തിരുവനന്തപുരം: ലോക്ക്ഡൗൺ കാലാവധി പൂർത്തിയാകുന്പോൾ എല്ലാ മേഖലയും ഒറ്റയടിക്കു പൂർണമായി തുറന്നുകൊടുക്കരുതെന്നു വിദഗ്ധസമിതി റിപ്പോർട്ട്.
അവശ്യമേഖലകൾക്കു പ്രാമുഖ്യം നൽകി ഘട്ടം ഘട്ടമായി തുറക്കുന്ന സമീപനമാകണം ആദ്യം സ്വീകരിക്കേണ്ടത്. എല്ലാ മേഖലയും ഒറ്റയടിക്കു തുറന്നു കൊടുക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും മുൻ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം അധ്യക്ഷനായ ക൪മസമിതി ഇന്നലെ മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് വൈകാതെ പ്രധാനമന്ത്രിക്കു കൈമാറും.
* കോവിഡ് ബാധിതരടക്കം വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവർക്കും റാപ്പിഡ് ടെസ്റ്റ് നി൪ബന്ധമാക്കണം. ടെസ്റ്റിൽ നെഗറ്റീവെന്നു കണ്ടെത്തുന്ന വരെ മാത്രമേ വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങാൻ അനുവദിക്കാവൂ. പോസിറ്റീവ് ആകുന്നവരെ ഐസൊലേറ്റ് ചെയ്യണം. ഒപ്പം വിമാനത്തിൽ ഉണ്ടായിരുന്ന വരെയും സർക്കാർ സംവിധാനത്തിൽ നിരീക്ഷണത്തിൽ പാ൪പ്പിക്കണം.
* ഗൾഫ് രാജ്യങ്ങളിൽനിന്നെത്തുന്നവരെ യാത്ര പുറപ്പെടുന്നതിനു മുൻപ് ആ രാജ്യങ്ങളിലെ വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിനു വിധേയമാക്കുന്നതിനുള്ള ചർച്ച നടത്താൻ കേന്ദ്രത്തോടു ശിപാർശ ചെയ്യുന്നതും റിപ്പോർട്ടിലുണ്ട്. റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ ചെലവ് ആ രാജ്യത്തെ മലയാളികൾ അടക്കമുള്ള സന്നദ്ധ സംഘടനകൾ വഹിക്കുന്നതും പരിഗണിക്കാം.
* ആൾക്കൂട്ടങ്ങളുണ്ടാകുന്ന സമ്മേളനങ്ങളും പൊതു പരിപാടികളും കോവിഡ് ഭീഷണി പൂർണമായി അവസാനിക്കുന്നതുവരെ നടത്താൻ അനുമതി നൽകരുത്. മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം വേണം. ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കും നിയന്ത്രണം കൊണ്ടുവരണം.
* പൊതുഗതാഗത സംവിധാനങ്ങളും ഘട്ടംഘട്ടമായി മാത്രമേ പുനഃസ്ഥാപിക്കാവൂ. പൊതുഗതാഗത സംവിധാനം വഴിയുള്ള യാത്രകൾ ആവശ്യക്കാർക്കു മാത്രമായി പരിമിതപ്പെടുത്തണം. തുറക്കാൻ അനുമതി നൽകുന്ന സ്ഥാപനങ്ങളിലും ജനത്തെ നിയന്ത്രിക്കാൻ കൃത്യമായ സംവിധാനം വേണം. തുറന്നിരിക്കുന്ന സമയക്രമത്തിലും നിയന്ത്രണം കൊണ്ടുവരണം.
* കോവിഡ് ഭീഷണിയുള്ള ജില്ലകളിലും പ്രദേശങ്ങളിലും ആവശ്യമെങ്കിൽ പ്രാദേശിക ലോക്ക് ഡൗണോ നിരോധനാജ്ഞയോ പ്രഖ്യാപിക്കണം. കേരളത്തിൽ ഗുരുതര രോഗവ്യാപന ഭീഷണിയുള്ള ചില ജില്ലകളിൽ സ്വീകരിക്കേണ്ട തുടർനടപടികളും റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണു സൂചന.
