പത്തനംതിട്ട: സംസ്ഥാനത്തു കോവിഡ്-19 ബാധയുടെ രണ്ടാംഘട്ടം സ്ഥിരീകരിച്ച പത്തനംതിട്ടയിൽ കഴിഞ്ഞ ഒരു മാസമായി നടന്നുവരുന്ന പ്രതിരോധ പ്രവർത്തനത്തിലൂടെ വ്യാപനം തടഞ്ഞു മാതൃകയായി. പത്തനംതിട്ട ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്നു നടത്തിയ പ്രവർത്തനങ്ങൾക്കു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അഭിനന്ദനം. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് കൗബയും പത്തനംതിട്ടയുടെ പ്രവർത്തനങ്ങളെ കഴിഞ്ഞ ദിവസം വീഡിയോ കോണ്ഫറൻസിലൂടെ അഭിനന്ദിച്ചിരുന്നു.
ആദ്യത്തെ അഞ്ച് കേസുകളിൽനിന്നുമുള്ള വ്യാപനം മാത്രമാണ് ഇതേവരെ ജില്ലയിലുണ്ടായത്. അതും അവരുടെ കുടുംബാംഗങ്ങളിൽ മാത്രമൊതുങ്ങി. ഇവരിൽനിന്നു പുറത്തേക്ക് ഏക വ്യാപനം ഉണ്ടായത് കോട്ടയം മെഡിക്കൽ കോളജിലെ ഒരു നഴ്സിനു മാത്രമാണ്. പത്തനംതിട്ടയിൽ പിന്നീടുണ്ടായ കേസുകളിലും ഇതേവരെ വ്യാപനങ്ങളുണ്ടായില്ല.
കഴിഞ്ഞ മാർച്ച് ഏഴിനാണ് പത്തനംതിട്ടയിൽ ഇറ്റലിയിൽനിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവരുടെ സഹോദരനും ഭാര്യക്കും കോവിഡ് -19 സ്ഥിരീകരിച്ചത്. എട്ടു മുതൽ പത്തനംതിട്ട ജാഗരൂകമാകുകയായിരുന്നു. പത്തനംതിട്ടയ്ക്കു പിന്നാലെ ഈ ജാഗ്രത സംസ്ഥാനത്തും വ്യാപിച്ചു. തൃശൂരിലും ആലപ്പുഴയിലുമായി ഫെബ്രുവരിയിൽ രണ്ടു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇതു ഭേദപ്പെടുത്തിയതിന്റെ ആശ്വാസത്തിലായിരുന്ന സംസ്ഥാന ആരോഗ്യവകുപ്പിനു പത്തനംതിട്ടയിലെ കേസുകൾ തലവേദനയായി. ഒന്നിച്ച് അഞ്ചുപേരിൽ കോവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്തുതന്നെ ആദ്യം.
ഇവരിലൂടെ എത്രപേർക്കു രോഗം പടർന്നിട്ടുണ്ടാകമെന്നതായിരുന്നു പ്രധാന പ്രശ്നം. ഇവരുമായി അടുത്തിടപഴകിയ എല്ലാവരെയും എട്ടിനു തന്നെ ആശുപത്രി ഐസൊലേഷനിലാക്കി. ഇവരിൽ വയോധിക മാതാപിതാക്കൾ, കുടുംബത്തിലെ മകൾ, മരുമകൻ എന്നിവരിലും അടുത്ത രണ്ടു ബന്ധുക്കളിലും മാത്രമായി കോവിഡ് ബാധ ഒതുങ്ങിയപ്പോൾ ആദ്യ ആഴ്ചയിൽ തന്നെ ആശ്വാസമായി.
പത്തനംതിട്ട പിന്നീട് ചെയ്തത് വലിയൊരു മുന്നേറ്റമായിരുന്നു. രോഗബാധിതരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിട്ടുള്ളവരുടെ സന്പർക്കപ്പട്ടിക തയാറാക്കി. ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും ജില്ലാ കളക്ടർ പി.ബി. നൂഹിന്റെയും ഡിഎംഒ ഡോ.എ.എൽ. ഷീജയുടെയും നേതൃത്വത്തിൽ പ്രതിരോധമൊരുക്കുകയായിരുന്നു.
ബിജു കുര്യൻ
ആദ്യത്തെ അഞ്ച് കേസുകളിൽനിന്നുമുള്ള വ്യാപനം മാത്രമാണ് ഇതേവരെ ജില്ലയിലുണ്ടായത്. അതും അവരുടെ കുടുംബാംഗങ്ങളിൽ മാത്രമൊതുങ്ങി. ഇവരിൽനിന്നു പുറത്തേക്ക് ഏക വ്യാപനം ഉണ്ടായത് കോട്ടയം മെഡിക്കൽ കോളജിലെ ഒരു നഴ്സിനു മാത്രമാണ്. പത്തനംതിട്ടയിൽ പിന്നീടുണ്ടായ കേസുകളിലും ഇതേവരെ വ്യാപനങ്ങളുണ്ടായില്ല.
കഴിഞ്ഞ മാർച്ച് ഏഴിനാണ് പത്തനംതിട്ടയിൽ ഇറ്റലിയിൽനിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവരുടെ സഹോദരനും ഭാര്യക്കും കോവിഡ് -19 സ്ഥിരീകരിച്ചത്. എട്ടു മുതൽ പത്തനംതിട്ട ജാഗരൂകമാകുകയായിരുന്നു. പത്തനംതിട്ടയ്ക്കു പിന്നാലെ ഈ ജാഗ്രത സംസ്ഥാനത്തും വ്യാപിച്ചു. തൃശൂരിലും ആലപ്പുഴയിലുമായി ഫെബ്രുവരിയിൽ രണ്ടു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇതു ഭേദപ്പെടുത്തിയതിന്റെ ആശ്വാസത്തിലായിരുന്ന സംസ്ഥാന ആരോഗ്യവകുപ്പിനു പത്തനംതിട്ടയിലെ കേസുകൾ തലവേദനയായി. ഒന്നിച്ച് അഞ്ചുപേരിൽ കോവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്തുതന്നെ ആദ്യം.
ഇവരിലൂടെ എത്രപേർക്കു രോഗം പടർന്നിട്ടുണ്ടാകമെന്നതായിരുന്നു പ്രധാന പ്രശ്നം. ഇവരുമായി അടുത്തിടപഴകിയ എല്ലാവരെയും എട്ടിനു തന്നെ ആശുപത്രി ഐസൊലേഷനിലാക്കി. ഇവരിൽ വയോധിക മാതാപിതാക്കൾ, കുടുംബത്തിലെ മകൾ, മരുമകൻ എന്നിവരിലും അടുത്ത രണ്ടു ബന്ധുക്കളിലും മാത്രമായി കോവിഡ് ബാധ ഒതുങ്ങിയപ്പോൾ ആദ്യ ആഴ്ചയിൽ തന്നെ ആശ്വാസമായി.
പത്തനംതിട്ട പിന്നീട് ചെയ്തത് വലിയൊരു മുന്നേറ്റമായിരുന്നു. രോഗബാധിതരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിട്ടുള്ളവരുടെ സന്പർക്കപ്പട്ടിക തയാറാക്കി. ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും ജില്ലാ കളക്ടർ പി.ബി. നൂഹിന്റെയും ഡിഎംഒ ഡോ.എ.എൽ. ഷീജയുടെയും നേതൃത്വത്തിൽ പ്രതിരോധമൊരുക്കുകയായിരുന്നു.
ബിജു കുര്യൻ