കോട്ടയം: സ്കൂളുകൾ അനിശ്ചിതമായി അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഭാവിയെച്ചൊല്ലിയുള്ള ആശങ്ക ചെറുതല്ല. ഉന്നതവിജയം ലക്ഷ്യമിടുന്ന ഇന്നത്തെ തലമുറയ്ക്കു പഠനം സമയബന്ധിതമായും സുഗമമായും തുടരാൻ നിലവിൽ പരിഹാരം ഒന്നേയുള്ളു-ഓണ്‍ലൈൻ ക്ലാസുകൾ.
കോവിഡിൽ തങ്ങളുടെ സ്വപ്നങ്ങളെ തച്ചുടയ്ക്കാനാവില്ലെന്നുള്ള ദൃഢനിശ്ചയത്തിലാണു കേരളത്തിലെ അധ്യാപകരും വിദ്യാർഥികളും. വിദേശങ്ങളിൽ മുൻപേ സാധാരണമായിരുന്ന ഓണ്‍ലൈൻ വിദ്യാഭ്യാസം ഇന്ത്യയിലും അനിവാര്യമാക്കിയിരിക്കുന്നു ഇപ്പോഴത്തെ കൊറോണ ലോക്ക് ഡൗണ്‍. രാജ്യവ്യാപകമായി ഒട്ടേറെ സ്കൂളുകളിലും എൻജിനിയറിംഗ് കോളജുകളിലും എൻട്രൻസ് കോച്ചിംഗ് കേന്ദ്രങ്ങളിലും ഓണ്‍ലൈൻ പരിശീലനം ആഴ്ചകൾ പിന്നിടുകയാണ്.
സിബിഎസ്ഇ ചെയർപേഴ്സണ്‍ അനിത കർവാളും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഓണ്‍ലൈൻ ക്ലാസുകൾ മാത്രമാണ് നിലവിലെ പോംവഴിയെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. മെഡിക്കൽ, എൻജിനിയറിംഗ് ഉൾപ്പെടെയുള്ള പ്രവേശനപരീക്ഷാ കോച്ചിംഗും മോഡൽ പരീക്ഷകളും എൻട്രൻസ് അക്കാദമികൾ ഓണ്‍ലൈനായി നടത്തിവരികയാണ്.
സാഹചര്യത്തിന്റെ അനിവാര്യതയിൽ ഓണ്‍ലൈൻ ക്ലാസുകൾ വിപ്ലവകരമായ കുതിച്ചുചാട്ടത്തിന്റെ തലത്തിലെത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും എല്ലാ പൗരന്മാർക്കും ഫൈബർ നെറ്റ് വർക്കും 5 ജി ഇന്റർനെറ്റും വെബ് സംവിധാനങ്ങളും അനിവാര്യമായിരിക്കുന്നു.
ലക്ഷക്കണക്കിനു വിദ്യാർഥികൾ അവരുടെ സ്വന്തം അധ്യാപകരുടെ ക്ലാസുകൾ വീട്ടിലിരുന്നു കണ്ടും കേട്ടും പഠിക്കുന്നു. കുട്ടികളുടെ സംശയങ്ങൾ അധ്യാപകർക്ക് വീഡിയോ കോണ്‍ഫറൻസിംഗിനു സമാനമായ ക്ലാസിലൂടെ നൽകുന്നു. നോട്ടുകൾ ഓണ്‍ലൈനിൽ ലഭ്യമാക്കുന്നു. പഠനം സുഗമമാക്കാൻ വാട്സ് ആപ് ഗ്രൂപ്പുകളും അധ്യാപകർ തയാറാക്കിയിരിക്കുന്നു.
ഓൺലൈൻ ആപ്പുകൾ
ടീംസ്, സൂം, ഗൂഗിൾ ക്ലാസ്റൂംസ് തുടങ്ങിയ ഓണ്‍ലൈൻ പ്രോഗ്രാമുകളാണ് ഓണ്‍ലൈൻ ക്ലാസുകൾക്ക് പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യയിൽ ഉൾപ്പെടെ ഓണ്‍ലൈൻ സാധ്യത മുന്നിൽക്കണ്ട് വിവിധ ഐടി കന്പനികൾ പുതിയ പ്രോഗ്രാമുകൾ ഇപ്പോൾ അതിവേഗം വികസിപ്പിച്ചുവരികയുമാണ്.