അവശ്യമേഖലകൾക്കു പ്രാമുഖ്യം നൽകി ഘട്ടം ഘട്ടമായി തുറക്കുന്ന സമീപനമാകണം ആദ്യം സ്വീകരിക്കേണ്ടത്. എല്ലാ മേഖലയും ഒറ്റയടിക്കു തുറന്നു കൊടുക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും മുൻ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം അധ്യക്ഷനായ ക൪മസമിതി ഇന്നലെ മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് വൈകാതെ പ്രധാനമന്ത്രിക്കു കൈമാറും.
* കോവിഡ് ബാധിതരടക്കം വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവർക്കും റാപ്പിഡ് ടെസ്റ്റ് നി൪ബന്ധമാക്കണം. ടെസ്റ്റിൽ നെഗറ്റീവെന്നു കണ്ടെത്തുന്ന വരെ മാത്രമേ വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങാൻ അനുവദിക്കാവൂ. പോസിറ്റീവ് ആകുന്നവരെ ഐസൊലേറ്റ് ചെയ്യണം. ഒപ്പം വിമാനത്തിൽ ഉണ്ടായിരുന്ന വരെയും സർക്കാർ സംവിധാനത്തിൽ നിരീക്ഷണത്തിൽ പാ൪പ്പിക്കണം.
* ഗൾഫ് രാജ്യങ്ങളിൽനിന്നെത്തുന്നവരെ യാത്ര പുറപ്പെടുന്നതിനു മുൻപ് ആ രാജ്യങ്ങളിലെ വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിനു വിധേയമാക്കുന്നതിനുള്ള ചർച്ച നടത്താൻ കേന്ദ്രത്തോടു ശിപാർശ ചെയ്യുന്നതും റിപ്പോർട്ടിലുണ്ട്. റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ ചെലവ് ആ രാജ്യത്തെ മലയാളികൾ അടക്കമുള്ള സന്നദ്ധ സംഘടനകൾ വഹിക്കുന്നതും പരിഗണിക്കാം.
* ആൾക്കൂട്ടങ്ങളുണ്ടാകുന്ന സമ്മേളനങ്ങളും പൊതു പരിപാടികളും കോവിഡ് ഭീഷണി പൂർണമായി അവസാനിക്കുന്നതുവരെ നടത്താൻ അനുമതി നൽകരുത്. മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം വേണം. ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കും നിയന്ത്രണം കൊണ്ടുവരണം.
* പൊതുഗതാഗത സംവിധാനങ്ങളും ഘട്ടംഘട്ടമായി മാത്രമേ പുനഃസ്ഥാപിക്കാവൂ. പൊതുഗതാഗത സംവിധാനം വഴിയുള്ള യാത്രകൾ ആവശ്യക്കാർക്കു മാത്രമായി പരിമിതപ്പെടുത്തണം. തുറക്കാൻ അനുമതി നൽകുന്ന സ്ഥാപനങ്ങളിലും ജനത്തെ നിയന്ത്രിക്കാൻ കൃത്യമായ സംവിധാനം വേണം. തുറന്നിരിക്കുന്ന സമയക്രമത്തിലും നിയന്ത്രണം കൊണ്ടുവരണം.
* കോവിഡ് ഭീഷണിയുള്ള ജില്ലകളിലും പ്രദേശങ്ങളിലും ആവശ്യമെങ്കിൽ പ്രാദേശിക ലോക്ക് ഡൗണോ നിരോധനാജ്ഞയോ പ്രഖ്യാപിക്കണം. കേരളത്തിൽ ഗുരുതര രോഗവ്യാപന ഭീഷണിയുള്ള ചില ജില്ലകളിൽ സ്വീകരിക്കേണ്ട തുടർനടപടികളും റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണു സൂചന.