കൊച്ചി: കോവിഡ്-19 നിയന്ത്രണ നടപടികളുടെ ഭാഗമായി ട്രെയിന്‍ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റാനുള്ള റെയില്‍വേ തീരുമാന പ്രകാരം തിരുവന്തപുരം ഡിവിഷനില്‍ പരിവര്‍ത്തന നടപടികള്‍ പൂര്‍ത്തിയായി.
ഡിവിഷനു കീഴിലുള്ള അറുപതോളം ത്രീ ടയര്‍, ജനറല്‍ കോച്ചുകളാണ് ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയത്. മധ്യത്തിലുള്ള ബെര്‍ത്ത് ഒഴിവാക്കിയാണ് പുനഃക്രമീകരണം. ഓരോ കോച്ചിലും എട്ട് ഐസൊലേഷന്‍ വാര്‍ഡുകളാണുള്ളത്. ആകെ 480 ബെഡുകള്‍. മെഡിക്കല്‍, മറ്റു ജീവനക്കാർക്കായി പ്രത്യേക മെഡിക്കല്‍ കാബിനുമുണ്ട്. കൊതുകുകൾ പ്രവേശിക്കാതിരിക്കാൻ എല്ലാ ജനലുകളും വല ഉപയോഗിച്ച് അടച്ചു.
ശുചിത്വ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രവേശന ഭാഗത്ത് കര്‍ട്ടനും സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കല്‍ വേസ്റ്റുകള്‍ നിക്ഷേപിക്കാന്‍ ഓരോ ബെഡിനു കീഴിലും പ്രത്യേക ഡസ്റ്റ്ബിന്‍, ഓരോ കോച്ചിലും രണ്ടു ഓക്സിജന്‍ സിലിണ്ടര്‍ ബ്രാക്കറ്റുകളും ഒരു അഗ്നിശമന ഉപകരണവും സജ്ജമാണ്.
ഡിവിഷനു കീഴിലുള്ള അറുപതോളം ത്രീ ടയര്‍, ജനറല്‍ കോച്ചുകളാണ് ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയത്. മധ്യത്തിലുള്ള ബെര്‍ത്ത് ഒഴിവാക്കിയാണ് പുനഃക്രമീകരണം. ഓരോ കോച്ചിലും എട്ട് ഐസൊലേഷന്‍ വാര്‍ഡുകളാണുള്ളത്. ആകെ 480 ബെഡുകള്‍. മെഡിക്കല്‍, മറ്റു ജീവനക്കാർക്കായി പ്രത്യേക മെഡിക്കല്‍ കാബിനുമുണ്ട്. കൊതുകുകൾ പ്രവേശിക്കാതിരിക്കാൻ എല്ലാ ജനലുകളും വല ഉപയോഗിച്ച് അടച്ചു.
ശുചിത്വ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രവേശന ഭാഗത്ത് കര്‍ട്ടനും സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കല്‍ വേസ്റ്റുകള്‍ നിക്ഷേപിക്കാന്‍ ഓരോ ബെഡിനു കീഴിലും പ്രത്യേക ഡസ്റ്റ്ബിന്‍, ഓരോ കോച്ചിലും രണ്ടു ഓക്സിജന്‍ സിലിണ്ടര്‍ ബ്രാക്കറ്റുകളും ഒരു അഗ്നിശമന ഉപകരണവും സജ്ജമാണ്.