പള്ളുരുത്തി (കൊച്ചി): മലയാളി മനസിൽ പാട്ടിന്റെ കസ്തൂരി ഗന്ധം പരത്തിയ പ്രശസ്ത സംഗീത സംവിധായകന് എം.കെ. അര്ജുനന് മാസ്റ്റര്‍ (84) വിടവാങ്ങി. നാടക-സിനിമാ മേഖലകളിൽ പതിറ്റാണ്ടുകളോളം സംഗീതകുലപതിയായി വാണ മാസ്റ്ററുടെ അന്ത്യം ഇന്നലെ പുലര്‍ച്ചെ 3.30ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു കുറച്ചുനാളായി വിശ്രമത്തിലായിരുന്നു.
മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ പള്ളുരുത്തി പൊതുശ്മശാനത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ സംസ്കരിച്ചു. കോവിഡ്- 19ന്റെ ഭാഗമായ നിയന്ത്രണമുള്ളതിനാല്‍ വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഭാര്യ: ഭാരതിയമ്മ. മക്കള്‍: അശോകന്, ലേഖ, നിമ്മി, കല, അനില്‍. മരുമക്കള്‍: സുഗന്ധി, ഡോ. മോഹന്‍ദാസ്, അംബുജാക്ഷന്, ഷൈന്‍, റാണി.
മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ പള്ളുരുത്തി പൊതുശ്മശാനത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ സംസ്കരിച്ചു. കോവിഡ്- 19ന്റെ ഭാഗമായ നിയന്ത്രണമുള്ളതിനാല്‍ വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഭാര്യ: ഭാരതിയമ്മ. മക്കള്‍: അശോകന്, ലേഖ, നിമ്മി, കല, അനില്‍. മരുമക്കള്‍: സുഗന്ധി, ഡോ. മോഹന്‍ദാസ്, അംബുജാക്ഷന്, ഷൈന്‍, റാണി.