തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് പറ്റിയ ചില തെറ്റുകൾ ചൂണ്ടിക്കാണിക്കുന്പോൾ പ്രതിപക്ഷ നേതാക്കളെ ആക്ഷേപിച്ച് വിവാദമുണ്ടാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികളുടെ പ്രശ്നങ്ങളിൽ സർക്കാർ ശ്രദ്ധചെലുത്തണമെന്ന് പറഞ്ഞതാണോ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിച്ചു.
പിണറായി വിജയന് മുല്ലപ്പള്ളിയോട് കുന്നായ്മയുള്ളത് ഒരു പുതിയ കാര്യമല്ല. ആ കുന്നായ്മ നമ്മളാരും വിചാരിച്ചാൽ തീർക്കാൻ കഴിയുന്നതല്ല. കാരണം, മാർക്സിസ്റ്റ് പാർട്ടിയുടെ തട്ടകത്തിൽ നിന്ന് എന്നും വിജയിച്ച് വന്നിട്ടുള്ള വ്യക്തിയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രനോടുള്ള പിണറായിയുടെ കുടിപ്പക എല്ലാവർക്കും അറിയാം. അത് പ്രകടിപ്പിക്കാൻ ഏതായാലും മുഖ്യമന്ത്രി ഈ സന്ദർഭം ഉപയോഗിക്കരുതായിരുന്നു.
മുഖ്യമന്ത്രി മുല്ലപ്പള്ളിയെ എത്ര ആക്ഷേപിച്ചാലും അതുകൊണ്ടൊന്നും മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യക്തിത്വം ഇല്ലാതാകില്ലെന്നും ചെന്നിത്തല പറഞ്ഞു. പാവപ്പെട്ട പ്രവാസികളുടെ പ്രശ്നങ്ങളിൽ സർക്കാർ ശ്രദ്ധചെലുത്തണമെന്ന് മുല്ലപ്പള്ളി പറയുന്നത് തെറ്റാണോ. ലേബർ ക്യാന്പുകളിൽ കഴിയുന്ന പ്രവാസികളെ സഹായിക്കാൻ പരിപാടികൾ വേണം, അവർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അവരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം എന്നു പറയുന്നതിൽ എന്തു തെറ്റാണുള്ളത്?
കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് വിദേശ രാജ്യങ്ങളിൽ കോണ്ഗ്രസിന്റെ പ്രവാസി സംഘടനയായ ഒഐസിസിയുടെ പ്രവർത്തകർ ഫീൽഡിൽ ഇറങ്ങി പ്രവർത്തിക്കുന്നത്. മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയും പ്രവർത്തനരംഗത്തുണ്ട്. സത്യത്തിൽ ഗൾഫ് നാടുകളിൽ ഈ രണ്ടു സംഘടനകളാണ് പ്രവാസികൾക്ക് താങ്ങും തണലുമായി ഫീൽഡിലിറങ്ങി പ്രവർത്തിക്കുന്നത്. അവർ ചൂണ്ടിക്കാണിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ കെപിസിസി പ്രസിഡന്റ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്പോൾ അദ്ദേഹത്തിനെതിരേ മുഖ്യമന്ത്രി ആക്ഷേപം ഉയർത്തേണ്ട കാര്യമില്ലെന്നു ചെന്നിത്തല പറഞ്ഞു.
പിണറായി വിജയന് മുല്ലപ്പള്ളിയോട് കുന്നായ്മയുള്ളത് ഒരു പുതിയ കാര്യമല്ല. ആ കുന്നായ്മ നമ്മളാരും വിചാരിച്ചാൽ തീർക്കാൻ കഴിയുന്നതല്ല. കാരണം, മാർക്സിസ്റ്റ് പാർട്ടിയുടെ തട്ടകത്തിൽ നിന്ന് എന്നും വിജയിച്ച് വന്നിട്ടുള്ള വ്യക്തിയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രനോടുള്ള പിണറായിയുടെ കുടിപ്പക എല്ലാവർക്കും അറിയാം. അത് പ്രകടിപ്പിക്കാൻ ഏതായാലും മുഖ്യമന്ത്രി ഈ സന്ദർഭം ഉപയോഗിക്കരുതായിരുന്നു.
മുഖ്യമന്ത്രി മുല്ലപ്പള്ളിയെ എത്ര ആക്ഷേപിച്ചാലും അതുകൊണ്ടൊന്നും മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യക്തിത്വം ഇല്ലാതാകില്ലെന്നും ചെന്നിത്തല പറഞ്ഞു. പാവപ്പെട്ട പ്രവാസികളുടെ പ്രശ്നങ്ങളിൽ സർക്കാർ ശ്രദ്ധചെലുത്തണമെന്ന് മുല്ലപ്പള്ളി പറയുന്നത് തെറ്റാണോ. ലേബർ ക്യാന്പുകളിൽ കഴിയുന്ന പ്രവാസികളെ സഹായിക്കാൻ പരിപാടികൾ വേണം, അവർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അവരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം എന്നു പറയുന്നതിൽ എന്തു തെറ്റാണുള്ളത്?
കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് വിദേശ രാജ്യങ്ങളിൽ കോണ്ഗ്രസിന്റെ പ്രവാസി സംഘടനയായ ഒഐസിസിയുടെ പ്രവർത്തകർ ഫീൽഡിൽ ഇറങ്ങി പ്രവർത്തിക്കുന്നത്. മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയും പ്രവർത്തനരംഗത്തുണ്ട്. സത്യത്തിൽ ഗൾഫ് നാടുകളിൽ ഈ രണ്ടു സംഘടനകളാണ് പ്രവാസികൾക്ക് താങ്ങും തണലുമായി ഫീൽഡിലിറങ്ങി പ്രവർത്തിക്കുന്നത്. അവർ ചൂണ്ടിക്കാണിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ കെപിസിസി പ്രസിഡന്റ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്പോൾ അദ്ദേഹത്തിനെതിരേ മുഖ്യമന്ത്രി ആക്ഷേപം ഉയർത്തേണ്ട കാര്യമില്ലെന്നു ചെന്നിത്തല പറഞ്ഞു.