കോട്ടയം: കേരളാ കോണ്ഗ്രസ് എം ചെയർമാനും കേരള രാഷ്ട്രീയത്തിലെ ഇതിഹാസവുമായിരുന്ന കെ.എം. മാണിയുടെ വേർപാടിന്റെ ഒരു വർഷം പൂർത്തിയാവുന്ന നാളെ കേരളത്തിലുടനീളം പാർട്ടി പ്രവർത്തകർ ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു.
കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ കോട്ടയത്ത് ലക്ഷം പേർ പങ്കെടുത്ത് നടത്താനിരുന്ന കെ.എം. മാണി സ്മൃതി സംഗമവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താനിരുന്ന മറ്റ് അനുസ്മരണ ചടങ്ങുകളും മാറ്റിവയ്ക്കുന്നതിനു തീരുമാനമെടുത്തിരുന്നു. ലോക്ക്ഡൗണിനെത്തുടർന്ന് ജീവിതം വഴിമുട്ടിയ ഏതെങ്കിലുമൊരു കുടുംബത്തിനു ഭക്ഷണമോ, മരുന്നോ നൽകുന്ന പ്രവർത്തനം നാളെ ഏറ്റെടുക്കണമെന്നു ജോസ് കെ. മാണി തന്നെ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പഞ്ചായത്ത് തലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിൽ അന്നേദിവസം സാധനങ്ങളോ, സംഭാവനയോ നൽകി പ്രവർത്തകർ സഹകരിക്കും. കേരള കോണ്ഗ്രസ് എം നേതൃത്വം നൽകുന്ന സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിരാലംബരായ കിടപ്പുരോഗികൾക്ക് 1000 രൂപ വീതം അടിയന്തര സഹായം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. നാളെ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ നടക്കുന്ന പ്രാർഥനയിൽ കുടുംബാംഗങ്ങൾ മാത്രമായിരിക്കും പങ്കെടുക്കുകയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ കോട്ടയത്ത് ലക്ഷം പേർ പങ്കെടുത്ത് നടത്താനിരുന്ന കെ.എം. മാണി സ്മൃതി സംഗമവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താനിരുന്ന മറ്റ് അനുസ്മരണ ചടങ്ങുകളും മാറ്റിവയ്ക്കുന്നതിനു തീരുമാനമെടുത്തിരുന്നു. ലോക്ക്ഡൗണിനെത്തുടർന്ന് ജീവിതം വഴിമുട്ടിയ ഏതെങ്കിലുമൊരു കുടുംബത്തിനു ഭക്ഷണമോ, മരുന്നോ നൽകുന്ന പ്രവർത്തനം നാളെ ഏറ്റെടുക്കണമെന്നു ജോസ് കെ. മാണി തന്നെ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പഞ്ചായത്ത് തലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിൽ അന്നേദിവസം സാധനങ്ങളോ, സംഭാവനയോ നൽകി പ്രവർത്തകർ സഹകരിക്കും. കേരള കോണ്ഗ്രസ് എം നേതൃത്വം നൽകുന്ന സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിരാലംബരായ കിടപ്പുരോഗികൾക്ക് 1000 രൂപ വീതം അടിയന്തര സഹായം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. നാളെ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ നടക്കുന്ന പ്രാർഥനയിൽ കുടുംബാംഗങ്ങൾ മാത്രമായിരിക്കും പങ്കെടുക്കുകയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.