ചിത്രങ്ങൾ, ഗ്രാഫുകൾ, മാപ്പുകൾ, വീഡിയോ, ഓഡിയോ തുടങ്ങിയവയുടെ സഹായത്താൽ ക്ലാസുകൾ സജീവമാക്കാവുന്ന വിവിധ ഓപ്ഷനുകൾ പ്രോഗ്രാമിലുണ്ട്. കാമറ, സ്ക്രീൻ ഷെയറിംഗ് തുടങ്ങിയവയിലൂടെ കുട്ടികൾക്ക് പാഠങ്ങൾ ക്ലാസ് മുറിയിലെന്നപോലെ കാണാനാനാകും. പാഠഭാഗവും നോട്ടുകളും ഗൃഹപാഠവും നെറ്റിലൂടെ അധ്യാപകർക്കു ഷെയർ ചെയ്യാം.
ഓണ്‍ലൈനിൽ വിദ്യാർഥികൾ സൈൻ ചെയ്തു പ്രവേശിക്കുന്നതിനാൽ ആരൊക്കെ ഇപ്പോൾ ക്ലാസിലുണ്ടെന്നും എത്ര കാര്യക്ഷമതയോടെ ഓരോരുത്തരും ക്ലാസ് അറ്റൻഡ് ചെയ്തുവെന്നും അധ്യാപകർക്ക് കാണാൻ സാധിക്കും. ക്ലാസുകൾ നെറ്റിൽ അപ്ലോഡ് ചെയ്യുന്നതിനാൽ പങ്കെടുക്കാത്തവർക്ക് പിന്നീട് പ്രയോജനപ്പെടുത്താം. ആവശ്യമുള്ളവർക്ക് പഴയ ക്ലാസുകൾ ആവർത്തിച്ച് പഠിക്കുകയും ചെയ്യാം.
വിദൂരഗ്രാമങ്ങളിലും മറ്റും കംപ്യൂട്ടർ, ഓണ്‍ലൈൻ നെറ്റ് കണക്ഷനുകൾ ലഭ്യമല്ലാതിരിക്കുന്ന പരിമിതി അഥവാ ഡിജിറ്റൽ ഡിവൈഡ് രാജ്യത്ത് മാറിവരേണ്ട സാഹചര്യമെത്തിയിരിക്കുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കായി ഡിജിറ്റൽ സൗകര്യം അവശ്യ ഉപാധിയായിരിക്കുന്നു. പകർച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും മൂലം ഒട്ടേറെ ക്ലാസുകൾ മുടങ്ങുന്ന സാഹചര്യങ്ങളിൽ ഓണ്‍ലൈൻ ക്ലാസുകളാണു പോംവഴിയെന്ന് കാലം തിരിച്ചറിയുകയാണ്. 5 ജി ഡിജിറ്റൽ സംവിധാനമുള്ള ക്ലാസ് മുറികളും ടെലിവിഷൻ അവതാരകരെപ്പോലെ പാഠങ്ങൾ കാലോചിതമാക്കാൻ അധ്യാപകർക്ക് പരിശീലനം അനിവാര്യമായിരിക്കുന്നു. അതായത് കുട്ടികളെ മുന്നിൽ കാണാതെ ക്ലാസ് മുറിയിലാണെന്ന ഭാവത്തിൽ ക്ലാസ് എടുക്കാനുള്ള പ്രാവീണ്യം.
ബിഎഡ്, ടിടിസി കോഴ്സുകളിൽ ആധുനിക ഡിജിറ്റൽ യുഗത്തിനു യോജിച്ചവിധം ആശയവിനിമയം പ്രഫഷണലാകേണ്ടതുണ്ടെന്നും നിലവിലെ സാഹചര്യം ഗുണപാഠമായിരിക്കുന്നു. യൂണിഫോം വേണ്ട, യാത്ര ഒഴിവാക്കാം, സ്കൂളിൽ എത്തേണ്ട. ലോകത്തിന്റെ ഏതു കോണിലിരുന്നും അവധിക്കാലങ്ങളിൽ പഠനം സുഗമമാക്കുകയും മോഡൽ പരീക്ഷകൾ എഴുതി പരിശീലിക്കുകയും ചെയ്യാം, ഏറെ സാധ്യകളുള്ള ഓണ്‍ലൈൻ ക്ലാസുകളിലൂടെ...
