തിരുവനന്തപുരം: കോവിഡ്-19 വൈറസ് ലോകവ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ(കെജിഎംഒഎ). ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കെജിഎംഒഎ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു.
പ്രാഥമിക തലങ്ങളിലുള്ള ആശുപത്രികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ.ജി.എസ്. വിജയകൃഷ്ണനും സമർപ്പിച്ച നിർദേശങ്ങളിൽ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ശക്തീകരിക്കേണ്ടത് രോഗവ്യാപനം തടയുന്നതിന് അത്യന്താപേക്ഷിതമാണെന്നും കൂടുതൽ ഡോക്ടർമാരെ ആശുപത്രികളിൽ നിയമിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും കോറോണ വൈറസിന്റെ സാമൂഹികവ്യാപന സാധ്യത പൂർണമായും തള്ളിക്കളയാനാകില്ല.
അതുകൊണ്ട് രോഗവ്യാപനം തടയാനുള്ള ഉപാധികൾ സാർവത്രികമായി നടപ്പാക്കണം. പൊതുജനം വ്യാപകമായി മാസ്കുകൾ ഉപയോഗിക്കണം. രോഗീപരിചരണത്തിലുള്ള എല്ലാ ജീവനക്കാരും കേരള സർക്കാർ നിർദേശം അനുസരിച്ചുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്. പൊതുജനം തുണി കൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം.
ആശുപത്രികൾ രോഗവ്യാപനത്തിന് സാധ്യത കൂടുതലുള്ള സ്ഥലങ്ങളാണ്. അതിനാൽ പ്രാഥമിക തലത്തിലെ പിഎച്ച്സി, എഫ്എച്ച്സി, സിഎച്ച്സി തുടങ്ങിയ ആശുപത്രികളിലെ ഒപി സമയം ഒൻപതു മുതൽ രണ്ടു വരെയാക്കി നിജപ്പെടുത്തണം.
കൂടുതൽ ആളുകളെ പരിശോധനയ്ക്കു വിധേയരാക്കണം. ഏപ്രിൽ 14ന് ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുകയാണെങ്കിലും ചെറിയ തോതിലുള്ള നിയന്ത്രണങ്ങൾ തുടർന്നു കൊണ്ടുപോകുന്നത് നന്നായിരിക്കുമെന്നും കെജിഎംഒഎ പറയുന്നു.
പ്രാഥമിക തലങ്ങളിലുള്ള ആശുപത്രികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ.ജി.എസ്. വിജയകൃഷ്ണനും സമർപ്പിച്ച നിർദേശങ്ങളിൽ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ശക്തീകരിക്കേണ്ടത് രോഗവ്യാപനം തടയുന്നതിന് അത്യന്താപേക്ഷിതമാണെന്നും കൂടുതൽ ഡോക്ടർമാരെ ആശുപത്രികളിൽ നിയമിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും കോറോണ വൈറസിന്റെ സാമൂഹികവ്യാപന സാധ്യത പൂർണമായും തള്ളിക്കളയാനാകില്ല.
അതുകൊണ്ട് രോഗവ്യാപനം തടയാനുള്ള ഉപാധികൾ സാർവത്രികമായി നടപ്പാക്കണം. പൊതുജനം വ്യാപകമായി മാസ്കുകൾ ഉപയോഗിക്കണം. രോഗീപരിചരണത്തിലുള്ള എല്ലാ ജീവനക്കാരും കേരള സർക്കാർ നിർദേശം അനുസരിച്ചുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്. പൊതുജനം തുണി കൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം.
ആശുപത്രികൾ രോഗവ്യാപനത്തിന് സാധ്യത കൂടുതലുള്ള സ്ഥലങ്ങളാണ്. അതിനാൽ പ്രാഥമിക തലത്തിലെ പിഎച്ച്സി, എഫ്എച്ച്സി, സിഎച്ച്സി തുടങ്ങിയ ആശുപത്രികളിലെ ഒപി സമയം ഒൻപതു മുതൽ രണ്ടു വരെയാക്കി നിജപ്പെടുത്തണം.
കൂടുതൽ ആളുകളെ പരിശോധനയ്ക്കു വിധേയരാക്കണം. ഏപ്രിൽ 14ന് ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുകയാണെങ്കിലും ചെറിയ തോതിലുള്ള നിയന്ത്രണങ്ങൾ തുടർന്നു കൊണ്ടുപോകുന്നത് നന്നായിരിക്കുമെന്നും കെജിഎംഒഎ പറയുന്നു.