കോട്ടയം: കോവിഡ്-19 നെ പ്രതിരോധിക്കാൻ കേരളത്തിലുടനീളം കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറം കേരളത്തിലെ 32 കത്തോലിക്കാ രൂപതകളുടെ സാമൂഹിക സേവന വിഭാഗങ്ങളെ കോർത്തിണക്കി പ്രവർത്തിക്കുന്നു.
സർക്കാരിന്റെ മാർഗനിർദേശങ്ങൾ ഓരോ പ്രദേശത്തും സ്വാശ്രയ സംഘങ്ങളിലൂടെയാണ് നടപ്പിലാക്കുന്നത്. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ദുരന്ത നിവാരണ ടീമിനെ രൂപത സാമൂഹിക സേവന വിഭാഗങ്ങൾ സഹായിക്കുകയും ചെയ്യുന്നു.
ആറു ലക്ഷം മാസ്കുകൾ കേരളത്തിലുടനീളം ലഭ്യമാക്കി. പൊതുസ്ഥലങ്ങളിൽ കൈകഴുകാൻ സൗകര്യങ്ങൾ ഒരുക്കുകയും സാനിറ്റൈസറുകൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഭക്ഷണ കിറ്റുകളും ലഭ്യമാക്കുന്നുണ്ട്. അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും കുടിവെള്ളവും എത്തിച്ചു നൽകുന്നു. വിവിധ രൂപതകളിലെ സാമൂഹിക സേവന വിഭാഗങ്ങളുടെ നേതൃത്വത്തിൽ സ്വാശ്രയ ഭക്ഷണ ശാലകൾ സജീവമായി പ്രവർത്തിക്കുകയും സാമൂഹിക അടുക്കളകൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്നു. ഇത്തരം സേവനങ്ങളിൽ ഭിന്നശേഷിയുള്ളവർ, മുതിർന്നവർ, പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകൾ, ട്രാൻസ്ജെൻഡേഴ്സ് എന്നിവർക്കു പരിഗണന നല്‍കുന്നുണ്ട്.
സാമൂഹിക സേവന വിഭാഗങ്ങളുടെ കൗണ്‍സലിംഗ് സൗകര്യങ്ങൾ വിപുലപ്പെടുത്തി. ലഹരി പുനരധിവാസ കേന്ദ്രങ്ങളുടെ സേവനം കൂടുതൽ സജീവമാക്കി. ലോക്ക് ഡൗണ്‍ കാലയളവിൽ വീടുകളിൽ കഴിയുന്നവർക്കായി നിർദേശങ്ങളും നല്കിവരുന്നു. അടുക്കളത്തോട്ടം, ചെറിയ രചനാ മത്സരങ്ങൾ, ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. കേരള സോഷ്യൽ സർവീസ് ഫോറം ചെയർമാൻ മാർ ജോസ് പുളിക്കൽ, എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ജോയിന്റ് സെക്രട്ടറിമാരായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് തറയിൽ എന്നിവർ സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേതൃത്വം നല്കുന്നു.
സർക്കാരിന്റെ മാർഗനിർദേശങ്ങൾ ഓരോ പ്രദേശത്തും സ്വാശ്രയ സംഘങ്ങളിലൂടെയാണ് നടപ്പിലാക്കുന്നത്. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ദുരന്ത നിവാരണ ടീമിനെ രൂപത സാമൂഹിക സേവന വിഭാഗങ്ങൾ സഹായിക്കുകയും ചെയ്യുന്നു.
ആറു ലക്ഷം മാസ്കുകൾ കേരളത്തിലുടനീളം ലഭ്യമാക്കി. പൊതുസ്ഥലങ്ങളിൽ കൈകഴുകാൻ സൗകര്യങ്ങൾ ഒരുക്കുകയും സാനിറ്റൈസറുകൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഭക്ഷണ കിറ്റുകളും ലഭ്യമാക്കുന്നുണ്ട്. അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും കുടിവെള്ളവും എത്തിച്ചു നൽകുന്നു. വിവിധ രൂപതകളിലെ സാമൂഹിക സേവന വിഭാഗങ്ങളുടെ നേതൃത്വത്തിൽ സ്വാശ്രയ ഭക്ഷണ ശാലകൾ സജീവമായി പ്രവർത്തിക്കുകയും സാമൂഹിക അടുക്കളകൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്നു. ഇത്തരം സേവനങ്ങളിൽ ഭിന്നശേഷിയുള്ളവർ, മുതിർന്നവർ, പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകൾ, ട്രാൻസ്ജെൻഡേഴ്സ് എന്നിവർക്കു പരിഗണന നല്‍കുന്നുണ്ട്.
സാമൂഹിക സേവന വിഭാഗങ്ങളുടെ കൗണ്‍സലിംഗ് സൗകര്യങ്ങൾ വിപുലപ്പെടുത്തി. ലഹരി പുനരധിവാസ കേന്ദ്രങ്ങളുടെ സേവനം കൂടുതൽ സജീവമാക്കി. ലോക്ക് ഡൗണ്‍ കാലയളവിൽ വീടുകളിൽ കഴിയുന്നവർക്കായി നിർദേശങ്ങളും നല്കിവരുന്നു. അടുക്കളത്തോട്ടം, ചെറിയ രചനാ മത്സരങ്ങൾ, ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. കേരള സോഷ്യൽ സർവീസ് ഫോറം ചെയർമാൻ മാർ ജോസ് പുളിക്കൽ, എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ജോയിന്റ് സെക്രട്ടറിമാരായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് തറയിൽ എന്നിവർ സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേതൃത്വം നല്കുന്നു.