തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് പൂർണമായി വരുതിയിലാകാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ച൪ച്ച ചെയ്യും. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഘട്ടംഘട്ടമായി മാത്രം പിൻവലിക്കുന്നതിനുള്ളസാധ്യതകളാണു മന്ത്രിസഭാ യോഗം ച൪ച്ച ചെയ്യുക.
ലോക്ക് ഡൗൺ സമയപരിധി നീട്ടേണ്ടിവരുമെന്ന തോന്നൽ സ൪ക്കാരിനുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞും കടുത്ത നിയന്ത്രണം തുടരുന്ന സമീപനമാകും സംസ്ഥാനം സ്വീകരിക്കുകയെന്നാണു വിവരം. ഓരോ മേഖലയിലും ഘട്ടംഘട്ടമായാകും നിയന്ത്രണങ്ങളിൽ അയവു വരുത്തുക. ലോക്ക് ഡൗണിനു ശേഷമുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ചു സംസ്ഥാന സർക്കാർ നിയോഗിച്ച കർമസമിതി കഴിഞ്ഞദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതു കേന്ദത്തിനു കൈമാറിയിട്ടുണ്ട്.
ഈ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയാകും സംസ്ഥാനം ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരിക. കോവിഡ് പടരാതിരിക്കാൻ വിദേശങ്ങളിൽ നിന്നു മടങ്ങിയെത്തുന്നവ൪ക്ക് റാപ്പിഡ് ടെസ്റ്റും കടുത്ത നിയന്ത്രണങ്ങളും വേണമെന്ന ആവശ്യം ശക്തമാണ്. സംസ്ഥാനത്തു കോവിഡ് ബാധയുണ്ടായവരിൽ ഭൂരിഭാഗവും വിദേശത്തുനിന്നെത്തിയവരോ അവരുമായി സന്പ൪ക്കമുണ്ടായവരോ ആണെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയാനുള്ള നടപടികളിൽനിന്നു സർക്കാരിനു പിന്നോക്കം പോകാനാകില്ല.
സാലറി ചലഞ്ച് ഉത്തരവിന് അന്തിമരൂപം നൽകുക മന്തിസഭയിൽ ചർച്ച ചെയ്താകും. കഴിഞ്ഞ പ്രളയകാലത്തു ജീവനക്കാരിൽനിന്ന് ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിനുള്ള ഉത്തരവ് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഇത്തരം പോരായ്മകളെല്ലാം പരിഹരിച്ചാകും ഇക്കുറി സാലറി ചലഞ്ച് ഉത്തരവിറക്കുക.
ലോക്ക് ഡൗൺ സമയപരിധി നീട്ടേണ്ടിവരുമെന്ന തോന്നൽ സ൪ക്കാരിനുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞും കടുത്ത നിയന്ത്രണം തുടരുന്ന സമീപനമാകും സംസ്ഥാനം സ്വീകരിക്കുകയെന്നാണു വിവരം. ഓരോ മേഖലയിലും ഘട്ടംഘട്ടമായാകും നിയന്ത്രണങ്ങളിൽ അയവു വരുത്തുക. ലോക്ക് ഡൗണിനു ശേഷമുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ചു സംസ്ഥാന സർക്കാർ നിയോഗിച്ച കർമസമിതി കഴിഞ്ഞദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതു കേന്ദത്തിനു കൈമാറിയിട്ടുണ്ട്.
ഈ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയാകും സംസ്ഥാനം ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരിക. കോവിഡ് പടരാതിരിക്കാൻ വിദേശങ്ങളിൽ നിന്നു മടങ്ങിയെത്തുന്നവ൪ക്ക് റാപ്പിഡ് ടെസ്റ്റും കടുത്ത നിയന്ത്രണങ്ങളും വേണമെന്ന ആവശ്യം ശക്തമാണ്. സംസ്ഥാനത്തു കോവിഡ് ബാധയുണ്ടായവരിൽ ഭൂരിഭാഗവും വിദേശത്തുനിന്നെത്തിയവരോ അവരുമായി സന്പ൪ക്കമുണ്ടായവരോ ആണെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയാനുള്ള നടപടികളിൽനിന്നു സർക്കാരിനു പിന്നോക്കം പോകാനാകില്ല.
സാലറി ചലഞ്ച് ഉത്തരവിന് അന്തിമരൂപം നൽകുക മന്തിസഭയിൽ ചർച്ച ചെയ്താകും. കഴിഞ്ഞ പ്രളയകാലത്തു ജീവനക്കാരിൽനിന്ന് ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിനുള്ള ഉത്തരവ് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഇത്തരം പോരായ്മകളെല്ലാം പരിഹരിച്ചാകും ഇക്കുറി സാലറി ചലഞ്ച് ഉത്തരവിറക്കുക.