തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഒൻപതു പേർക്കു കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 13 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ കണ്ണൂരിൽ നിന്നുള്ള നാലും ആലപ്പുഴയിൽ നിന്നുള്ള രണ്ടും പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുമാണ് ഉള്ളത്. ഇവരിൽ നാലു പേർ വിദേശത്തുനിന്നും രണ്ടു പേർ നിസാമുദീനിൽ നിന്നും വന്നവരാണ്.
തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ നിന്നു മൂന്നു പേർക്കു വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നു രണ്ടു പേർക്കു വീതവും കണ്ണൂർ ജില്ലയിൽ ഒരാൾക്കുമാണ് ഇന്നലെ രോഗം ഭേദമായത്. സംസ്ഥാനത്ത് ഇതുവരെ 345 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 259 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിവിധ ജില്ലകളിലായി 1,40,474 പേർ നിരീക്ഷണത്തിലാണ് ഇവരിൽ 1,39,725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ നിന്നു മൂന്നു പേർക്കു വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നു രണ്ടു പേർക്കു വീതവും കണ്ണൂർ ജില്ലയിൽ ഒരാൾക്കുമാണ് ഇന്നലെ രോഗം ഭേദമായത്. സംസ്ഥാനത്ത് ഇതുവരെ 345 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 259 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിവിധ ജില്ലകളിലായി 1,40,474 പേർ നിരീക്ഷണത്തിലാണ് ഇവരിൽ 1,39,725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.