹകരണ ബാങ്കിന്റെയും വാണിജ്യ ബാങ്കുകളിലെയും എല്ലാ വായ്പകൾക്കും ഒരുവർഷത്തെ മൊറട്ടോറിയവും ആ കാലത്തെ പലിശ ഇളവും നൽകിയാലേ കർഷകർക്കും സാധാരണക്കാർക്കും സാന്പത്തിക ആശ്വാസം ആകുകയുള്ളൂ. യാത്രാ നിയന്ത്രണങ്ങൾ മാറുന്പോൾ മടങ്ങിയെത്തുന്ന പ്രവാസികൾക്കുവേണ്ട സൗകര്യം നൽകാൻ ഇപ്പോൾ തന്നെ മുൻകരുതൽ എടുക്കണം. വിവിധ രാജ്യങ്ങളിലെ മലയാളി സമൂഹത്തിന് കോവിഡ് മൂലമുള്ള പ്രശ്നങ്ങൾ ഉന്നയിക്കാൻ നോർക്കയിൽ ടോൾഫ്രീ നന്പർ ഉൾപ്പെടെ സംവിധാനം വേണം.
ജാഗ്രത കുറയ്ക്കാതെ തന്നെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് അവസരം ഉണ്ടാക്കണം. റബർ ടാപ്പിംഗിനും അനുമതി നൽകുന്ന കാര്യം പരിഗണിക്കണം. 15 മാസം കുടിശികയായ 150 രൂപയുടെ റബർ വില സ്ഥിരതാ ഫണ്ട് ഉടൻ നല്കാൻ നടപടി സ്വീകരിക്കണം.
കേരള റബർ മാർക്കറ്റിംഗ് ഫെഡറേഷൻ വഴി റബർ സംഭരിക്കാനും കേരള കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ വഴി കശുവണ്ടി, കൊപ്ര, പച്ചത്തേങ്ങ തുടങ്ങിയവ സംഭരിക്കാനും നിർദേശം കൊടുത്താൽ കർഷകർക്ക് വലിയ പ്രയോജനം ലഭിക്കും. മലഞ്ചരക്ക് കടകൾ ആഴ്ചയിൽ രണ്ട് ദിവസം എങ്കിലും തുറക്കണം- അദ്ദേഹം നിർദേശിച്ചു.
സമൂഹ അടുക്കളയുടെ നടത്തിപ്പിന് സ്വമേധയാ സാമൂഹ്യ സേവനത്തിന് വരുന്നവരെ നിരുത്സാഹപ്പെടുത്തുന്നതും കുറ്റവാളികളായി കാണുന്നതും ശരിയല്ല. സമൂഹ അടുക്കളയിൽ ഉച്ചഭക്ഷണത്തിനു പുറമെ പ്രഭാത ഭക്ഷണവും വൈകുന്നേരത്തെ ഭക്ഷണവും സന്നദ്ധ സംഘടനകൾ നൽകുന്നതുപരിഗണിക്കണമെന്ന് ഉമ്മൻ ചാണ്ടി നിർദേശിച്ചു.
കാർഷിക വായ്പ ഉൾപ്പെടെ സഹകരണ ബാങ്കിന്റെയും വാണിജ്യ ബാങ്കുകളിലെയും എല്ലാ വായ്പകൾക്കും ഒരുവർഷത്തെ മൊറട്ടോറിയവും ആ കാലത്തെ പലിശ ഇളവും നൽകിയാലേ കർഷകർക്കും സാധാരണക്കാർക്കും സാന്പത്തിക ആശ്വാസം ആകുകയുള്ളൂ. യാത്രാ നിയന്ത്രണങ്ങൾ മാറുന്പോൾ മടങ്ങിയെത്തുന്ന പ്രവാസികൾക്കുവേണ്ട സൗകര്യം നൽകാൻ ഇപ്പോൾ തന്നെ മുൻകരുതൽ എടുക്കണം. വിവിധ രാജ്യങ്ങളിലെ മലയാളി സമൂഹത്തിന് കോവിഡ് മൂലമുള്ള പ്രശ്നങ്ങൾ ഉന്നയിക്കാൻ നോർക്കയിൽ ടോൾഫ്രീ നന്പർ ഉൾപ്പെടെ സംവിധാനം വേണം.
ജാഗ്രത കുറയ്ക്കാതെ തന്നെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് അവസരം ഉണ്ടാക്കണം. റബർ ടാപ്പിംഗിനും അനുമതി നൽകുന്ന കാര്യം പരിഗണിക്കണം. 15 മാസം കുടിശികയായ 150 രൂപയുടെ റബർ വില സ്ഥിരതാ ഫണ്ട് ഉടൻ നല്കാൻ നടപടി സ്വീകരിക്കണം.
കേരള റബർ മാർക്കറ്റിംഗ് ഫെഡറേഷൻ വഴി റബർ സംഭരിക്കാനും കേരള കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ വഴി കശുവണ്ടി, കൊപ്ര, പച്ചത്തേങ്ങ തുടങ്ങിയവ സംഭരിക്കാനും നിർദേശം കൊടുത്താൽ കർഷകർക്ക് വലിയ പ്രയോജനം ലഭിക്കും. മലഞ്ചരക്ക് കടകൾ ആഴ്ചയിൽ രണ്ട് ദിവസം എങ്കിലും തുറക്കണം- അദ്ദേഹം നിർദേശിച്ചു.