റെജി ജോസഫ്
കോവിഡിൽ തങ്ങളുടെ സ്വപ്നങ്ങളെ തച്ചുടയ്ക്കാനാവില്ലെന്നുള്ള ദൃഢനിശ്ചയത്തിലാണു കേരളത്തിലെ അധ്യാപകരും വിദ്യാർഥികളും. വിദേശങ്ങളിൽ മുൻപേ സാധാരണമായിരുന്ന ഓണ്‍ലൈൻ വിദ്യാഭ്യാസം ഇന്ത്യയിലും അനിവാര്യമാക്കിയിരിക്കുന്നു ഇപ്പോഴത്തെ കൊറോണ ലോക്ക് ഡൗണ്‍. രാജ്യവ്യാപകമായി ഒട്ടേറെ സ്കൂളുകളിലും എൻജിനിയറിംഗ് കോളജുകളിലും എൻട്രൻസ് കോച്ചിംഗ് കേന്ദ്രങ്ങളിലും ഓണ്‍ലൈൻ പരിശീലനം ആഴ്ചകൾ പിന്നിടുകയാണ്.
സിബിഎസ്ഇ ചെയർപേഴ്സണ്‍ അനിത കർവാളും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഓണ്‍ലൈൻ ക്ലാസുകൾ മാത്രമാണ് നിലവിലെ പോംവഴിയെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. മെഡിക്കൽ, എൻജിനിയറിംഗ് ഉൾപ്പെടെയുള്ള പ്രവേശനപരീക്ഷാ കോച്ചിംഗും മോഡൽ പരീക്ഷകളും എൻട്രൻസ് അക്കാദമികൾ ഓണ്‍ലൈനായി നടത്തിവരികയാണ്.
സാഹചര്യത്തിന്റെ അനിവാര്യതയിൽ ഓണ്‍ലൈൻ ക്ലാസുകൾ വിപ്ലവകരമായ കുതിച്ചുചാട്ടത്തിന്റെ തലത്തിലെത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും എല്ലാ പൗരന്മാർക്കും ഫൈബർ നെറ്റ് വർക്കും 5 ജി ഇന്റർനെറ്റും വെബ് സംവിധാനങ്ങളും അനിവാര്യമായിരിക്കുന്നു.
ലക്ഷക്കണക്കിനു വിദ്യാർഥികൾ അവരുടെ സ്വന്തം അധ്യാപകരുടെ ക്ലാസുകൾ വീട്ടിലിരുന്നു കണ്ടും കേട്ടും പഠിക്കുന്നു. കുട്ടികളുടെ സംശയങ്ങൾ അധ്യാപകർക്ക് വീഡിയോ കോണ്‍ഫറൻസിംഗിനു സമാനമായ ക്ലാസിലൂടെ നൽകുന്നു. നോട്ടുകൾ ഓണ്‍ലൈനിൽ ലഭ്യമാക്കുന്നു. പഠനം സുഗമമാക്കാൻ വാട്സ് ആപ് ഗ്രൂപ്പുകളും അധ്യാപകർ തയാറാക്കിയിരിക്കുന്നു.
ഓൺലൈൻ ആപ്പുകൾ
ടീംസ്, സൂം, ഗൂഗിൾ ക്ലാസ്റൂംസ് തുടങ്ങിയ ഓണ്‍ലൈൻ പ്രോഗ്രാമുകളാണ് ഓണ്‍ലൈൻ ക്ലാസുകൾക്ക് പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യയിൽ ഉൾപ്പെടെ ഓണ്‍ലൈൻ സാധ്യത മുന്നിൽക്കണ്ട് വിവിധ ഐടി കന്പനികൾ പുതിയ പ്രോഗ്രാമുകൾ ഇപ്പോൾ അതിവേഗം വികസിപ്പിച്ചുവരികയുമാണ്.
ചിത്രങ്ങൾ, ഗ്രാഫുകൾ, മാപ്പുകൾ, വീഡിയോ, ഓഡിയോ തുടങ്ങിയവയുടെ സഹായത്താൽ ക്ലാസുകൾ സജീവമാക്കാവുന്ന വിവിധ ഓപ്ഷനുകൾ പ്രോഗ്രാമിലുണ്ട്. കാമറ, സ്ക്രീൻ ഷെയറിംഗ് തുടങ്ങിയവയിലൂടെ കുട്ടികൾക്ക് പാഠങ്ങൾ ക്ലാസ് മുറിയിലെന്നപോലെ കാണാനാനാകും. പാഠഭാഗവും നോട്ടുകളും ഗൃഹപാഠവും നെറ്റിലൂടെ അധ്യാപകർക്കു ഷെയർ ചെയ്യാം.
ഓണ്‍ലൈനിൽ വിദ്യാർഥികൾ സൈൻ ചെയ്തു പ്രവേശിക്കുന്നതിനാൽ ആരൊക്കെ ഇപ്പോൾ ക്ലാസിലുണ്ടെന്നും എത്ര കാര്യക്ഷമതയോടെ ഓരോരുത്തരും ക്ലാസ് അറ്റൻഡ് ചെയ്തുവെന്നും അധ്യാപകർക്ക് കാണാൻ സാധിക്കും. ക്ലാസുകൾ നെറ്റിൽ അപ്ലോഡ് ചെയ്യുന്നതിനാൽ പങ്കെടുക്കാത്തവർക്ക് പിന്നീട് പ്രയോജനപ്പെടുത്താം. ആവശ്യമുള്ളവർക്ക് പഴയ ക്ലാസുകൾ ആവർത്തിച്ച് പഠിക്കുകയും ചെയ്യാം.
വിദൂരഗ്രാമങ്ങളിലും മറ്റും കംപ്യൂട്ടർ, ഓണ്‍ലൈൻ നെറ്റ് കണക്ഷനുകൾ ലഭ്യമല്ലാതിരിക്കുന്ന പരിമിതി അഥവാ ഡിജിറ്റൽ ഡിവൈഡ് രാജ്യത്ത് മാറിവരേണ്ട സാഹചര്യമെത്തിയിരിക്കുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കായി ഡിജിറ്റൽ സൗകര്യം അവശ്യ ഉപാധിയായിരിക്കുന്നു. പകർച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും മൂലം ഒട്ടേറെ ക്ലാസുകൾ മുടങ്ങുന്ന സാഹചര്യങ്ങളിൽ ഓണ്‍ലൈൻ ക്ലാസുകളാണു പോംവഴിയെന്ന് കാലം തിരിച്ചറിയുകയാണ്. 5 ജി ഡിജിറ്റൽ സംവിധാനമുള്ള ക്ലാസ് മുറികളും ടെലിവിഷൻ അവതാരകരെപ്പോലെ പാഠങ്ങൾ കാലോചിതമാക്കാൻ അധ്യാപകർക്ക് പരിശീലനം അനിവാര്യമായിരിക്കുന്നു. അതായത് കുട്ടികളെ മുന്നിൽ കാണാതെ ക്ലാസ് മുറിയിലാണെന്ന ഭാവത്തിൽ ക്ലാസ് എടുക്കാനുള്ള പ്രാവീണ്യം.
ബിഎഡ്, ടിടിസി കോഴ്സുകളിൽ ആധുനിക ഡിജിറ്റൽ യുഗത്തിനു യോജിച്ചവിധം ആശയവിനിമയം പ്രഫഷണലാകേണ്ടതുണ്ടെന്നും നിലവിലെ സാഹചര്യം ഗുണപാഠമായിരിക്കുന്നു. യൂണിഫോം വേണ്ട, യാത്ര ഒഴിവാക്കാം, സ്കൂളിൽ എത്തേണ്ട. ലോകത്തിന്റെ ഏതു കോണിലിരുന്നും അവധിക്കാലങ്ങളിൽ പഠനം സുഗമമാക്കുകയും മോഡൽ പരീക്ഷകൾ എഴുതി പരിശീലിക്കുകയും ചെയ്യാം, ഏറെ സാധ്യകളുള്ള ഓണ്‍ലൈൻ ക്ലാസുകളിലൂടെ...
റെജി ജോസഫ്